advertisement

മുൻകൂർ ജാമ്യം വരെ കാക്കേണ്ട; മാങ്കൂട്ടത്തിലിനെ പിടികൂടാനുള്ള ശ്രമം ഊർജ്ജതമാക്കി പോലീസ്

Last Updated:

മുന്‍കൂര്‍ ജാമ്യത്തില്‍ വാദം അടച്ചിട്ട കോടതിയില്‍ വേണമെന്ന രാഹുലിന്റെ അഭ്യർത്ഥനപ്രകാരം കോടതിയില്‍ അഭിഭാഷകന്‍ അപേക്ഷ നൽകി

രാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിൽ (Rahul Mamkootathil) കേസിൽ മുൻകൂർ ജാമ്യം പരിഗണിക്കുന്നതിനു വേണ്ടി കാത്തുനിൽക്കേണ്ടെന്ന് അന്വേഷണസംഘത്തിന് നിർദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. തെളിവുകൾ നശിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പിടികൂടാനുള്ള ശ്രമം പോലീസ് ഊർജ്ജതമാക്കി. പാലക്കാടും കോയമ്പത്തൂരും പൊള്ളാച്ചിയിലും നടന്ന പരിശോധനയിൽ എസ്.ഐ.ടി. സംഘത്തിന് രാഹുലിനെ കണ്ടെത്താനായില്ല.
അതേസമയം, മുന്‍കൂര്‍ ജാമ്യത്തില്‍ വാദം അടച്ചിട്ട കോടതിയില്‍ വേണമെന്ന രാഹുലിന്റെ അഭ്യർത്ഥനപ്രകാരം കോടതിയില്‍ അഭിഭാഷകന്‍ അപേക്ഷ നൽകി. നാളെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുക. സ്വകാര്യതയുമായി ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങിയതിനാൽ മറ്റുള്ളവരെ ഒഴിവാക്കി ജഡ്ജി അടച്ചിട്ട മുറിയിൽ തെളിവുകൾ പരിശോധിക്കണമെന്നും ആവശ്യം.
തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.
പരാതി പ്രകാരം, രാഹുൽ യുവതിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി ഗർഭം അലസിപ്പിക്കാൻ നിർബന്ധിച്ച് ഭീഷണിപ്പെടുത്തി എന്നാണ് ആരോപണം. സമ്മതമില്ലാതെ തന്റെ സ്വകാര്യ വീഡിയോകൾ റെക്കോർഡ് ചെയ്ത് ഭീഷണിപ്പെടുത്താനും നിർബന്ധിക്കാനും ഉപയോഗിച്ചതായി പരാതിയിൽ പറയുന്നു. അതേസമയം, തന്റെ നിരപരാധിത്വം തെളിയിക്കാനല്ല ശ്രമമായി രാഹുൽ കൂടുതൽ തെളിവുകൾ രാഹുൽ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
advertisement
വാട്ട്‌സ്ആപ്പ് ചാറ്റുകൾ, കോൾ റെക്കോർഡുകൾ, ഭർത്താവുമായുള്ള യുവതിയുടെ ഫോട്ടോകൾ എന്നിവ അദ്ദേഹത്തിന്റെ അഭിഭാഷകൻ ഹാജരാക്കി. ആരോപണവിധേയമായ സംഭവ സമയത്ത് വിവാഹമോചനം നേടിയെന്ന അവരുടെ വാദത്തെ രാഹുൽ എതിർക്കുകയും അവരുടെ ബന്ധം പരസ്പര സമ്മതത്തോടെയായിരുന്നുവെന്നും സ്വന്തം ഇഷ്ടപ്രകാരം ഗർഭഛിദ്രം നടത്തിയെന്നും പ്രസ്താവിക്കുകയും ചെയ്യുന്നു.
ലൈംഗികാരോപണത്തെത്തുടർന്ന് ഓഗസ്റ്റിൽ രാഹുലിനെ കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പാർലമെന്ററി പാർട്ടിയിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കുകയും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിവാക്കുകയും ചെയ്തു. അച്ചടക്ക നടപടി ഉണ്ടായിരുന്നിട്ടും, ഇര അടുത്തിടെ മുഖ്യമന്ത്രിക്ക് ഔദ്യോഗിക പരാതി സമർപ്പിക്കുന്നതുവരെ രാഹുൽ പൊതുപരിപാടികളിലെ സാന്നിധ്യമായിരുന്നു.
advertisement
Summary: The investigation team has been instructed not to wait for anticipatory bail to be considered in the Rahul Mamkootathil case. The ADGP in charge of law and order has instructed the investigation officers. Considering the possibility of evidence being destroyed, the police have intensified their efforts to arrest him. The SIT team could not find Rahul in the searches conducted in Palakkad, Coimbatore and Pollachi
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുൻകൂർ ജാമ്യം വരെ കാക്കേണ്ട; മാങ്കൂട്ടത്തിലിനെ പിടികൂടാനുള്ള ശ്രമം ഊർജ്ജതമാക്കി പോലീസ്
Next Article
advertisement
കാറോടിച്ചത് മണിയൻപിള്ള രാജു തന്നെ; ബൈക്ക് വന്നിടിച്ചു; നിർത്താതെ പോയത് ഭയംകൊണ്ടെന്ന് നടൻ
കാറോടിച്ചത് മണിയൻപിള്ള രാജു തന്നെ; ബൈക്ക് വന്നിടിച്ചു; നിർത്താതെ പോയത് ഭയംകൊണ്ടെന്ന് നടൻ
  • വഴുതക്കാട് ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ കാറോടിച്ചത് താനാണെന്ന് മണിയൻപിള്ള രാജു വ്യക്തമാക്കി

  • ബൈക്ക് അതിവേഗം കാറിന് പിന്നിൽ ഇടിച്ചെന്നും ഭയക്കൊണ്ടാണ് വാഹനം നിർത്താതെ പോയതെന്നും നടൻ പറഞ്ഞു

  • അപകടത്തിൽ രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്കേറ്റതായും നടൻ മദ്യപിച്ചിരുന്നില്ലെന്നും വ്യക്തമാക്കി

View All
advertisement