ചിതറയിലെ കൊലപാതകം; കോണ്‍ഗ്രസിന് പങ്കെന്ന കോടിയേരിയുടെ ആരോപണം അപഹാസ്യം: ചെന്നിത്തല

Last Updated:

വിദ്യാര്‍ഥിയെ സി.പി.എം നേതാവിന്റെ നേതൃത്വത്തില്‍ ആളുമാറി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിലുണ്ടായ ജനരോഷത്തില്‍നിന്ന് രക്ഷപെടാനാണ് ബഷീറിന്റെ കൊലപാതകത്തിന്റെ പിതൃത്വംകോണ്‍ഗ്രസിന്റെതലയില്‍ വച്ചു കെട്ടുന്നതെന്നും ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം: കടയ്ക്കലിലെ ചിതറയില്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗത്തിന്റെ കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന കൊടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലക്ക് ഉത്തരവാദിന്ന് പറയുന്ന ഷാജഹാനും കോണ്‍ഗ്രസും തമ്മില്‍യാതൊരു ബന്ധവുമില്ലെന്നും ചെന്നിത്തല പറഞ്ഞു.
കൊല്ലപ്പെട്ട ബഷീറും പിടിയിലായ ഷാജഹാനും ഒരേ പ്രദേശത്ത് താമസിക്കുന്നവരാണ്. ഇവര്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്നാണ് കൊല നടന്നതെന്ന് ബഷീറിന്റെ സഹോദരിമാര്‍ അടക്കമുള്ളവര്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.രണ്ട് വ്യക്തികള്‍ തമ്മിലുണ്ടായ തര്‍ക്കവും അതിനെ തുടര്‍ന്നുണ്ടായ കൊലയും രാഷ്ട്രീയ വല്‍ക്കരിക്കാനുള്ള നീക്കം കോടിയേരിയെ പോലൊരു രാഷ്ട്രീയ നേതാവിന്റെ ഭാഗത്ത് നിന്നുണ്ടായത് നിര്‍ഭാഗ്യകരമാണ്. മരച്ചീനി കച്ചവടവുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലയിലേക്ക് നയിച്ചതെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കിയിട്ടും സി പി എം സംസ്ഥാന സെക്രട്ടറിയുടെ കസേരിയിലിക്കുന്ന ഒരാള്‍ അതിനെ സി.പി.എം -കോണ്‍ഗ്രസ് സംഘര്‍ഷമാക്കി ചിത്രീകരിച്ചത് വില കുറഞ്ഞ നടപടിയായി പോയി.
advertisement
വിദ്യാര്‍ഥിയെ സി.പി.എം നേതാവിന്റെ നേതൃത്വത്തില്‍ ആളുമാറി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിലുണ്ടായ ജനരോഷത്തില്‍നിന്ന് രക്ഷപെടാനാണ് ബഷീറിന്റെ കൊലപാതകത്തിന്റെ പിതൃത്വംകോണ്‍ഗ്രസിന്റെതലയില്‍ വച്ചു കെട്ടുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചിതറയിലെ കൊലപാതകം; കോണ്‍ഗ്രസിന് പങ്കെന്ന കോടിയേരിയുടെ ആരോപണം അപഹാസ്യം: ചെന്നിത്തല
Next Article
advertisement
സുപ്രീംകോടതിക്ക് പിന്നാലെ ‘അന്തർദേശീയ വന്യജീവി വ്യാപാര ഉടമ്പടി’യും വൻതാരയ്ക്കു ക്ലീൻ ചിറ്റ് നൽകി
സുപ്രീംകോടതിക്ക് പിന്നാലെ ‘അന്തർദേശീയ വന്യജീവി വ്യാപാര ഉടമ്പടി’യും വൻതാരയ്ക്കു ക്ലീൻ ചിറ്റ് നൽകി
  • വൻതാര പ്രോജക്റ്റിനെയും GZRRC, RKTEWT എന്നിവയെയും CITES മികച്ച അഭിപ്രായം നൽകി.

  • വൻതാര മൃഗസംരക്ഷണ രംഗത്ത് പുതിയ മാതൃക സൃഷ്ടിച്ചുവെന്ന് CITES റിപ്പോർട്ട്.

  • മൃഗങ്ങളുടെ ഇറക്കുമതി CITES പെർമിറ്റുകൾ അടിസ്ഥാനമെന്ന് റിപ്പോർട്ടിൽ പറയുന്നു.

View All
advertisement