LIVE: നാളത്തെ ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികൾ

  • News18 Malayalam
  • | January 02, 2019, 16:41 IST
    facebookTwitterLinkedin
    LAST UPDATED 5 YEARS AGO

    AUTO-REFRESH

    HIGHLIGHTS

    11:21 (IST)

    ശബരിമലയിലെ ക്രമസമാധാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ദേവസ്വം ബോർഡിന്‍റെ ചുമതലയല്ലെന്ന് പ്രസിഡന്‍റ് എ പത്മകുമാർ. പുറത്തെ പ്രതിഷേധങ്ങൾ  തീർത്ഥാടനത്തെ ബാധിക്കുന്നില്ലെന്നും പത്മകുമാർ ന്യൂസ് 18നോട് പറഞ്ഞു.

    11:20 (IST)

    പൊലീസിനെതിരെ യുവതികൾ: ദർശനത്തിന് എത്തുന്ന വിവരം ചോർന്നത് പൊലീസിൽ നിന്നെന്ന് യുവതികൾ.

    11:3 (IST)

    പൊലീസിനെതിരെ യുവതികൾ: ദർശനത്തിന് എത്തുന്ന വിവരം ചോർന്നത് പൊലീസിൽ നിന്നെന്ന് യുവതികൾ.

    7:58 (IST)

    പൊലീസ് ബലം പ്രയോഗിച്ചാണ് യുവതികളെ പമ്പയിലേക്ക് മാറ്റിയത്. പുലർച്ചെ നാലരയോടെ ആയിരുന്നു ഇവർ ദർശനം നടത്തുന്നതിനായി എത്തിയത്.

    7:53 (IST)

    യുവതികളെ തിരിച്ചിറക്കി. പൊലീസ് വാഹനത്തിൽ പമ്പയിലേക്ക് കൊണ്ടുപോയി.

    7:47 (IST)

    കണ്ണൂർ സ്വദേശികളായ രേഷ്മയും ഷനിലയുമാണ് മല കയറാൻ എത്തിയത്. നീലിമലയിൽ വെച്ച് കടുത്ത പ്രതിഷേധത്തെ തുടർന്നാണ് ഇവരെ തിരിച്ചിറക്കുന്നത്. 

    7:45 (IST)

    ശബരിമല ദർശനം നടത്താൻ എത്തിയ യുവതികളെ തിരിച്ചിറക്കുന്നു. യുവതികളെ പൊലീസ് പമ്പയിലേക്ക് മാറ്റുന്നു.

    7:40 (IST)

    ആറു പുരുഷൻമാർ ഉൾപ്പെടെ എട്ടുപേർ അടങ്ങുന്ന സംഘമാണ് ദർശനത്തിനായി എത്തിയത്.

    7:35 (IST)

    നൂറു ദിവസമായി വ്രതത്തിൽ ശബരിമലയിൽ ദർശനം നടത്താൻ എത്തിയ സംഘത്തെ നീലിമലയിൽ പൊലീസ് തടഞ്ഞു. മുന്നോട്ടു പോകാൻ അനുവദിക്കാൻ കഴിയില്ലെന്ന് പൊലീസ്. സുരക്ഷ നൽകുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് എത്തിയതെന്നും പിന്തിരിയില്ലെന്നും യുവതികൾ. നൂറു ദിവസത്തെ വ്രതമെടുത്താണ് എത്തിയതെന്നും യുവതികൾ.

    7:29 (IST)

    ശബരിമലയിൽ ദർശനത്തിന് എത്തിയ സംഘത്തെ പൊലീസ് തടഞ്ഞു. നീലിമലയിലാണ് പൊലീസ് തടഞ്ഞത്.

    തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് നാളെ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികൾ. അതേസമയം, പ്രതിഷേധക്കാർ നിർബന്ധിപ്പിച്ച് കടകൾ അടപ്പിക്കുകയാണ്.

    ശബരിമലയിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് സംഘർഷം. സി പി എം - ബി ജെ പി പ്രവർത്തകർ തമ്മിലാണ് സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷമുണ്ടായത്. അതേസമയം,  ബിജെപി-യുവമോര്‍ച്ചാ, ശബരിമല കർമസമിതി പ്രവര്‍ത്തകര്‍ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തുകയാണ്.

    പലയിടങ്ങളിലം കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്യുന്നു. എംസി റോഡിൽ ചെങ്ങന്നൂർ വെളളാവൂരിലും മൂവാറ്റുപുഴയിലും ഗതാഗതം സ്തംഭിച്ചു. തിരുവല്ലയിലും മല്ലപ്പള്ളിയിലും റോഡുകൾ ഉപരോധിക്കുകയാണ്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലെ ബിജെപിയുടെ സമരപ്പന്തലിനടുത്ത് വലിയ തോതിലുള്ള പ്രതിഷേധമാണ് നടക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കയ്യേറ്റശ്രമമുണ്ടായി. നൂറുകണക്കിനു ബിജെപി പ്രവര്‍ത്തകരാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ തടിച്ചുകൂടിയിരിക്കുന്നത്.

    പൊലീസ് വലയം ഭേദിച്ച് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് ഉള്ളില്‍ കടന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനു സമീപത്തു വരെയെത്തിയ നാലു പേരെ പിന്നീട് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകരയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിൽ ബിജെപി പ്രവർത്തകർ കരിങ്കൊടി കെട്ടി. കൊച്ചിയിലും പ്രതിഷേധ പ്രകടനം നടക്കുകയാണ്. കൊച്ചി കച്ചേരിപ്പടിയില്‍ റോഡ് ഉപരോധിക്കുന്നു. കൊട്ടാരക്കരയില്‍ ബിജെപി-ആര്‍എസ്എസ്-ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ കടകള്‍ അടപ്പിച്ചു. കൊല്ലം നഗരത്തില്‍ രാമന്‍കുളങ്ങരയില്‍ നിന്നു പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ സ്വകാര്യ ബസിലെ യാത്രക്കാരനെ തല്ലി. കൊല്ലം ജില്ലയിലെ പരവൂർ, ശാസ്താംകോട്ട ഭരണിക്കാവ് തുടങ്ങിയ സ്ഥലങ്ങളിൽ ശബരിമല കർമ്മസമിതി പ്രവർത്തകർ കടകൾ അടപ്പിക്കുന്നു.

    തൃശൂര്‍ ജില്ലയിലെ മാളയിലും കൊടുങ്ങല്ലൂരിലും ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ദേവസ്വം ബോര്‍ഡ് ഓഫീസ് ശബരിമല കര്‍മ സമിതി പ്രവര്‍ത്തകര്‍ അടപ്പിച്ചു. ഓഫിസ് താഴിട്ടു പൂട്ടി താക്കോല്‍ പ്രവര്‍ത്തകര്‍ കൊണ്ടു പോയി. മാവേലിക്കരയിൽ ബിജെപി–സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ വാഹനങ്ങൾ തടയുകയാണ്. കെഎസ്ആർടിസി ബസുകൾ അടക്കം തടഞ്ഞിട്ടിരിക്കുന്നു. കടകൾ അടപ്പിക്കാനും ശ്രമമുണ്ട്.

    തുടർന്ന് വായിക്കുക