advertisement

ചൈനയെ വളയാൻ ഇന്ത്യ ഉൾപ്പെടെയുള്ളവരുടെ സഖ്യം നിലനിൽക്കുന്നു; എസ് രാമചന്ദ്രൻ പിള്ള 

Last Updated:

സോഷ്യലിസ്റ്റ് നേട്ടമാണ് ചൈനയിൽ ഉണ്ടായതെന്നും ഇത് മറച്ചുവെയ്ക്കാനാണ് ചൈനയ്‌ക്കെതിരെ ആഗോള തലത്തിൽ പ്രചരണം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

എസ് രാമചന്ദ്രൻ പിള്ള
എസ് രാമചന്ദ്രൻ പിള്ള
കോട്ടയം: സിപിഎം കോട്ടയം ജില്ലാ സമ്മേളന (CPM District Conferece) വേദിയിൽ ചൈനയെ (China) വാനോളം പുകഴ്ത്തി പാർട്ടി പോളിറ്റ്ബ്യൂറോ (CPM Polit Bureau) അംഗം എസ് രാമചന്ദ്രൻ പിള്ള (S Ramachandran Pillai). സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് എസ് രാമചന്ദ്രൻ പിള്ള എത്തിയത്. ഈ ഉദ്ഘാടന വേദിയിലാണ് ഇന്ത്യയെ കടന്നാക്രമിച്ചും ചൈനയെ പുകഴ്ത്തിയും രാമചന്ദ്രൻപിള്ള പ്രസംഗിച്ചത്. അമേരിക്കയുടെ മേധാവിത്വം ചോദ്യം ചെയ്യാൻ ആകുന്ന പോലെ ചൈന കരുത്ത് ആർജിച്ചുവെന്നും എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു. സോഷ്യലിസ്റ്റ് നേട്ടമാണ് ചൈനയിൽ ഉണ്ടായതെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഈ നേട്ടം മറച്ചുവെയ്ക്കാനാണ് ചൈനയ്‌ക്കെതിരെ ആഗോള തലത്തിൽ പ്രചരണം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ചൈനയെ പുകഴ്ത്തിയുള്ള പ്രസംഗത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്താനും എസ് രാമചന്ദ്രൻപിള്ള തയ്യാറായി. 'മുതലാളിത്ത രാജ്യമായ അമേരിക്കയാണ് ചൈനയ്‌ക്കെതിരായ നീക്കത്തിൽ ചുക്കാൻ പിടിക്കുന്നത്. നാറ്റോ സഖ്യ രാജ്യങ്ങളെ അണിനിരത്തി ചൈനയിയെ നേരിടാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതുകൂടാതെ ജി 7 രാജ്യങ്ങളെ അണിനിരത്തി ചൈനയെ നേരിടാനുള്ള ശ്രമവും നടക്കുന്നു. ഇതിനുപുറമേ ക്വാഡ് (അമേരിക്ക, ഇന്ത്യ, ജപ്പാൻ, ഓസ്ട്രേലിയ) രാജ്യങ്ങൾ  ചൈനയെ വളയാനുള്ള നീക്കമാണ് നടത്തുന്നത്. ഈ പട്ടികയിൽ ഇന്ത്യ ഉണ്ടായിരുന്നു.' എസ് രാമചന്ദ്രൻപിള്ള തുറന്നടിച്ചു.
advertisement
കോവിഡ് പ്രവർത്തനങ്ങളിൽ ഇന്ത്യയെ തള്ളിപ്പറഞ്ഞ എസ് രാമചന്ദ്രൻ പിള്ള ചൈനയെ വാനോളം പുകഴ്ത്തി. ആഗോള ശക്തികൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് എല്ലാവർക്കും വാക്‌സിൻ നൽകുന്നതിന് ശ്രമം നടത്താത്തത് എന്ന് രാമചന്ദ്രൻപിള്ള ചോദിക്കുന്നു. ചൈന 116 രാജ്യങ്ങൾക്ക് വാക്സിൻ സൗജന്യമായി നൽകി. ചെറിയ രാജ്യമായ ക്യൂബ 50 രാജ്യങ്ങൾക്കാണ് വാക്‌സിൻ സൗജന്യമായി നൽകിയത്.
