ആൾക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറി അമ്മയും മകളും മരിച്ച സംഭവം; ഡ്രൈവർ മദ്യപിച്ച് ഭാര്യയുമായി വഴക്കിട്ടു

Last Updated:

ഞായറാഴ്ച രാത്രി 10:30 ഓടെ വർക്കല-ആറ്റിങ്ങൽ റോഡിൽ കൂട്ടിക്കട ഭാഗത്താണ് അപകടം സംഭവിച്ചത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വർക്കലയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി അമ്മയും മകളും മരിച്ച സംഭവത്തിൽ ഡ്രൈവറെ ഇനിയും കണ്ടെത്താനായില്ല. അതേസമയം ഇയാൾ മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തി. അപകടത്തിന് തൊട്ടുമുമ്പ് സ്കൂട്ടറിൽ വന്ന ഒരു യുവാവിനെയും ഒരു കാറിലും വാഹനം ഇടിച്ചതായും നാട്ടുകാർ പറഞ്ഞു.
ALSO READ: തിരുവനന്തപുരത്ത് ഉത്സവം കണ്ട് മടങ്ങിയവർക്കിടയിലേക്ക് വാഹനം ഇടിച്ചു കയറി അമ്മയും മകളും മരിച്ചു; 5 പേർക്ക് പരിക്ക്
കൂടാതെ അപകടത്തിന് മുൻപ് മറ്റൊരു ജംക്‌ഷനിൽ വച്ച് മറ്റൊരാളുമായി ഡ്രൈവർ വഴക്കിട്ടെന്നും, ഇതിന് ശേഷം ഇയാളുടെ ഭാര്യ വാഹനം ഉപേക്ഷിച്ച് ഇറങ്ങി പോയെന്നും ദൃക്സാക്ഷികൾ പറയുന്നു. ഇതിന്റെ ദേഷ്യത്തിൽ ഇയാൾ അമിതവേഗത്തിൽ വാഹനം ഓടിച്ചതാണ് അപകട കാരണം. ഡ്രൈവറെ കണ്ടെത്താനുള്ള പൊലീസ് ശ്രമങ്ങൾ തുടരുന്നു.
advertisement
ഞായറാഴ്ച രാത്രി 10:30 ഓടെ വർക്കല-ആറ്റിങ്ങൽ റോഡിൽ കൂട്ടിക്കട ഭാഗത്താണ് അപകടം സംഭവിച്ചത്.വർക്കലയിൽനിന്ന് കവലയൂർ ഭാഗത്തേക്ക് പോയ റിക്കവറി വാഹനം അമിതവേഗത്തിൽ ആൾക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറിയതാണ് അപകടത്തിന് കാരണം. അപകടത്തിനുശേഷം ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. വാഹനത്തിൽനിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആൾക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറി അമ്മയും മകളും മരിച്ച സംഭവം; ഡ്രൈവർ മദ്യപിച്ച് ഭാര്യയുമായി വഴക്കിട്ടു
Next Article
advertisement
ഇൻഡിഗോ ടിക്കറ്റ് റീഫണ്ടായി നല്‍കിയത് 610 കോടി;ആറാം ദിവസം റദ്ദാക്കിയത് 500 വിമാനങ്ങൾ
ഇൻഡിഗോ ടിക്കറ്റ് റീഫണ്ടായി നല്‍കിയത് 610 കോടി;ആറാം ദിവസം റദ്ദാക്കിയത് 500 വിമാനങ്ങൾ
  • ഇൻഡിഗോ 610 കോടി രൂപയുടെ ടിക്കറ്റ് റീഫണ്ടുകൾ നൽകി.

  • ആറാം ദിവസവും 500-ലധികം ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കി.

  • സിവിൽ ഏവിയേഷൻ മന്ത്രാലയം ഇൻഡിഗോയ്ക്ക് കർശന നിർദ്ദേശം നൽകി.

View All
advertisement