Gold Smuggling Case | ശിവശങ്കറിന് താല്‍ക്കാലിക ആശ്വാസം; NIA കേസിൽ പ്രതിയല്ലെന്ന് അന്വേഷണ സംഘം

Last Updated:

പ്രതി ചേര്‍ക്കുന്നതിനേക്കുറിച്ച് എന്‍.ഐ.എ ആലോചിട്ടുപോലുമില്ല. അതുകൊണ്ടു തന്നെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കേണ്ടതുമില്ല പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. ഇതോടെ ഹര്‍ജി തീര്‍പ്പാക്കുന്നതായി കോടതി വ്യക്തമാക്കി.

കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് താല്‍ക്കാലിക ആശ്വാസം. എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കറിനെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി
എന്‍.ഐ.എ കോടതിയില്‍ ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് അദ്ദേഹം കേസില്‍ പ്രതിയല്ലെന്ന് അന്വേഷണം സംഘം വ്യക്തമാക്കിയത്.  പ്രതി ചേര്‍ക്കുന്നതിനേക്കുറിച്ച് എന്‍.ഐ.എ ആലോചിട്ടുപോലുമില്ല. അതുകൊണ്ടു തന്നെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കേണ്ടതുമില്ല പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. ഇതോടെ ഹര്‍ജി തീര്‍പ്പാക്കുന്നതായി കോടതി വ്യക്തമാക്കി.
advertisement
സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ തീവ്രവാദബന്ധവും ദേശദ്രോഹപ്രവര്‍ത്തനങ്ങളും നടന്നുവെന്നായാരുന്നു എന്‍.ഐ.എ എഫ്.ഐ.ആര്‍. കേസില്‍ അറസ്‌റ്റിലായ പ്രതികളില്‍ ഭൂരിപക്ഷം പേര്‍ക്കും കോടതി കഴിഞ്ഞ ദിവസം ജാമ്യം നല്‍കിയിരുന്നു. കേസില്‍ യു.എ.പി.എ വകുപ്പുകള്‍ ചുമത്തുന്നതിന് പര്യാപ്തമായ തെളിവുകളില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. കേസില്‍ ശിവശങ്കറിനെ എന്‍.ഐ.എ രണ്ടുവട്ടം ചോദ്യം ചെയ്തിരുന്നു.
അതേസമയം എന്‍ഫോഴ്‌സമെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കറിനെ അസ്റ്റ് ചെയ്‌തേക്കുമെന്ന സൂചനകളുണ്ട്. അന്വേഷണം പുരോഗമിക്കുന്നതോടെ ശിവശങ്കറിനെ കസ്റ്റഡിയലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടാവുമെന്ന് ഇ.ഡി, ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സ്വര്‍ണ്ണക്കടത്തിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധം പുലര്‍ത്തിയ ശിവശങ്കറിന് സ്വപ്‌നയുടെ കള്ളക്കടത്തു ബന്ധങ്ങളെക്കുറിച്ച് അറിയാതിരിക്കാൻ വഴിയില്ല. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന് സ്വപ്‌ന 30 ലക്ഷം രൂപ കൈമാറിയപ്പോള്‍ ശിവശങ്കര്‍ ഒപ്പമുണ്ടായിരുന്നതായും ഇ.ഡി.വ്യക്തമാക്കി.
advertisement
നേരത്തെ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച ശിവശങ്കറെ വെള്ളിയാഴ്ചവരെ അറസ്റ്റ് ചെയ്യരുതെന്ന് ഇ.ഡി.യ്ക്കും കസ്റ്റംസിനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gold Smuggling Case | ശിവശങ്കറിന് താല്‍ക്കാലിക ആശ്വാസം; NIA കേസിൽ പ്രതിയല്ലെന്ന് അന്വേഷണ സംഘം
Next Article
advertisement
ആദ്യം ചാറ്റിങ്; പിന്നാലെ നഗ്നവീഡിയോ ചോദിക്കും; തിരിച്ചറിയാതിരിക്കാൻ സാങ്കേതിക വിദ്യയും; ടാറ്റൂ ആർട്ടിസ്റ്റ് ബിപിന്റെ ചതിയിൽ വീണത് നിരവധി പെൺകുട്ടികൾ
ആദ്യം ചാറ്റിങ്; പിന്നാലെ നഗ്നവീഡിയോ ചോദിക്കും; ടാറ്റൂ ആർട്ടിസ്റ്റ് ബിപിന്റെ ചതിയിൽ വീണത് നിരവധി പെൺകുട്ടികൾ
  • പാലക്കാട് ടാറ്റൂ ആർട്ടിസ്റ്റ് ബിപിൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ചതിയിൽ പെടുത്തിയതായി പൊലീസ്.

  • പ്രതിയെ തിരിച്ചറിയാതിരിക്കാനുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

  • സമാനരീതിയിലുള്ള കേസുകൾ പരിശോധിച്ചാണ് ബിപിനെ എറണാകുളത്തു നിന്ന് അറസ്റ്റ് ചെയ്തത്.

View All
advertisement