കേരളകോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം: ലയനവേളയില്‍ അംഗീകരിച്ചത് അത്മീയനേതാവിന്റെ സാന്നിധ്യത്തിലെന്ന് ജോസഫ്

Last Updated:

സീനിയറായ മാണി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുകയും താന്‍ വര്‍ക്കിങ് ചെയര്‍മാന്‍ ആകണമെന്നുള്ള നിര്‍ദേശം അദ്ദേഹം മുന്നോട്ടുവെക്കുകയും ചെയ്യുകയായിരുന്നു

തിരുവനന്തപുരം: തന്റെ പാര്‍ട്ടി കേരള കോണ്‍ഗ്രസില്‍ ലയിക്കുമ്പോള്‍ നേതൃത്വം സംബന്ധിച്ച് ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പിജെ ജോസഫ്. കെഎം മാണി അനുസ്മരണ സമ്മേളനത്തിലാണ് ലയന സമയത്തെ കാര്യങ്ങളെക്കുറിച്ച് പിജെ ജോസഫ് സംസാരിച്ചത്.
പാര്‍ട്ടിയില്‍ സീനിയറായ മാണി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുകയും താന്‍ വര്‍ക്കിങ് ചെയര്‍മാന്‍ ആകണമെന്നുള്ള നിര്‍ദേശം അദ്ദേഹം മുന്നോട്ടുവെക്കുകയും ചെയ്യുകയായിരുന്നെന്നും ഒരു ആത്മീയനേതാവിന്റെ സാന്നിധ്യത്തില്‍ അന്നത് അംഗീകരിക്കുകയുമായിരുന്നുവെന്നും ജോസഫ് പറഞ്ഞു.
Also Read: മാണി അനുസ്മരണ യോഗത്തിൽ ഭാരവാഹി തെരഞ്ഞെടുപ്പ് വേണ്ട; പി ജെ ജോസഫിനെതിരേ കോടതിയിൽ നിന്ന് അനുകൂല വിധി നേടി എതിർവിഭാഗം
ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതില്‍ അതിന്റേതായ സമയത്ത് രമ്യമായ തീരുമാനമുണ്ടാകുമെന്ന് പിജെ ജോസഫ് വ്യക്തമാക്കി. നോട്ടീസ് നല്‍കിയാണ് അത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതെന്നും മറ്റൊന്നും അറിയില്ലെന്നും അനുസ്മരണയോഗത്തിനുശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
advertisement
ചെയര്‍മാനെ തെരഞ്ഞെടുക്കേണ്ടത് സംസ്ഥാനസമിതിയാണെന്ന് ജോസ് കെ. മാണിയും വ്യക്തമാക്കിയിരുന്നു. സംസ്ഥാനകമ്മിറ്റി വിളിച്ചുചേര്‍ത്താകും തുടര്‍നടപടിയെന്നും നിയമസഭാകക്ഷിനേതാവിനെ തെരഞ്ഞെടുക്കുന്ന കാര്യം നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അനുസ്മരണയോഗത്തിനിടെ ചെയര്‍മാനെ തെരഞ്ഞെടുക്കരുതെന്ന കോടതിനിര്‍ദേശത്തോട് പ്രതികരിക്കുകയായിരുന്നു ഇരു നേതാക്കളും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളകോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം: ലയനവേളയില്‍ അംഗീകരിച്ചത് അത്മീയനേതാവിന്റെ സാന്നിധ്യത്തിലെന്ന് ജോസഫ്
Next Article
advertisement
ശിവകാർത്തികേയൻ ചിത്രം 'പരാശക്തി' നിരോധിക്കണമെന്ന് തമിഴ്‌നാട് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടാൻ കാരണമെന്ത്?
ശിവകാർത്തികേയൻ ചിത്രം 'പരാശക്തി' നിരോധിക്കണമെന്ന് തമിഴ്‌നാട് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടാൻ കാരണമെന്ത്?
  • ശിവകാർത്തികേയൻ നായകനായ 'പരാശക്തി' സിനിമയിൽ ചരിത്രം വളച്ചൊടിച്ചതായി യൂത്ത് കോൺഗ്രസ് ആരോപിച്ചു

  • ചിത്രത്തിലെ കോൺഗ്രസ് പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു

  • നിർമാതാക്കൾ മാപ്പ് പറയില്ലെങ്കിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി

View All
advertisement