യതീഷ് ചന്ദ്രക്കെതിരെ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്‍റെ അവകാശ ലംഘന നോട്ടീസ്

Last Updated:
ന്യൂഡൽഹി : എസ്പി യതീഷ് ചന്ദ്രക്കെതിരെ ലോക്സഭയിൽ അവകാശലംഘനത്തിന് നോട്ടീസ്. എസ് പി അപമര്യാദയായി പെരുമാറിയെന്ന് കാട്ടി കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനാണ് യതീഷ് ചന്ദ്രക്കെതിരെ നോട്ടീസ് നൽകിയത്.
Also Read-കേന്ദ്രമന്ത്രിയും എസ്.പി യതീഷ് ചന്ദ്രയും തമ്മിൽ വാക്ക്‌ത‍ര്‍ക്കം
ശബരിമല വിഷയം ഉന്നയിക്കവെയാണ് കേന്ദ്രമന്ത്രി യതീഷ് ചന്ദ്രക്കെതിരെ രംഗത്തെത്തിയത്. ശബരിമല ദർശനത്തിനെത്തിയ കേന്ദ്രമന്ത്രിയെ എസ് പി നിലക്കലിൽ തടഞ്ഞതും അവർ തമ്മിലുണ്ടായ വാക്ക് തർക്കവും വാർത്താ പ്രാധാന്യം നേടിയിരുന്നു. ഈ വിഷയത്തിലാണ് പൊൻ രാധാകൃഷ്ണന്റെ അവകാശലംഘന നോട്ടീസ്.
ശബരിമലയിലെ ചുമതലയുണ്ടായിരുന്ന എസ്പി തന്നോട് മോശമായി പെരുമാറിയെന്നും ഒരു ലോക്സഭാംഗത്തോട് പെരുമാറേണ്ട രീതിയിലല്ല പെരുമാറിയതെന്നും പൊൻരാധാകൃഷണൻ ആരോപിച്ചു. അവകാശലംഘന നോട്ടീസ് പരിശോധിക്കുമെന്ന് സ്പീക്കർ അറിയിച്ചിട്ടുണ്ട്.
advertisement
Also Read-കേന്ദ്രമന്ത്രി-എസ്.പി തർക്കം; നടന്നതെന്ത്? 
ശബരിമലയുമായി ബന്ധപ്പെട്ട് മറ്റനവധി വിമർശനങ്ങളും പൊന്‍ രാധാകൃഷണൻ ഇന്ന് സഭയിൽ ഉന്നയിച്ചിട്ടുണ്ട്. സ്വകാര്യവാഹനങ്ങള്‍ മുകളിലേക്ക് വിടാതിരിക്കാനുള്ള സാഹചര്യം പോലീസ് സൃഷ്ടിച്ചുവെന്നാണ് മുഖ്യ ആരോപണം.ഈ നടപടി തീര്‍ഥാടകര്‍ക്ക് വലിയ അസൗകര്യം സൃഷ്ടിക്കുന്നുവെന്നും കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യതീഷ് ചന്ദ്രക്കെതിരെ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്‍റെ അവകാശ ലംഘന നോട്ടീസ്
Next Article
advertisement
മുസ്ലീം ലീഗ് സ്ഥാനാർഥി ഇല്ലാത്തതിനാൽ  കോട്ടയത്ത് സീറ്റ് വേണ്ട; 2030ൽ എരുമേലിയോ മുണ്ടക്കയമോ; ജോസഫ് ഗ്രൂപ്പും ഒരു സീറ്റ് ഉപേക്ഷിച്ചു
മുസ്ലീം ലീഗ് സ്ഥാനാർഥി ഇല്ലാത്തതിനാൽ കോട്ടയത്ത് സീറ്റ് വേണ്ട; ജോസഫ് ഗ്രൂപ്പും ഒരു സീറ്റ് ഉപേക്ഷിച്ചു
  • മുസ്ലീം ലീഗ് വൈക്കം സീറ്റ് കോൺഗ്രസിന് മടക്കി നൽകും, 2030ൽ എരുമേലിയോ മുണ്ടക്കയമോ നൽകണം.

  • ജോസഫ് ഗ്രൂപ്പ് 7 സീറ്റിൽ മത്സരിക്കും, സംവരണ സീറ്റായ വെള്ളൂർ കോൺഗ്രസിന് നൽകാൻ ധാരണയായി.

  • കോൺഗ്രസിന് 16 സീറ്റിൽ മത്സരിക്കാൻ അവസരം, കേരള കോൺഗ്രസ് ജോസഫ് 8 സീറ്റിൽ മത്സരിക്കും.

View All
advertisement