മകൻ രണ്ടുവർഷംമുൻപ് വാഹനാപകടത്തിൽ മരിച്ച അതേസ്ഥലത്ത് അമ്മയും ബൈക്കപകടത്തിൽ മരിച്ചു

Last Updated:

മകന്‍ അബിന്‍ സുനില്‍ രണ്ടുവര്‍ഷം മുന്‍പ് ഇതേ സ്ഥലത്തുവെച്ചാണ് ബൈക്കപകടത്തിൽ മരിച്ചത്

ജിജി ഭാസ്കർ
ജിജി ഭാസ്കർ
കോഴിക്കോട്: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. മാവൂര്‍ താത്തൂര്‍പ്പൊയില്‍ കണ്ണംവള്ളി പാറക്കല്‍ ജിജി ഭാസ്കറാണ് (46-പുഞ്ചിരി) മരിച്ചത്. ഞായറാഴ്ച കണ്ണൂര്‍ ജില്ലയിലെ കല്ലന്‍കോട് ചെറുപുഴയില്‍വെച്ച് ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു.
ചികിത്സയിൽ തുടരുന്നതിനിടെ ചൊവ്വാഴ്ച രാവിലെ മരിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന ഭര്‍ത്താവ് സുനില്‍ സാരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ മകന്‍ അബിന്‍ സുനില്‍ രണ്ടുവര്‍ഷം മുന്‍പ് ഇതേ സ്ഥലത്തുവെച്ചാണ് ബൈക്കപകടത്തിൽ മരിച്ചത്. അച്ഛന്‍: പരേതനായ കെ വി ഭാസ്‌കരന്‍. അമ്മ: പാറക്കല്‍ സുലോചന. സഹോദരന്‍: ജിനേഷ്. സംസ്‌കാരം ബുധനാഴ്ച.
Summary: A woman who was undergoing treatment after being injured in a car accident has died. The deceased is Jiji Bhaskar (46), known as Punchiri, of Kannamvalli Parakkal, Thathoorpoyil, Mavoor. The accident occurred on Sunday at Kallankode Cherupuzha in the Kannur district, where the scooter she was riding was hit by a car. Her son, Abin Sunil, had tragically died in a motorbike accident at the very same spot two years ago.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മകൻ രണ്ടുവർഷംമുൻപ് വാഹനാപകടത്തിൽ മരിച്ച അതേസ്ഥലത്ത് അമ്മയും ബൈക്കപകടത്തിൽ മരിച്ചു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement