കണ്ണൂരിൽ വിദ്യാർഥിനിയെ കമന്റടിച്ചത് ചോദ്യം ചെയ്ത എസ്എഫ്ഐ നേതാവിന് കുത്തേറ്റു

Last Updated:

കത്തി കാലിൽ തുളച്ചുകയറിയ നിലയിലായിരുന്നു എസ്എഫ്ഐ നേതാവിനെ ആശുപത്രിയിൽ എത്തിച്ചത്

News18
News18
കണ്ണൂരിൽ വിദ്യാർഥിനിയെ കമന്റടിച്ചത് ചോദ്യം ചെയ്ത എസ്എഫ്ഐ നേതാവിന് കുത്തേറ്റു.എടക്കാട് ഏരിയ സെക്രട്ടറി ചാല സ്വദേശി കെ.എം.വൈഷ്ണവിനെയാണ് രണ്ടുപേർ കൈക്കും കാലിനും കുത്തിപ്പരിക്കേൽപ്പിച്ചത്.കത്തി കാലിൽ തുളച്ചുകയറിയ നിലയിലായിരുന്നു വൈഷ്ണവിനെ ആശുപത്രിയിൽ എത്തിച്ചത്. ഉടൻ തന്നെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
എസ്എഫ്ഐ പ്രവർത്തക കൂടിയായ വിദ്യാർഥിനി യൂണിയൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോളേജിലെത്തി പുറത്തേക്കിറങ്ങിയപ്പോഴാണ് ബസ്റ്റോപ്പിൽ നിന്നിരുന്ന രണ്ട് പേർ പെൺകുട്ടിയെ കമന്റടിച്ചത്.ഇത് ചോദ്യം ചെയ്ത വൈഷ്ണവിനെ യുവാക്കൾ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. വയറിൽ കുത്താനായുള്ള ശ്രമം തടയുന്നതിനിടെയാണ് വൈഷ്ണവിന്റെ കൈക്കും കാലിനും കുത്തേറ്റത്. സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ് പറഞ്ഞു. നമ്പർപ്ലേറ്റില്ലാത്ത ബൈക്കിലാണ് അക്രമിസംഘം എത്തിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരിൽ വിദ്യാർഥിനിയെ കമന്റടിച്ചത് ചോദ്യം ചെയ്ത എസ്എഫ്ഐ നേതാവിന് കുത്തേറ്റു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement