advertisement

തലസ്ഥാനത്തെ ഡ്രോൺ: പറന്നത് വവ്വാലോ? ഉറപ്പിക്കാനാകതെ അന്വേഷണസംഘം

Last Updated:

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച കേന്ദ്ര ഏജൻസികളിലെ വിദഗ്ധരും പറന്നത് ഡ്രോൺ ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല

തിരുവനന്തപുരം : തലസ്ഥാനത്തെ തന്ത്രപ്രധാന ഇടങ്ങളിൽ കണ്ടത് ഡ്രോണാണ് എന്ന് ഉറപ്പിക്കാനാകാതെ അന്വേഷണ ഏജൻസികൾ. പത്മനാഭസ്വാമി ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിൽ ആണ് വിദഗ്ധർ രണ്ടഭിപ്രായം രേഖപ്പെടുത്തുന്നത്. ദൃശ്യത്തിലുള്ളത് വവ്വാലാണെന്ന് ഒരു വിഭാഗം പറയുമ്പോൾ ഡ്രോൺ ആകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് മറ്റൊരു വാദം. പത്മനാഭസ്വാമി ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച കേന്ദ്ര ഏജൻസികളിലെ വിദഗ്ധരും പറന്നത് ഡ്രോൺ ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ പരിശോധനകൾ തുടരുമെന്ന് പൊലീസ് വ്യക്തമാക്കി.
Also Read-പൊലീസ് ആസ്ഥാനത്തിന് മുകളിൽ കണ്ടത് ഡ്രോണുകളോ കളിപ്പാട്ടമോ? അന്വേഷണത്തിന് കേന്ദ്ര ഏജൻസികളുടെ സഹായം തേടി
അതേസമയം വിമാനത്താവള പരിസരത്ത് ഡ്രോൺ പറത്തിയതിന് കസ്റ്റഡിയിൽ എടുത്ത നൗഷാദിനെ ജാമ്യത്തിൽ വിട്ടു.നിരോധിത മേഖലയില്‍ ഡ്രോണ്‍ പറത്തിയതിനും പൊതുശല്യമുണ്ടാക്കിയതിനുമാണ് കേസ്. നൗഷാദിന്റെ പതിനാല് വയസുള്ള മകനെയും പ്രതി ചേര്‍ത്തിട്ടുണ്ട്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ദിവസം വിമാനത്താവളത്തിന്റെ ഭാഗത്ത് കണ്ടതായി പറയുന്ന ഡ്രോണ്‍ പറത്തിയത് നൗഷാദല്ലെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തലസ്ഥാനത്തെ ഡ്രോൺ: പറന്നത് വവ്വാലോ? ഉറപ്പിക്കാനാകതെ അന്വേഷണസംഘം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement