ഇ.കെ രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് അമ്മയും ചേട്ടനുമറിഞ്ഞില്ല

Last Updated:

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് അപരനായി നാമനിർദ്ദേശപത്രിക സമർപ്പിച്ചത് ഇ.കെ രാഹുൽ ഗാന്ധിയുടെ വീട്ടുകാർ അറിഞ്ഞില്ല.

കോട്ടയം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് അപരനായി നാമനിർദ്ദേശപത്രിക സമർപ്പിച്ചത് ഇ.കെ രാഹുൽ ഗാന്ധിയുടെ വീട്ടുകാർ അറിഞ്ഞില്ല. മാധ്യമങ്ങളിൽ നിന്ന് ഇക്കാര്യം അറിഞ്ഞ് രാഹുലിനെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആണെന്ന മറുപടിയാണ് വന്നത്. കോട്ടയം എരുമേലി മുട്ടപ്പള്ളി ഇയാനത്തോട്ടം വീട്ടിൽ അംഗമാണ് ഇ.കെ രാഹുൽ ഗാന്ധി. എന്നാൽ അമ്മ വൽസമ്മയോ രാഹുലിന്‍റെ സഹോദരൻ ഇ.കെ രാജിവ് ഗാന്ധിയോ ഇക്കാര്യം അറിഞ്ഞതേയില്ല.
നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിനെക്കുറിച്ച് രാഹുൽ ഒരുവാക്ക് പോലും പറഞ്ഞില്ലെന്ന് സഹോദരൻ രാജീവ് ഗാന്ധി പറഞ്ഞു. ബുധനാഴ്ച രാവിലെ മുതൽ വിളിക്കാൻ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ ഫോൺ സ്വിച്ച് ഓഫ് ആണെന്നും രാജീവ് പറഞ്ഞു. അതേസമയം, ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് ഒരു വാക്ക് പോലും പറഞ്ഞില്ലെന്നും കഴിഞ്ഞ 31ന് മുട്ടപ്പള്ളി ടി.വി.എച്ച്.എസിലെ പ്രധാനാധ്യാപികയുടെ യാത്രയയപ്പിൽ പങ്കെടുക്കാൻ രാഹുൽ എത്തിയിരുന്നെന്നും നാട്ടുകാർ പറയുന്നു.
advertisement
പിതാവ് കുഞ്ഞുമോനാണ് ഗാന്ധി കുടുംബത്തിന്‍റെ പേരുകൾ കടമെടുത്ത് മക്കൾക്ക് നൽകിയത്. പിന്നീട് അച്ഛൻ ഇടതുപക്ഷത്തിലേക്ക് മാറിയെങ്കിലും മക്കളുടെ പേരിൽ മാറ്റമുണ്ടായില്ല. ഇരുവരുടെയും എല്ലാ രേഖകളിലും പേരുകൾ അങ്ങനെ തന്നയാണ്. തിരുവനന്തപുരം കാര്യവട്ടം കാമ്പസിൽ പി.എച്ച്.ഡി ചെയ്യുകയാണ് രാഹുൽ ഗാന്ധി. ഭാര്യ രഞ്ജിക്കും മകന്‍ സൈന്ധവുമായി തിരുവനന്തപുരത്താണ് രാഹുലിന്‍റെ താമസം.
സഹോദരൻ രാജീവ് ഗാന്ധി നാട്ടിൽ തന്നെയാണ്. കേറ്ററിങ് തൊഴിലാളിയാണ് രാജീവ്. അതേസമയം, രാഹുലിന് രാഷ്ട്രീയമില്ലെന്നും താൻ ഒരു ഇടതുപക്ഷ അനുഭാവിയാണെന്നും ഇ.കെ രാജീവ് ഗാന്ധി പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇ.കെ രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് അമ്മയും ചേട്ടനുമറിഞ്ഞില്ല
Next Article
advertisement
ക്ഷേത്രദർശനത്തിന് അമ്മക്കൊപ്പം‌ വന്ന യുവതിയെ പൊലീസുകാർ ബലാത്സംഗം ചെയ്തു; അമ്മയെ മർദിച്ച് യുവതിയെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി
ക്ഷേത്രദർശനത്തിന് അമ്മക്കൊപ്പം‌ വന്ന യുവതിയെ പൊലീസുകാർ ബലാത്സംഗം ചെയ്തു; അമ്മയെ മർദിച്ച് യുവതിയെ കൊണ്ടുപോയി
  • തിരുവണ്ണാമലയിൽ അമ്മയോടൊപ്പം ക്ഷേത്രദർശനത്തിന് വന്ന യുവതിയെ പൊലീസുകാർ ബലാത്സംഗം ചെയ്തു.

  • പുലർച്ചെ 4 മണിക്ക് യുവതിയെ റോഡരികിൽ ഉപേക്ഷിച്ച ശേഷം പൊലീസുകാർ രക്ഷപ്പെട്ടു.

  • പീഡനത്തിനിരയായ പെൺകുട്ടിയിൽ നിന്ന് മൊഴിയെടുത്ത്, കുറ്റക്കാരായ പൊലീസുകാരെ സസ്പെൻഡ് ചെയ്തു.

View All
advertisement