രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന തുറന്നു കാണിച്ചത് ബിജെപിയുടെ ഉള്ളിലിരിപ്പ്: പിഎംഎ സലാം

Last Updated:

എം വി ഗോവിന്ദന്റെയും ചന്ദ്രശേഖരന്റെയും പ്രസ്താവന ഒരുപോലെ കാണേണ്ടതില്ലെന്നും പിഎംഎ സലാം

പിഎംഎ സലാം
പിഎംഎ സലാം
കളമശേരി സ്ഫോടന കേസിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനും പൊലീസിനെതിരെ മുസ്ലിംലീഗ് ജനറൽ സെക്രെട്ടറി പിഎംഎ സലാം.കേന്ദ്രമന്ത്രിയുടെ പ്രസ്താവന തുറന്നു കാണിച്ചത് ബിജെപിയുടെ ഉള്ളിലിരുപ്പ് ആണെന്ന് പിഎംഎ സലാം വിമർശിച്ചു. കേന്ദ്രമന്ത്രിക്ക് എതിരെ കേസ് എടുത്തത് ഉചിതമാണെന്നും മുൻ വിധി ഉണ്ടാകരുത് എന്ന് മുഖ്യമന്ത്രി പറഞ്ഞതിനോട് യോജിക്കുന്നതായും പി എം എ സലാം പറഞ്ഞു.
പൊലീസ് മുൻ വിധിയോടെ പെരുമാറിയതായും ലീഗ് ജനറൽ സെക്രട്ടറി കുറ്റപ്പെടുത്തി. പാനയിക്കുളം കേസിൽ വെറുതെ വിട്ടവരുടെ വീടുകളിൽ പോലും പരിശോധന നടത്തിയതായും പി എം എ സലാം പറഞ്ഞു. പ്രതി കീഴടങ്ങിയത് ആണ് വലിയ ഭിന്നത ഒഴിവാക്കാൻ കാരണം.
അതേസമയം, സിപിഎം സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയിൽ തെറ്റില്ലെന്നും പിഎംഎ സലാം പറഞ്ഞു. എം വി ഗോവിന്ദന്റെയും ചന്ദ്രശേഖരന്റെയും പ്രസ്താവന ഒരുപോലെ കാണേണ്ടതില്ല. ഇരു പ്രസ്താവനകളും തമ്മിൽ പ്രസ്താവനകൾ തമ്മിൽ അജഗജാന്തരം വിത്യാസമുണ്ട്.
advertisement
രണ്ട് പ്രസ്താവനകളെയും കൂട്ടി കുഴച്ച് ചന്ദ്രശേഖരന്റെ പ്രസ്താവനയുടെ കാഠിന്യം കുറക്കരുത്. കോൺഗ്രസ് പരാതി നൽകിയതിനെ കുറിച്ച് അറിയില്ല. ലീഗിന് അങ്ങനെ ഒരു നിലപാട് ഇല്ലെന്നും പിഎംഎ സലാം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന തുറന്നു കാണിച്ചത് ബിജെപിയുടെ ഉള്ളിലിരിപ്പ്: പിഎംഎ സലാം
Next Article
advertisement
'60ാം വയസ്സിലും പ്രണയം കണ്ടെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല'; പുതിയ ബന്ധത്തെക്കുറിച്ച് ആമീര്‍ ഖാന്‍
'60ാം വയസ്സിലും പ്രണയം കണ്ടെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല'; പുതിയ ബന്ധത്തെക്കുറിച്ച് ആമീര്‍ ഖാന്‍
  • ആമീർ ഖാൻ തന്റെ മുൻ ഭാര്യമാരുമായുള്ള ഊഷ്മള ബന്ധത്തെക്കുറിച്ച് തുറന്ന് പറഞ്ഞു.

  • 60ാം വയസ്സിൽ പ്രണയം കണ്ടെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ആമീർ ഖാൻ വെളിപ്പെടുത്തി.

  • ആമീർ ഖാൻ തന്റെ കാമുകി ഗൗരി സ്പ്രാറ്റിനെ 2025 മാർച്ചിൽ മാധ്യമങ്ങൾക്ക് പരിചയപ്പെടുത്തി.

View All
advertisement