ബസ് ഇടിച്ച് ചക്രത്തിനടിയിപ്പെട്ട് പരിക്കേറ്റ കാൽനട യാത്രക്കാരി മരിച്ചു; ഡ്രൈവർ ഇറങ്ങി ഓടി രക്ഷപ്പെട്ടു

Last Updated:

ബസിന്റെ ഹാൻഡ് ബ്രേക്ക് ഇട്ടതിനാൽ ആളുകൾ ബസ് തള്ളി മാറ്റിയാണ് ചക്രത്തിനടിയിൽ നിന്ന് യുവതിയെ പുറത്തെടുത്തത്.

കോഴിക്കോട്: ബസ് ഇടിച്ച് ചക്രത്തിനടിയിപ്പെട്ട് പരിക്കേറ്റ കാൽനട യാത്രക്കാരി മരിച്ചു. ബാലുശേരി എരമംഗലം കണ്ണങ്കോട് ചെട്ടിയാംകണ്ടി സ്വദേശി ഷൈനി (47)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ജംഗ്ഷനിൽ തിങ്കളാഴ്ച ഉച്ചയക്ക് മൂന്നേകാലൊടെയാണ് അപകടം. മാവൂർ ഭാഗത്ത് നിന്ന് അമിത വേഗതയിൽ വരികയായിരുന്ന ബസ് വളവിൽ വച്ച് ഷൈനിയെ ഇടിച്ചിടുകയായിരുന്നു.
ഇടിച്ചിട്ട ബസ് നിർത്താതെ മുന്നോട്ട് പോകുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ബസിന്റെ ഹാൻഡ് ബ്രേക്ക് ഇട്ടതിനാൽ ആളുകൾ ബസ് തള്ളി മാറ്റിയാണ് ചക്രത്തിനടിയിൽ നിന്ന് യുവതിയെ പുറത്തെടുത്തത്. അപകടത്തില്‍ തലയ്ക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ ഷൈനിയെ മെഡിക്കൽ കോളേജ് ആശ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. കാവുന്തറ വാളുകണ്ടി മീത്തൻ പരേതനായ തെയ്യോന്‍റെ മകളാണ് ഷൈനി. മാതാവ്: നാരായണി. മീത്തൽ സ്വദേശിയായ രവീന്ദ്രന്‍ ഭർത്താവാണ്. മക്കൾ: ഹരിദേവ്, ഹരിപ്രസാദ്. സഹോദരങ്ങൾ: ശശി, അശോകൻ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബസ് ഇടിച്ച് ചക്രത്തിനടിയിപ്പെട്ട് പരിക്കേറ്റ കാൽനട യാത്രക്കാരി മരിച്ചു; ഡ്രൈവർ ഇറങ്ങി ഓടി രക്ഷപ്പെട്ടു
Next Article
advertisement
തദ്ദേശത്തിലെ 23,576 വാര്‍ഡുകളിലേക്ക് 75,632 സ്ഥാനാർത്ഥികൾ: ചിഹ്നത്തിൽ മുന്നിൽ ബിജെപി
തദ്ദേശത്തിലെ 23,576 വാര്‍ഡുകളിലേക്ക് 75,632 സ്ഥാനാർത്ഥികൾ: ചിഹ്നത്തിൽ മുന്നിൽ ബിജെപി
  • കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 23,576 വാർഡുകളിലേക്ക് 75,632 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു.

  • ബി.ജെ.പിയുടെ 19,262 സ്ഥാനാർത്ഥികൾ താമര ചിഹ്നത്തിൽ മത്സരിക്കുന്നു, കോൺഗ്രസിന് 17,497 സ്ഥാനാർത്ഥികൾ.

  • 68,397 പേർ മുന്നണി സ്ഥാനാർത്ഥികളാണ്, 12 പാർട്ടികളുള്ള എൽ.ഡി.എഫ്, 11 പാർട്ടികളുള്ള യു.ഡി.എഫ്.

View All
advertisement