Kerala Weather Update | ജനുവരിയിലും ചുട്ടുപൊള്ളുന്ന ചൂട്; താപനില 36 ഡിഗ്രി സെൽഷ്യസിലേക്ക്

Last Updated:

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്തു ഇന്നലെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് തിരുവനന്തപുരത്താണ്

തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ താപനില ഉയരുന്നു. കഴിഞ്ഞ ദിവസത്തെ റിപ്പോർട്ട് അനുസരിച്ച് പകല്‍താപനില 36 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തി. വരുന്ന രണ്ടാഴ്ച കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുലാവര്‍ഷം നാളെയോടെ തെക്കേഇന്ത്യയില്‍ നിന്ന് പൂര്‍ണമായി മാറുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്തു ഇന്നലെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് തിരുവനന്തപുരത്താണ്. 36 ഡിഗ്രി സെൽഷ്യസായിരുന്നു തിരുവനന്തപുരത്ത് രേഖപ്പെടുത്തിയ താപനില. കണ്ണൂരിലും 36 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി.
കഴിഞ്ഞ 24 മണിക്കൂറില്‍ കോട്ടയത്തും ആലപ്പുഴയിലും 35 ഡിഗ്രി ആണ് താപനില. കൊച്ചിയിലും കോഴിക്കടും 34 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. എല്ലാ ജില്ലകളിലും പകല്‍ താപനില 30 ന് മുകളിലാണ്. ‌അതേസമയം രാത്രിയിലും പുലർച്ചെയും തണുപ്പ് അനുഭവപ്പെടുന്നുണ്ട്. രാത്രിതാപനില 21 മുതല്‍ 24 ഡിഗ്രി സെൽഷ്യസ് വരെയാണ്.
advertisement
ഈ വർഷം ജനുവരി പകുതിയോടെ തന്നെ സംസ്ഥാനത്ത് വേനലിന് തുടക്കമാകുന്ന സ്ഥിതിവിശേഷമാണുള്ളത്. ഈ മാസം അവസാനം വരെ ന്യൂനമർദമോ ചക്രവാതച്ചുഴിയോ ഉണ്ടാകാനുള്ള സാധ്യത കുറയാതിനാൽ ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Weather Update | ജനുവരിയിലും ചുട്ടുപൊള്ളുന്ന ചൂട്; താപനില 36 ഡിഗ്രി സെൽഷ്യസിലേക്ക്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement