തലസ്ഥാനത്തെ ഡ്രോൺ: പറന്നത് വവ്വാലോ? ഉറപ്പിക്കാനാകതെ അന്വേഷണസംഘം

Last Updated:

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച കേന്ദ്ര ഏജൻസികളിലെ വിദഗ്ധരും പറന്നത് ഡ്രോൺ ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല

തിരുവനന്തപുരം : തലസ്ഥാനത്തെ തന്ത്രപ്രധാന ഇടങ്ങളിൽ കണ്ടത് ഡ്രോണാണ് എന്ന് ഉറപ്പിക്കാനാകാതെ അന്വേഷണ ഏജൻസികൾ. പത്മനാഭസ്വാമി ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിൽ ആണ് വിദഗ്ധർ രണ്ടഭിപ്രായം രേഖപ്പെടുത്തുന്നത്. ദൃശ്യത്തിലുള്ളത് വവ്വാലാണെന്ന് ഒരു വിഭാഗം പറയുമ്പോൾ ഡ്രോൺ ആകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് മറ്റൊരു വാദം. പത്മനാഭസ്വാമി ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച കേന്ദ്ര ഏജൻസികളിലെ വിദഗ്ധരും പറന്നത് ഡ്രോൺ ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ പരിശോധനകൾ തുടരുമെന്ന് പൊലീസ് വ്യക്തമാക്കി.
Also Read-പൊലീസ് ആസ്ഥാനത്തിന് മുകളിൽ കണ്ടത് ഡ്രോണുകളോ കളിപ്പാട്ടമോ? അന്വേഷണത്തിന് കേന്ദ്ര ഏജൻസികളുടെ സഹായം തേടി
അതേസമയം വിമാനത്താവള പരിസരത്ത് ഡ്രോൺ പറത്തിയതിന് കസ്റ്റഡിയിൽ എടുത്ത നൗഷാദിനെ ജാമ്യത്തിൽ വിട്ടു.നിരോധിത മേഖലയില്‍ ഡ്രോണ്‍ പറത്തിയതിനും പൊതുശല്യമുണ്ടാക്കിയതിനുമാണ് കേസ്. നൗഷാദിന്റെ പതിനാല് വയസുള്ള മകനെയും പ്രതി ചേര്‍ത്തിട്ടുണ്ട്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ദിവസം വിമാനത്താവളത്തിന്റെ ഭാഗത്ത് കണ്ടതായി പറയുന്ന ഡ്രോണ്‍ പറത്തിയത് നൗഷാദല്ലെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തലസ്ഥാനത്തെ ഡ്രോൺ: പറന്നത് വവ്വാലോ? ഉറപ്പിക്കാനാകതെ അന്വേഷണസംഘം
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement