Madhu case| മധു കേസിൽ ഒരാൾ കൂടി കൂറുമാറി; കൂറുമാറിയ സാക്ഷിയുടെ കണ്ണ് പരിശോധിക്കണമെന്ന് കോടതി

Last Updated:

മധുവിനെ പ്രതികൾ കൊണ്ടുവരുന്ന വീഡിയോയിലെ ദ്യശ്യങ്ങൾ കാണുന്നില്ലെന്നായിരുന്നു സാക്ഷി പറഞ്ഞത്.

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ ഒരാൾ കൂടി കൂറുമാറി. ഇരുപത്തിയൊമ്പതാം സാക്ഷി സുനിൽകുമാറാണ് കൂറുമാറിയത്. മധുവിനെ വനത്തിൽ നിന്ന് പിടിച്ചു കൊണ്ടുവരുന്നത് കണ്ടുവെന്നായിരുന്നു ഇയാൾ നേരത്തേ നൽകിയിരുന്ന മൊഴി. എന്നാൽ ഇക്കാര്യം വിസ്താര വേളയിൽ നിഷേധിച്ചു. ഇതോടെ കേസിൽ കൂറുമാറുന്നവരുടെ എണ്ണം പതിനഞ്ചായി.‌
ഇന്നലെ ഇറുപത്തിയേഴാം സാക്ഷി സൈതലവിയും കൂറുമാറിയിരുന്നു. മധുവിനെ അറിയില്ലെന്നായിരുന്നു സൈതലവി കോടതിയിൽ പറഞ്ഞത്. ഇതുവരെ വിസ്തരിച്ചതിൽ ആറു പേർ മാത്രമാണ് പ്രോസിക്യൂഷനൊപ്പം നിന്നത്. കേസിലാകെ 122 സാക്ഷികളാണ് ഉള്ളത്.
അതേസമയം, കൂറുമാറിയ സുനിൽകുമാറിന്റെ കണ്ണ് പരിശോധിക്കണമെന്ന് കോടതി നിർദേശിച്ചു. മധുവിനെ പ്രതികൾ കൊണ്ടുവരുന്ന വീഡിയോയിലെ ദ്യശ്യങ്ങൾ കാണുന്നില്ലെന്നായിരുന്നു സാക്ഷി പറഞ്ഞത്. ഈ വീഡിയോയിൽ കാഴ്ചക്കാരനായി സുനിൽകുമാറിനെയും കാണാം. എന്നാൽ ഒന്നും കാണുന്നില്ലെന്നായിരുന്നു സാക്ഷിമൊഴി. ഇതേ തുടർന്നാണ് കണ്ണ് പരിശോധിക്കാൻ കോടതി നിർദ്ദേശം നൽകിയത്.‌‌
advertisement
അട്ടപ്പാടി മധു കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. പ്രതികളുടെ ഹൈക്കോടതി ജാമ്യം വിചാരണ കോടതി റദ്ദാക്കിയിരുന്നു. ഈ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
ഓഗസ്റ്റ് ഇരുപതിനാണ് കേസില എല്ലാ പ്രതികളുടെയും ജാമ്യം റദ്ദാക്കിയത്. മണ്ണാർക്കാട് SC - ST കോടതിയുടേതായിരുന്നു ഉത്തരവ്. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചു എന്ന്‌ പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. ഇതിനെ തുടർന്നായിരുന്നു ജാമ്യം റദ്ദാക്കിയത്.
advertisement
ഫോൺ രേഖകൾ ഉൾപ്പടെ പരിശോധിച്ചായിരുന്നു വിചാരണ കോടതിയുടെ വിധി. പ്രതികൾ നേരിട്ടും ഇടനിലക്കാ‍ർ മുഖേനയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. പ്രതികളായ മരയ്ക്കാ‍ർ, ഷംസുദ്ദീൻ, നജീബ്, സജീവ് എന്നിവ‍രാണ് കൂടുതൽ തവണ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Madhu case| മധു കേസിൽ ഒരാൾ കൂടി കൂറുമാറി; കൂറുമാറിയ സാക്ഷിയുടെ കണ്ണ് പരിശോധിക്കണമെന്ന് കോടതി
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement