വേടന്‍ പാവങ്ങളുടെ പ്രതിനിധി; വനംവകുപ്പ് വേട്ടയാടിയെന്ന് എം.വി.ഗോവിന്ദന്‍

Last Updated:

പുലിപ്പല്ലാണെന്ന് അറിയാതെയാണ് ധരിച്ചത് എന്ന് വേടന്‍ പറഞ്ഞുവെന്നും എം വി ​ഗോവിന്ദൻ

News18
News18
വേടന്‍ പാവങ്ങളുടെ പ്രതിനിധിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വേടനെ വനംവകുപ്പ് വേട്ടയാടിയെന്നും പുലിപ്പല്ലാണെന്ന് അറിയാതെയാണ് ധരിച്ചത് എന്ന് വേടന്‍ പറഞ്ഞു. അവിടെ അവസാനിപ്പിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞുവെന്ന് മനോരമ റിപ്പോർട്ട്. ലഹരി ഉപയോഗിക്കരുതെന്ന് പാട്ടില്‍തന്നെ വേടന്‍ പറയാറുണ്ട്‌. തിരുത്തുമെന്ന് വേടന്‍തന്നെ പറഞ്ഞു. വേട്ടയാടലിന്‍റെ കാര്യമുണ്ടായിരുന്നില്ലെന്നും എം.വി.ഗോവിന്ദന്‍.
ALSO READ: 'വേടന്റെ അറസ്റ്റ് ദൗര്‍ഭാഗ്യകരം, ഏറെ പ്രതീക്ഷയുള്ള കലാകാരൻ; കേസിനെ പെരുപ്പിച്ചു കാണിച്ച ഉദ്യോഗസ്ഥരോട് വിശദീകരണം തേടും': വനം മന്ത്രി
അതേസമയം പുലിപ്പല്ല് കൈവശംവെച്ച കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി ഹിരൺദാസ് മുരളി എന്ന റാപ്പര്‍ വേടന്‍. പുലിപ്പല്ല് കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ അതേക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും അതേസമയം, പുകവലിയും മദ്യപാനവും തെറ്റാണെന്നും തന്നോട് ക്ഷമിക്കണമെന്നും വേടന്‍ പറഞ്ഞു. നല്ലൊരു മനുഷ്യനായി മാറാന്‍ താന്‍ ശ്രമിക്കുമെന്നും വേടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വേടന്‍ പാവങ്ങളുടെ പ്രതിനിധി; വനംവകുപ്പ് വേട്ടയാടിയെന്ന് എം.വി.ഗോവിന്ദന്‍
Next Article
advertisement
അപൂർവങ്ങളിൽ അത്യപൂർവം; റേപ്പ് ക്വട്ടേഷൻ കേസും ഗൂഢാലചനയും
അപൂർവങ്ങളിൽ അത്യപൂർവം; റേപ്പ് ക്വട്ടേഷൻ കേസും ഗൂഢാലചനയും
  • കേസിൽ എട്ടാം പ്രതി ദിലീപ്, അതിജീവിതയോട് പക തീർക്കാനായി 'റേപ്പ് ക്വട്ടേഷൻ' നൽകിയെന്നാണ് കേസ്.

  • കേസിൽ 3215 ദിവസങ്ങൾക്ക് ശേഷം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പ്രഖ്യാപിച്ചു.

  • 2017 ഫെബ്രുവരിയിൽ നടിയെ ആക്രമിച്ച കേസിൽ 10 പ്രതികളാണ് ഉൾപ്പെട്ടിരിക്കുന്നത്.

View All
advertisement