ആൾക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറി അമ്മയും മകളും മരിച്ച സംഭവം; ഡ്രൈവർ മദ്യപിച്ച് ഭാര്യയുമായി വഴക്കിട്ടു

Last Updated:

ഞായറാഴ്ച രാത്രി 10:30 ഓടെ വർക്കല-ആറ്റിങ്ങൽ റോഡിൽ കൂട്ടിക്കട ഭാഗത്താണ് അപകടം സംഭവിച്ചത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വർക്കലയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി അമ്മയും മകളും മരിച്ച സംഭവത്തിൽ ഡ്രൈവറെ ഇനിയും കണ്ടെത്താനായില്ല. അതേസമയം ഇയാൾ മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തി. അപകടത്തിന് തൊട്ടുമുമ്പ് സ്കൂട്ടറിൽ വന്ന ഒരു യുവാവിനെയും ഒരു കാറിലും വാഹനം ഇടിച്ചതായും നാട്ടുകാർ പറഞ്ഞു.
ALSO READ: തിരുവനന്തപുരത്ത് ഉത്സവം കണ്ട് മടങ്ങിയവർക്കിടയിലേക്ക് വാഹനം ഇടിച്ചു കയറി അമ്മയും മകളും മരിച്ചു; 5 പേർക്ക് പരിക്ക്
കൂടാതെ അപകടത്തിന് മുൻപ് മറ്റൊരു ജംക്‌ഷനിൽ വച്ച് മറ്റൊരാളുമായി ഡ്രൈവർ വഴക്കിട്ടെന്നും, ഇതിന് ശേഷം ഇയാളുടെ ഭാര്യ വാഹനം ഉപേക്ഷിച്ച് ഇറങ്ങി പോയെന്നും ദൃക്സാക്ഷികൾ പറയുന്നു. ഇതിന്റെ ദേഷ്യത്തിൽ ഇയാൾ അമിതവേഗത്തിൽ വാഹനം ഓടിച്ചതാണ് അപകട കാരണം. ഡ്രൈവറെ കണ്ടെത്താനുള്ള പൊലീസ് ശ്രമങ്ങൾ തുടരുന്നു.
advertisement
ഞായറാഴ്ച രാത്രി 10:30 ഓടെ വർക്കല-ആറ്റിങ്ങൽ റോഡിൽ കൂട്ടിക്കട ഭാഗത്താണ് അപകടം സംഭവിച്ചത്.വർക്കലയിൽനിന്ന് കവലയൂർ ഭാഗത്തേക്ക് പോയ റിക്കവറി വാഹനം അമിതവേഗത്തിൽ ആൾക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറിയതാണ് അപകടത്തിന് കാരണം. അപകടത്തിനുശേഷം ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. വാഹനത്തിൽനിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആൾക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറി അമ്മയും മകളും മരിച്ച സംഭവം; ഡ്രൈവർ മദ്യപിച്ച് ഭാര്യയുമായി വഴക്കിട്ടു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement