advertisement

നായ കടിച്ച ബസ് കണ്ടക്ടർ ചികിത്സ തേടി; സർവീസ് മുടങ്ങിയതിന് 7500 രൂപ പിഴ ഈടാക്കി മോട്ടോർ വാഹനവകുപ്പ്

Last Updated:

ബസ് നിർത്തി ക്ഷേത്രത്തിൽ കാണിക്ക ഇടാനായി പോകുമ്പോഴാണ് കണ്ടക്ടർക്ക് നായയുടെ കടിയേറ്റത്

ആലപ്പുഴ: നായയുടെ കടിയേറ്റ ബസ് കണ്ടക്ടർ ചികിത്സ തേടി ആശുപത്രിയിൽ പോയി. ഇതോടെ ബസ് സർവീസ് മുടങ്ങിയതിന് 7500 രൂപ പിഴ ഈടാക്കാ മോട്ടോർ വാഹന വകുപ്പ്.
അരൂര്‍ ക്ഷേത്രം-ചേര്‍ത്തല സര്‍വിസ് നടത്തുന്ന വെള്ളിമുറ്റത്തപ്പന്‍ ബസിലെ കണ്ടക്ടര്‍ ചേന്നംപള്ളിപ്പുറം പാമ്ബുംതറയില്‍ വിഘ്നേഷിനാണ് (24) തെരുവുനായുടെ കടിയേറ്റത്. ബസ് അരൂര്‍ ക്ഷേത്രം കവലയിലെത്തിയപ്പോള്‍ തൊട്ടടുത്ത കാര്‍ത്യായനിദേവീ ക്ഷേത്രത്തില്‍ കാണിക്ക ഇടാനായി നടന്നുപോകുമ്പോഴാണ് നായ കടിച്ചത്. വിഘ്നേഷിന്‍റെ ഇടതുകാലിന് മുട്ടിന് താഴെയാണ് നായ കടിച്ചത്.
കണ്ടക്ടറെ നായ കടിച്ച വിവരം ബസ് ഡ്രൈവർ ഉടമയെ വിളിച്ച് അറിയിച്ചു. തുടർന്ന് ഇരുവരും അരൂക്കുറ്റി സർക്കാർ ആശുപത്രിയിൽ പോയി. അവിടെ പേവിഷബാധയ്ക്കുള്ള മരുന്നില്ലാത്തതിനാൽ ഇവരെ എറണാകുളം ജനറൽ ആശുപത്രിയിലേ്ക്ക് അയച്ചു.
advertisement
അതിനിടെ കാത്തുനിന്ന് ബസ് കാണാതായതോടെ യാത്രക്കാരിൽ ചിലർ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ച് പരാതി പറഞ്ഞു. തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ട്രിപ്പ് മുടങ്ങിയതായി കണ്ടെത്തി. ഇതോടെയാണ് 7500 രൂപ പിഴ ഈടാക്കാൻ ബസുടമയ്ക്ക് നിർദേശം നൽകിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നായ കടിച്ച ബസ് കണ്ടക്ടർ ചികിത്സ തേടി; സർവീസ് മുടങ്ങിയതിന് 7500 രൂപ പിഴ ഈടാക്കി മോട്ടോർ വാഹനവകുപ്പ്
Next Article
advertisement
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ‌ BJP- JD(S) പ്രതിഷേധം
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് BJP- JD(S) പ്രതിഷേധം
  • കർണാടക എക്സൈസ് വകുപ്പിൽ 6,000 കോടി രൂപയുടെ അഴിമതി ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി

  • മദ്യഷോപ്പ് ലൈസൻസ് അനുവദിക്കുന്നതിൽ വൻതോതിൽ കൈക്കൂലി ആരോപിച്ച് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു

  • പ്രതിപക്ഷം നിയമസഭയിൽ കുത്തിയിരിപ്പ് സമരം തുടരുന്നു, ഓഡിയോ തെളിവുകളും ലോകായുക്തയിൽ പരാതി നൽകിയിട്ടുണ്ട്

View All
advertisement