Also read- 'ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ സഖാവ് തന്നെ': വാർത്തകളിൽ നിറഞ്ഞ CPM മെഗാ തിരുവാതിര ഗാനം രചിച്ചതാര്?
ലോകത്ത് ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ ചൈന വഹിക്കുന്ന പങ്കിനെക്കുറിച്ചും എസ് രാമചന്ദ്രൻപിള്ള വാചാലനായി. ലോകത്ത് 70 ശതമാനം ഇടപെടലാണ് ദാരിദ്ര്യനിർമാർജന രംഗത്ത് ചൈന നടത്തുന്നതെന്ന് രാമചന്ദ്രൻപിള്ള അവകാശപ്പെടുന്നു. ഇങ്ങനെയെല്ലാമുള്ള ചൈനയ്‌ക്കെതിരെ ബോധപൂർവ്വമായ കുപ്രചരണങ്ങൾ ആണ് നടക്കുന്നത് എന്നും രാമചന്ദ്രൻപിള്ള കുറ്റപ്പെടുത്തുന്നു. ഇന്ത്യയിൽ ചൈനയ്ക്കെതിരെ നടക്കുന്ന  കുപ്രചരണങ്ങളിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ആണെന്നും എസ് രാമചന്ദ്രൻ പിള്ള പറയുന്നു.
advertisement
ഇന്ത്യക്ക് അയൽ രാജ്യങ്ങളുമായി പോലും സൗഹൃദം ഇല്ല എന്നും രാമചന്ദ്രൻപിള്ള കുറ്റപ്പെടുത്തി. അതേസമയം ചൈനയ്ക്ക് 150 രാജ്യങ്ങളുമായി സൗഹൃദമുണ്ട്.റോഡ് ആൻഡ് ബെൽറ്റ്‌ പ്രോഗ്രാം വഴിയാണ് ചൈന ഈ സുഹൃദ്ബന്ധം പുലർത്തി വരുന്നത്.
ചൈനയിൽ അടക്കം ഉണ്ടായിരിക്കുന്ന വലിയ നേട്ടങ്ങൾ സോഷ്യലിസത്തിന് നേട്ടമാണെന്ന് എസ് രാമചന്ദ്രൻപിള്ള അവകാശപ്പെടുന്നു. ലോകത്താകമാനം ഇത്തരം നേട്ടങ്ങൾ ഉയർന്നുവരികയാണ്. മുതലാളിത്തത്തിന്റെ പിടിപ്പുകേടാണ് ലോകത്താകെ കാണുന്നത്. ഇതിൽ നിന്ന് അതിജീവിക്കാൻ ജനങ്ങൾ വലിയ പോരാട്ടം നടത്തുകയാണ്. ചൈന തങ്ങൾക്കെതിരെയുള്ള പ്രചരണങ്ങൾ അടക്കമുള്ള കാര്യങ്ങളെ എല്ലാ കാലത്തും നേരിട്ടിട്ടുണ്ട് എന്ന് എസ് രാമചന്ദ്രൻപിള്ള പറയുന്നു. ജനാധിപത്യത്തിന് ഗുണകരമായ മാറ്റം ആണ് സോഷ്യലിസത്തിന്റെ വളർച്ചയിലൂടെ ചൈന അടക്കമുള്ള രാജ്യങ്ങളിൽ ഉണ്ടായിരിക്കുന്നത്. ഇത്തരം വിഷയങ്ങൾ ലോക കമ്മ്യൂണിസ്റ്റ് പാർട്ടി ഇടയ്ക്കിടെ ചർച്ച ചെയ്യാറുണ്ട് എന്നും രാമചന്ദ്രൻപിള്ള പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചൈനയെ വളയാൻ ഇന്ത്യ ഉൾപ്പെടെയുള്ളവരുടെ സഖ്യം നിലനിൽക്കുന്നു; എസ് രാമചന്ദ്രൻ പിള്ള 
Next Article
advertisement
യു.എസ് സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി
യു.എസ് സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി
  • യൂറോപ്യൻ യൂണിയൻ യുഎസുമായുള്ള പ്രധാന വ്യാപാര കരാർ താൽക്കാലികമായി നിർത്തിവെക്കുന്നു

  • അമേരിക്കൻ സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ട്രംപ് കടുത്ത നികുതി ഭീഷണി ഉന്നയിച്ചു

  • യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക് 15 ശതമാനം നികുതി നിലവിൽ നിശ്ചയിച്ചെങ്കിലും കൂടുതൽ വർദ്ധനവ് സാധ്യത

View All
advertisement