ഏഴുവയസുകാരൻ മർദനത്തിനിരയായി മരിച്ച സംഭവം: അമ്മയ്ക്ക് കൗൺസിലിംഗ് തുടരുന്നു

Last Updated:

വിഷാദത്തിന് അടിമപ്പെട്ട യുവതിയിൽ ആത്മഹത്യാ പ്രവണതയും കൂടുതലാണെന്നും അടുത്ത സുഹൃത്ത് കൂടിയായ സൈക്കോളജിസ്റ്റിനോടു പോലും സംസാരിക്കാൻ കൂട്ടാക്കാത്ത അവസ്ഥയിലാണെന്നും പറയപ്പെടുന്നു.

തൊടുപുഴ : അമ്മയുടെ സുഹൃത്തിന്റെ മർദനമേറ്റ് ഏഴുവയസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ കൗൺസിലിംഗ് തുടരുന്നു. കൗൺസിലിംഗിനു ശേഷം ഇവരെ രഹസ്യമൊഴിയെടുപ്പിന് വിധേയയാക്കും.
പൊലീസിന് കൂടി സ്വാധീനമുള്ള കേന്ദ്രത്തിലാണ് കൗൺസിലിംഗ് പുരോഗമിക്കുന്നത്. മൂന്ന് ദിവസം കൂടി കൗൺസിലിംഗ് തുടർന്ന ശേഷം മജിസ്ട്രേറ്റിന്റെ മുന്നിലെത്തിച്ച് രഹസ്യമൊഴി രേഖപ്പെടുത്താനാണ് പൊലീസിന്റെ നീക്കം. അതേസമയം നടന്ന സംഭവങ്ങൾ വീണ്ടെടുത്ത് പറയനാവാത്ത വിധം നിർവികാരതയിലാണ് യുവതിയെന്നാണ് കൗൺസിലിംഗ് നടത്തിയവർ പറയുന്നത്.വിഷാദത്തിന് അടിമപ്പെട്ട യുവതിയിൽ ആത്മഹത്യാ പ്രവണതയും കൂടുതലാണെന്നും അടുത്ത സുഹൃത്ത് കൂടിയായ സൈക്കോളജിസ്റ്റിനോടു പോലും സംസാരിക്കാൻ കൂട്ടാക്കാത്ത അവസ്ഥയിലാണെന്നും പറയപ്പെടുന്നു.
advertisement
ഇവർ സാധാരണ നിലയിലെത്താൻ ദിവസങ്ങൾ വേണ്ടി വരുമെന്നും കരുതപ്പെടുന്നു. കേസിലെ പ്രതി അരുൺ ആനന്ദിനെതിരായ പ്രധാനസാക്ഷി ഈ യുവതിയാണ്. അതുകൊണ്ട് തന്നെ ഇവരുടെ മാനസികാരോഗ്യം വീണ്ടെടുക്ക എന്നത് കേസിന് നിർണായകമാണ്. അതേസമയം തന്നെ കൊല്ലപ്പെട്ട കുട്ടിയുടെ അനുജനായ നാലുവയസുകാരന്റെ സംരക്ഷണ ചുമതലയുമായി ബന്ധപ്പെട്ട അച്ഛന്റെ കുടുംബത്തിന്റെ അവകാശവാദത്തിൽ ശിശുക്ഷേമ സമിതി ഉടൻ തീരുമാനം കൈക്കൊണ്ടേക്കുമെന്നും സൂചനയുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഏഴുവയസുകാരൻ മർദനത്തിനിരയായി മരിച്ച സംഭവം: അമ്മയ്ക്ക് കൗൺസിലിംഗ് തുടരുന്നു
Next Article
advertisement
തൃശൂർ വാടക ക്വാർട്ടേഴ്സിൽ നടന്നത് സ്വവർഗരതിക്കിടെയുണ്ടായ കൊലപാതകമെന്ന് പൊലീസ്; കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല
തൃശൂർ വാടക ക്വാർട്ടേഴ്സിൽ നടന്നത് സ്വവർഗരതിക്കിടെയുണ്ടായ കൊലപാതകമെന്ന് പൊലീസ്; കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല
  • തൃശൂർ ചൊവ്വന്നൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം സ്വവർഗരതിക്കിടെയുണ്ടായ കൊലപാതകമാണ്.

  • പ്രതി സണ്ണി സ്വവർഗാനുരാഗിയാണെന്നും ഇയാൾ പലരേയും ക്വാർട്ടേഴ്സിൽ കൊണ്ടുവരാറുണ്ടെന്നും പോലീസ് പറഞ്ഞു.

  • ഫ്രൈയിങ് പാൻ കൊണ്ട് തലയ്ക്കും മുഖത്തും അടിച്ച്, കത്തി കൊണ്ട് കുത്തി ഒരാളെ കൊലപ്പെടുത്തി.

View All
advertisement