അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കള്‍ NIA കസ്റ്റഡിയില്‍; മുദ്രാവാക്യം വിളിച്ചവര്‍ക്ക് കോടതിയുടെ ശാസന

Last Updated:

പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ചതോടെ ഇവരെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പിനും സാധ്യതയുണ്ട്.

കൊച്ചി: റെയ്ഡില്‍ കസ്റ്റഡിയിലെടുത്ത പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കൊച്ചി എന്‍.ഐ.എ പ്രത്യേക കോടതി ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. സെപ്റ്റംബര്‍ 30 രാവിലെ 11 മണിവരെയാണ് കസ്റ്റഡി കാലാവധി. സുപ്രീകോടതി മാര്‍ഗ നിര്‍ദേശം അനുസരിച്ചായിരിക്കണം പ്രതികളുടെ ചോദ്യം ചെയ്യലും അന്വേഷണവുമെന്ന് പ്രതികള്‍ക്കായി ഹാജരായ അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ചതോടെ ഇവരെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പിനും സാധ്യതയുണ്ട്. അതേസമയം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോവുന്നതിനിടെ പ്രതികള്‍ കോടതി വളപ്പില്‍ മുദ്രാവാക്യം വിളിച്ചു. എന്നാല്‍ ഇത് ആവര്‍ത്തിക്കരുതെന്നും കോടതി വളപ്പ് പ്രതിഷേധത്തിനുള്ള വേദിയാക്കരുതെന്നും പ്രതികളോട് കോടതി നിർദേശിച്ചു.
പോപ്പുലർ ഫ്രണ്ട് കേരളത്തിലെ പ്രമുഖരെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ കോടതിയിൽ പറഞ്ഞു. ഒരു സമുദായത്തിലെ പ്രമുഖരെ ലക്ഷ്യമിട്ട് പോപ്പുലര്‍ ഫ്രണ്ട് ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയിരുന്നുവെന്ന് എന്‍.ഐ.എ വെളിപ്പെടുത്തി.
advertisement
തുടര്‍ നടപടികള്‍ വേണമെന്ന് ഹിറ്റ് ലിസ്റ്റ് അടക്കമുള്ള രേഖകള്‍ കോടതിയില്‍ ഹാജരാക്കി എന്‍.ഐ.എ അറിയിച്ചു. ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയവരെ കുറിച്ചും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നാണ് എന്‍.ഐ.എ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കള്‍ NIA കസ്റ്റഡിയില്‍; മുദ്രാവാക്യം വിളിച്ചവര്‍ക്ക് കോടതിയുടെ ശാസന
Next Article
advertisement
'യുസി നിങ്ങളെ വഞ്ചിച്ചിരുന്നോ?' യുസ്‌വേന്ദ്ര ചഹൽ, ആർ.ജെ. മഹ്‌വാഷ് ബന്ധം സ്ഥിരീകരിച്ച് മുൻഭാര്യ
'യുസി നിങ്ങളെ വഞ്ചിച്ചിരുന്നോ?' യുസ്‌വേന്ദ്ര ചഹൽ, ആർ.ജെ. മഹ്‌വാഷ് ബന്ധം സ്ഥിരീകരിച്ച് മുൻഭാര്യ
  • യുസ്‌വേന്ദ്ര ചഹലും ആർ‌ജെ മഹ്‌വാഷും പ്രണയത്തിലാണെന്ന് ധനശ്രീയുടെ വാക്കുകൾ സ്ഥിരീകരിക്കുന്നു.

  • ചഹലും മഹ്‌വാഷും തമ്മിലുള്ള ഡേറ്റിംഗ് അഭ്യൂഹങ്ങൾ ഇരുവരും നിഷേധിച്ചെങ്കിലും ആരാധകർ വിശ്വസിച്ചില്ല.

  • മഹ്‌വാഷ് തന്റെ ജീവിതത്തിലെ ഇരുണ്ട ഘട്ടങ്ങളിൽ പിന്തുണച്ചിരുന്നുവെന്ന് ചഹൽ വെളിപ്പെടുത്തി.

View All
advertisement