കോൺഗ്രസിൽ നിന്നു വന്ന് അൻവർ ചേലക്കരയിൽ നിർത്തിയ സുധീറിനെ തൃണമൂലിൽ നിന്നും പുറത്താക്കി

Last Updated:

മൂന്ന് വർഷത്തേക്കാണ് എൻ.കെ സുധീറിനെ പാർട്ടിയിൽനിന്ന് പുറത്താക്കുന്നതെന്ന് പിവി അൻവർ അറിയിച്ചു

News18
News18
ആൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് തൃശൂർ ജില്ലാ ചീഫ് കോർഡിനേറ്റർ എൻ.കെ സുധീറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പിവി അൻവർ. കടുത്ത പാർട്ടി വിരുദ്ധ പ്രവർത്തനം ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സുധീറിനെ മൂന്ന് വർഷത്തേക്ക് പാർട്ടിയിൽനിന്ന് പുറത്താക്കുന്നതെന്ന് പിവി അൻവർ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
എ.ഐ.സി.സി. അംഗവും ദളിത് കോൺഗ്രസ് മുൻ നേതാവുമായിരുന്ന എൻ.കെ.സുധീർ പി.വി. അൻവർ നയിച്ച ഡി.എം.കെ.യുടെ പിന്തുണയോടെ ചേലക്കര ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. 3,920 വോട്ടുകളാണ് ചേലക്കര ഉപതിരഞ്ഞെടുപ്പിൽ സുധീർ നേടിയത്. മുമ്പ് ആലത്തൂർ ലോക്‌സഭാമണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായും എൻ.കെ. സുധീർ മത്സരിച്ചിട്ടുണ്ട്. കെ.പി.സി.സി. സെക്രട്ടറിപദം ഉൾപ്പെടെ വഹിച്ചിട്ടുള്ളയാളാണ് എൻകെ സുധീർ.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോൺഗ്രസിൽ നിന്നു വന്ന് അൻവർ ചേലക്കരയിൽ നിർത്തിയ സുധീറിനെ തൃണമൂലിൽ നിന്നും പുറത്താക്കി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement