കൊലപാതകം ഷാജുവിന് അറിയാമായിരുന്നു; ജോളിയുടെ മൊഴി

Last Updated:

ഷാജുവിന് കൊലപാതകത്തിൽ പങ്കില്ലെന്നും എന്നാൽ കാര്യങ്ങൾ അറിയാമായിരുന്നുവെന്നും ജോളിയുടെ മൊഴിയിലുണ്ട്.

കോഴിക്കോട്: കൂടത്തായി കൊലപാതകത്തിൽ മുഖ്യപ്രതിയായ ജോളിയുടെ മൊഴി പുറത്ത്. ഷാജുവിന്റെ ആദ്യ ഭാര്യയായ സിലിയുടെയും  മകൾ ജോസഫൈന്റെയും കൊലപാതകത്തെ കുറിച്ച് ഷാജുവിന് അറിയാമായിരുന്നുവെന്ന് ജോളി.
ഷാജുവിന് കൊലപാതകത്തിൽ പങ്കില്ലെന്നും എന്നാൽ കാര്യങ്ങൾ അറിയാമായിരുന്നുവെന്നും ജോളിയുടെ മൊഴിയിലുണ്ട്. താൻ തന്നെയാണ് ഇക്കാര്യം ഷാജുവിനോട് പറഞ്ഞതെന്നും ജോളി വ്യക്തമാക്കിയിട്ടുണ്ട്. ഷാജു മറിപടി ഒന്നും പറയാതെ കേട്ടിരിക്കുകയായിരുന്നുവെന്നും ജോളി വെളിപ്പെടുത്തിയിട്ടുണ്ട്.
ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഷാജുവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും . ഇതിനായി ഷാജുവിനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിട്ടുണ്ട്. വ്യക്തമായ തെളിവുകൾ ലഭിച്ചാൽ ഷാജുവിനെ കസ്റ്റഡിയിലെടുത്തേക്കും.
advertisement
ഷാജുവിനെ കൂടാതെ മറ്റ് മൂന്നുപേരെ കൂടി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഭൂമി ഇടപാടുകൾക്ക് ജോളിയെ സഹായിച്ച ലീഗിന്റെ പ്രാദേശിക നേതാവ്, ജോളിയുടെ സുഹൃത്തായ അഭിഭാഷകൻ, മുൻ ഡെപ്യൂട്ടി തഹസീൽദാർ എന്നിവരെയാണ് വിളിപ്പിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് 11 പേർ ക്രൈെംബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണ്.
എന്‍.ഐ.ടിയില്‍ ജോലി ചെയ്യുകയായിരുന്നു എന്ന് പറഞ്ഞ് ജോളി തന്നെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് ഷാജു പറഞ്ഞിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊലപാതകം ഷാജുവിന് അറിയാമായിരുന്നു; ജോളിയുടെ മൊഴി
Next Article
advertisement
കോൺഗ്രസ് പ്രവർത്തകരുടെ നേർച്ച; പന്മന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ വി ഡി സതീശന് ഉണ്ണിയപ്പംകൊണ്ട് തുലാഭാരം
കോൺഗ്രസ് പ്രവർത്തകരുടെ നേർച്ച; പന്മന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ വി ഡി സതീശന് ഉണ്ണിയപ്പംകൊണ്ട് തുലാഭാരം
  • വി.ഡി. സതീശൻ സ്കന്ദഷഷ്ഠിദിനത്തിൽ പന്മന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തുലാഭാരം നടത്തി.

  • കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പം കൊണ്ടായിരുന്നു തുലാഭാരം നടത്തിയത്.

  • പന്മനയിലെ കോൺഗ്രസ് പ്രവർത്തകർ സതീശൻ വിജയിച്ചാൽ തുലാഭാരം നടത്താമെന്ന് നേർച്ചയിരുന്നു.

View All
advertisement