advertisement

ശബരിമലയില്‍ പ്രതിഷേധിച്ച ആര്‍.എസ്.എസ് നേതാവിന് സസ്‌പെന്‍ഷന്‍

Last Updated:
തിരുവനന്തപുരം: ശബരിലയില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച സര്‍ക്കാര്‍ ജീവനക്കാരനായ ആര്‍.എസ്.എസ് നേതാവിന് സസ്‌പെന്‍ഷന്‍. ആര്‍.രാജേഷിനെയാണ് ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. മലയാറ്റൂര്‍ ഫാര്‍മസിയിലെ ജീവനക്കാരനാണ് രാജേഷ്.
ശബരിലയിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ ആര്‍.എസ്.എസ് നേതാക്കളുടെ പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചൊവ്വാഴ്ച രാവിലെ നടത്തിയ പത്രസമ്മേളനത്തിനിടെ മുഖ്യമന്ത്രി പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് രാജേഷിനെതിരെ ആരോഗ്യവകുപ്പ് നടപടി എടുത്തത്.
തിങ്കളാഴ്ച പുലര്‍ച്ചെ സന്നിധാനത്ത് പ്രതിഷേധിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത രാജേഷ് റിമാന്‍ഡിലാണ്. ആര്‍.എസ്.എസ് എറണാകുളം ജില്ലാ കാര്യദര്‍ശിയും ശബരിമല കര്‍മസമിതി ജില്ലാ സംയോജകനുമാണ് രാജേഷ്. ആര്‍.എസ്.എസിന്റെ സേവന സംഘടനയായ സേവാഭാരതിയിലും സജീവമാണ്. ഹര്‍ത്താലിനോടനുബന്ധിച്ച് വഴിതടഞ്ഞതിന് ഇയാള്‍ക്കെതിരെ പെരുമ്പാവൂര്‍ പൊലീസില്‍ കേസുണ്ട്.
advertisement
തൊടുപുഴ സ്വദേശിയായ രാജേഷ് വര്‍ഷങ്ങളായി പെരുമ്പാവൂരിലാണ് താമസിക്കുന്നത്. മൂവാറ്റുപുഴ കേന്ദ്രീകരിച്ചായിരുന്നു സംഘടനാ പ്രവര്‍ത്തനം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമലയില്‍ പ്രതിഷേധിച്ച ആര്‍.എസ്.എസ് നേതാവിന് സസ്‌പെന്‍ഷന്‍
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement