വേടന്‍ പാവങ്ങളുടെ പ്രതിനിധി; വനംവകുപ്പ് വേട്ടയാടിയെന്ന് എം.വി.ഗോവിന്ദന്‍

Last Updated:

പുലിപ്പല്ലാണെന്ന് അറിയാതെയാണ് ധരിച്ചത് എന്ന് വേടന്‍ പറഞ്ഞുവെന്നും എം വി ​ഗോവിന്ദൻ

News18
News18
വേടന്‍ പാവങ്ങളുടെ പ്രതിനിധിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വേടനെ വനംവകുപ്പ് വേട്ടയാടിയെന്നും പുലിപ്പല്ലാണെന്ന് അറിയാതെയാണ് ധരിച്ചത് എന്ന് വേടന്‍ പറഞ്ഞു. അവിടെ അവസാനിപ്പിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞുവെന്ന് മനോരമ റിപ്പോർട്ട്. ലഹരി ഉപയോഗിക്കരുതെന്ന് പാട്ടില്‍തന്നെ വേടന്‍ പറയാറുണ്ട്‌. തിരുത്തുമെന്ന് വേടന്‍തന്നെ പറഞ്ഞു. വേട്ടയാടലിന്‍റെ കാര്യമുണ്ടായിരുന്നില്ലെന്നും എം.വി.ഗോവിന്ദന്‍.
ALSO READ: 'വേടന്റെ അറസ്റ്റ് ദൗര്‍ഭാഗ്യകരം, ഏറെ പ്രതീക്ഷയുള്ള കലാകാരൻ; കേസിനെ പെരുപ്പിച്ചു കാണിച്ച ഉദ്യോഗസ്ഥരോട് വിശദീകരണം തേടും': വനം മന്ത്രി
അതേസമയം പുലിപ്പല്ല് കൈവശംവെച്ച കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി ഹിരൺദാസ് മുരളി എന്ന റാപ്പര്‍ വേടന്‍. പുലിപ്പല്ല് കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ അതേക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും അതേസമയം, പുകവലിയും മദ്യപാനവും തെറ്റാണെന്നും തന്നോട് ക്ഷമിക്കണമെന്നും വേടന്‍ പറഞ്ഞു. നല്ലൊരു മനുഷ്യനായി മാറാന്‍ താന്‍ ശ്രമിക്കുമെന്നും വേടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വേടന്‍ പാവങ്ങളുടെ പ്രതിനിധി; വനംവകുപ്പ് വേട്ടയാടിയെന്ന് എം.വി.ഗോവിന്ദന്‍
Next Article
advertisement
കാസർഗോഡ് മൂന്നുവയസുകാരനെ ബന്ധുവീട്ടിൽ നിർത്തിയശേഷം വീട്ടിലെത്തിയ യുവ അധ്യാപികയും ഭർത്താവും ജീവനൊടുക്കി
കാസർഗോഡ് മൂന്നുവയസുകാരനെ ബന്ധുവീട്ടിൽ നിർത്തിയശേഷം വീട്ടിലെത്തിയ യുവ അധ്യാപികയും ഭർത്താവും ജീവനൊടുക്കി
  • കാസർഗോഡ് കടമ്പാറയിൽ യുവ അധ്യാപികയും ഭർത്താവും വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി.

  • കടുത്ത സാമ്പത്തിക പ്രശ്നങ്ങളാണ് അജിത്തിനെയും ശ്വേതയെയും ജീവനൊടുക്കാൻ പ്രേരിപ്പിച്ചത്.

  • മൂന്നു വയസ്സുള്ള മകനെ ബന്ധുവീട്ടിൽ നിർത്തിയശേഷം ഇരുവരും വീട്ടിലെത്തി വിഷം കഴിച്ചു.

View All
advertisement