advertisement

വയനാട്ടില്‍ യുവാവിന്‍റെ ജീവനെടുത്ത കടുവയെ കൊല്ലാൻ അനുമതി; ഉത്തരവിറങ്ങി

Last Updated:

ആദ്യം കടുവയെ മയക്കുവെടി വെച്ച് കൂട്ടിൽ കയറ്റാൻ ശ്രമം നടത്തും. പരാജയപ്പെട്ടാൽ വെടിവെച്ച് കൊല്ലാനാണ് നിർദേശം

വയനാട് വാകേരി കൂടല്ലൂരിലെ ആളെ കൊല്ലി കടുവയെ കൊല്ലാൻ അനുമതി. കടുവ നരഭോജിയെങ്കിൽ കൊല്ലാന്‍ അനുമതി നല്‍കികൊണ്ട് ഉത്തരവിറങ്ങി. വനം മന്ത്രി എ.കെ ശശീന്ദ്രനാണ് ഇതുസംബന്ധിച്ച നിർദേശം നല്‍കിയത്. ആദ്യം കടുവയെ മയക്കുവെടി വെച്ച് കൂട്ടിൽ കയറ്റാൻ ശ്രമം നടത്തും. പരാജയപ്പെട്ടാൽ വെടിവെച്ച് കൊല്ലാനാണ് നിർദേശം. ഉത്തരവിനെ തുടർന്ന് ഐ.സി ബാലകൃഷ്ണന്‍ എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു.
ഇന്നലെയാണ്  കൂടല്ലൂരില്‍ വയലില്‍ പശുവിന് പുല്ലരിയാന്‍ പോയ കര്‍ഷകന്‍ പ്രജീഷിനെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയത്. ശരീരഭാഗങ്ങള്‍ കടുവ ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ബത്തേരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും കടുവയെ വെടിവച്ചുകൊല്ലാനുള്ള ഉത്തരവെത്തുന്നതുവരെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടാണ് ബന്ധുക്കളും നാട്ടുകാരും സ്വീകരിച്ചിരുന്നത്.
advertisement
വയനാട്ടിൽ കർഷകരെ സംരക്ഷിക്കുന്ന തീരുമാനമാണ് സർക്കാർ എടുത്തിരിക്കുന്നതെന്ന് മന്ത്രി എ കെ ശശീന്ദ്രൻ... നിയമത്തിന്റെ പഴുതുപയോഗിച്ച് ഉചിതമായ തീരുമാനമെടുക്കാനാണ് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വയനാട്ടില്‍ യുവാവിന്‍റെ ജീവനെടുത്ത കടുവയെ കൊല്ലാൻ അനുമതി; ഉത്തരവിറങ്ങി
Next Article
advertisement
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ‌ BJP- JD(S) പ്രതിഷേധം
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് BJP- JD(S) പ്രതിഷേധം
  • കർണാടക എക്സൈസ് വകുപ്പിൽ 6,000 കോടി രൂപയുടെ അഴിമതി ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി

  • മദ്യഷോപ്പ് ലൈസൻസ് അനുവദിക്കുന്നതിൽ വൻതോതിൽ കൈക്കൂലി ആരോപിച്ച് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു

  • പ്രതിപക്ഷം നിയമസഭയിൽ കുത്തിയിരിപ്പ് സമരം തുടരുന്നു, ഓഡിയോ തെളിവുകളും ലോകായുക്തയിൽ പരാതി നൽകിയിട്ടുണ്ട്

View All
advertisement