advertisement

ദീപ നിശാന്തിന്‍റെ കവിതാ വിവാദം; കോളജ് പ്രിന്‍സിപ്പല്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കും

Last Updated:

വിവാദത്തെക്കുറിച്ച്‌ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് യുജിസി പ്രിന്‍സിപ്പലിനോടു ആവശ്യപ്പെട്ടിരുന്നു

തൃശൂര്‍: തൃശൂർ കേരളവർമ കോളജിലെ അധ്യാപിക ദീപ നിശാന്ത് കവിത മോഷണ വിവാദത്തിൽ യുജിസിക്ക് ഈ മാസം 31നകം കോളജ് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് നല്‍കും. വിവാദത്തെക്കുറിച്ച്‌ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് യുജിസി പ്രിന്‍സിപ്പലിനോടു ആവശ്യപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട എല്ലാവരുടേയും അഭിപ്രായങ്ങള്‍ ശേഖരിച്ച്‌ ക്രോഡീകരിച്ച ശേഷമാകും യുജിസിക്കു വിശദമായ റിപ്പോര്‍ട്ട് നല്‍കുക.
ദീപ നിശാന്തിന്റെ വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതു റിപ്പോര്‍ട്ടിനൊപ്പം ചേര്‍ക്കുമെന്നും കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. കവിതാമോഷണവുമായി ബന്ധപ്പെട്ട് കോളജിന് ഇതുവരെയും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നു പ്രിന്‍സിപ്പല്‍ പറഞ്ഞു. കോളജ് തല അന്വേഷണം നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ റിപ്പോര്‍ട്ടും സമര്‍പ്പിക്കണമെന്ന് യുജിസി നിര്‍ദേശിച്ചിരുന്നു.
advertisement
കലേഷിന്റെ 'അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍/നീ' എന്ന കവിതയാണ് കേരളവര്‍മ്മ കോളജ് അധ്യാപിക ദീപ നിശാന്തിന്റേതെന്ന പേരില്‍ ഫോട്ടോ സഹിതം എകെപിസിടിഎയുടെ മാഗസിനില്‍ പ്രസിദ്ധീകരിച്ച് വന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ദീപ നിശാന്തിന്‍റെ കവിതാ വിവാദം; കോളജ് പ്രിന്‍സിപ്പല്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കും
Next Article
advertisement
'രേവന്ത് റെഡ്ഡിയുടേത് പച്ചക്കള്ളം, കേരളത്തെ ഇരയാക്കരുത്; തെലങ്കാനയിലെ ആറ് ഗ്യാരണ്ടി പോലും പൂർത്തിയാക്കിയിട്ടില്ല' BRS മുൻ നേതാവ് കെ കവിത
'രേവന്ത് റെഡ്ഡിയുടേത് പച്ചക്കള്ളം, കേരളത്തെ ഇരയാക്കരുത്' BRS മുൻ നേതാവ് കെ കവിത
  • തെലങ്കാനയിലെ ആറ് ഗ്യാരണ്ടികളിൽ സൗജന്യ ബസ് യാത്ര മാത്രമാണ് ഭാഗികമായി നടപ്പാക്കിയതെന്ന് കെ കവിത

  • രേവന്ത് റെഡ്ഡിയുടെ വാഗ്ദാനങ്ങൾ തെലങ്കാനയിൽ നടപ്പായില്ല, കേരളം ഇരയാകരുതെന്ന് മുന്നറിയിപ്പ്

  • കേരളത്തിന്റെ വളർച്ചയ്ക്ക് പിണറായി വിജയനൊപ്പം നിൽക്കാൻ ഇടതുപക്ഷത്തിന് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ചു

View All
advertisement