advertisement

ശബരിമല പ്രതിഷേധം: ദേവസ്വം ബോർഡ് ജീവനക്കാരനും സസ്പെൻഷൻ

Last Updated:
ശബരിമല സന്നിധാനത്ത് പ്രതിഷേധത്തിനിടെ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് ജീവനക്കാരനെ സസ്പെന്‍റ് ചെയ്തു. തൃക്കാരിയൂര്‍ ഗ്രൂപ്പിലെ അറേക്കാട് ക്ഷേത്രത്തിലെ വാച്ചര്‍ പുഷ്പരാജനെയാണ് സസ്പെന്‍റ് ചെയ്തത്.
പറവൂര്‍ ദേവസ്വം അസി. കമ്മീഷണര്‍ ഓഫീസില്‍ നിന്നും ശബരിമല ഡ്യൂട്ടിക്കായി റിലീവ് ചെയ്തെങ്കിലും ഇയാള്‍ ഡ്യൂട്ടിയിൽ പ്രവേശിച്ചിരുന്നില്ല. ശബരിമല നട അടയ്ക്കുന്ന സമയത്തും തുടര്‍ന്നും അതീവ സുരക്ഷാ മേഖലയില്‍ പ്രശ്നമുണ്ടാക്കിയതിനും പൊലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്തതിനും അറസ്റ്റിലാവുകയായിരുന്നു.
14 ദിവസത്തേക്ക് കോടതി റിമാന്‍റ് ചെയ്തതിനെ തുടർന്ന് പുഷ്പരാജനെ സസ്പെന്‍റ് ചെയ്ത് ദേവസ്വം കമ്മീഷണര്‍ എന്‍ വാസു ഉത്തരവിറക്കുകയായിരുന്നു. ശബരിമല സന്നിധാനത്ത് നിരോധാനാജ്ഞ ലംഘിച്ചുകൊണ്ടുള്ള പ്രതിഷേധത്തിന് നേതൃത്വം കൊടുത്ത ആർഎസ്എസ് നേതാവ് രാജേഷിനെയും നേരത്തെ സസ്പെന്‍റ് ചെയ്തിരുന്നു. ആരോഗ്യവകുപ്പാണ് രാജേഷിനെ സസ്‌പെന്‍റ് ചെയ്തത്. മലയാറ്റൂർ ആയുർവേദ ഡിസ്പെൻസറിയിലെ ഫാർമസിസ്റ്റായിരുന്നു രാജേഷ്. കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത രാജേഷ് ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്. എറണാകുളത്തെ ആര്‍എസ്എസ് സംഘടനാ ചുമതലയുള്ള ശബരിമല കര്‍മസമിതി കണ്‍വീനറും കൂടിയായ രാജേഷാണ് കഴിഞ്ഞ ദിവസം രാത്രിയോടെ വലിയ നടപ്പന്തലില്‍ ഉണ്ടായ അപ്രതീക്ഷിത പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല പ്രതിഷേധം: ദേവസ്വം ബോർഡ് ജീവനക്കാരനും സസ്പെൻഷൻ
Next Article
advertisement
ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള പാർലമെന്ററി മേധാവി മുഹമ്മദ് റാദ് ബെയ്റൂട്ടിൽ കൊല്ലപ്പെട്ടു
ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള പാർലമെന്ററി മേധാവി മുഹമ്മദ് റാദ് ബെയ്റൂട്ടിൽ കൊല്ലപ്പെട്ടു
  • ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള പാർലമെന്ററി തലവൻ മുഹമ്മദ് റാദ് കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ

  • ബെയ്റൂട്ടിൽ നടന്ന ആക്രമണത്തിൽ നിരവധി മുതിർന്ന ഹിസ്ബുള്ള ഭീകരരും ഒരു പ്രധാന നേതാവും വധിച്ചു

  • റാദിന്റെ മരണം ലെബനനിലെ രാഷ്ട്രീയവും ഹിസ്ബുള്ളയുടെ ചെറുത്തുനിൽപ്പും കൂടുതൽ രൂക്ഷമാക്കുമെന്ന് ആശങ്ക

View All
advertisement