advertisement

ഹിജാബ് വിവാദമുണ്ടായ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിൽ NDA സ്ഥാനാർത്ഥി

Last Updated:

കൊച്ചി കോർപറേഷനില്‍ പള്ളുരുത്തി കച്ചേരിപ്പടി ഡിവിഷനിലാവും സ്ഥാനാര്‍ത്ഥിയാവുക

Rapid Read
ജോഷി കൈതവളപ്പില്‍
ജോഷി കൈതവളപ്പില്‍
കോച്ചി: ഹിജാബ് വിവാദമുണ്ടായ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പില്‍ തദ്ദേശ തിരഞ്ഞെടുപ്പിൽ‌ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാവും. കൊച്ചി കോർപറേഷനില്‍ പള്ളുരുത്തി കച്ചേരിപ്പടി ഡിവിഷനിലാവും സ്ഥാനാര്‍ത്ഥിയാവുക. എൻഡിഎ ഘടകകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എറണാകുളം ജില്ലാ പ്രസിഡന്റ് ആണ് ജോഷി.
എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി ഹിജാബ് ധരിച്ചെത്തിയത് വിലക്കിയതിനെ തുടർന്നാണ് വിവാദമായത്. പിന്നാലെ ജോഷി കൈതവളപ്പില്‍ വിദ്വേഷ പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പിടിഎ ഭാരവാഹിയായ ജമീര്‍ പള്ളുരുത്തിയാണ് പരാതി നല്‍കിയത്. ഹിജാബ് വിവാദത്തിൽ സ്കൂൾ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിലും നടത്തിയ പ്രസ്താവനകൾ വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു.
ഇതും വായിക്കുക: പി പി ദിവ്യക്ക് സീറ്റില്ല; SFI മുൻ സംസ്ഥാന അധ്യക്ഷ കെ അനുശ്രീ മത്സരിക്കും; കണ്ണൂർ ജില്ലാ പഞ്ചായത്ത് CPM സ്ഥാനാർത്ഥികളായി
Summary: Joshi kaithavalappil, the PTA President of Palluruthy St. Rita's School which was recently in the news over the Hijab controversy, will be the NDA candidate in the local body elections. He will contest from the Palluruthy Kacherippady division in the Kochi Corporation. Joshi is also the Ernakulam District President of the National People's Party, a constituent of the NDA.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഹിജാബ് വിവാദമുണ്ടായ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിൽ NDA സ്ഥാനാർത്ഥി
Next Article
advertisement
മാർച്ചിൽ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോയത് 220 കപ്പലുകൾ; എണ്ണത്തിൽ മുന്നിൽ ഇന്ധന ടാങ്കറുകൾ
മാർച്ചിൽ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോയത് 220 കപ്പലുകൾ; എണ്ണത്തിൽ മുന്നിൽ ഇന്ധന ടാങ്കറുകൾ
  • മാർച്ചിൽ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ 220 കപ്പലുകളിൽ 51% ഇന്ധന ടാങ്കറുകളായിരുന്നു

  • LNG വഹിച്ചുകൊണ്ടുള്ള ഒരു കപ്പൽ പോലും ഈ മാസത്തിൽ ഹോർമുസ് കടലിടുക്ക് വഴി കടന്നില്ല

  • ഫ്രഞ്ച് ഉടമസ്ഥതയിലുള്ള CMA CGM ഗ്രൂപ്പിന്റെ 'ക്രിബി' കണ്ടെയ്നർ കപ്പൽ വിജയകരമായി കടന്നു

View All
advertisement