കൊലപാതകം ഷാജുവിന് അറിയാമായിരുന്നു; ജോളിയുടെ മൊഴി

Last Updated:

ഷാജുവിന് കൊലപാതകത്തിൽ പങ്കില്ലെന്നും എന്നാൽ കാര്യങ്ങൾ അറിയാമായിരുന്നുവെന്നും ജോളിയുടെ മൊഴിയിലുണ്ട്.

കോഴിക്കോട്: കൂടത്തായി കൊലപാതകത്തിൽ മുഖ്യപ്രതിയായ ജോളിയുടെ മൊഴി പുറത്ത്. ഷാജുവിന്റെ ആദ്യ ഭാര്യയായ സിലിയുടെയും  മകൾ ജോസഫൈന്റെയും കൊലപാതകത്തെ കുറിച്ച് ഷാജുവിന് അറിയാമായിരുന്നുവെന്ന് ജോളി.
ഷാജുവിന് കൊലപാതകത്തിൽ പങ്കില്ലെന്നും എന്നാൽ കാര്യങ്ങൾ അറിയാമായിരുന്നുവെന്നും ജോളിയുടെ മൊഴിയിലുണ്ട്. താൻ തന്നെയാണ് ഇക്കാര്യം ഷാജുവിനോട് പറഞ്ഞതെന്നും ജോളി വ്യക്തമാക്കിയിട്ടുണ്ട്. ഷാജു മറിപടി ഒന്നും പറയാതെ കേട്ടിരിക്കുകയായിരുന്നുവെന്നും ജോളി വെളിപ്പെടുത്തിയിട്ടുണ്ട്.
ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഷാജുവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും . ഇതിനായി ഷാജുവിനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിട്ടുണ്ട്. വ്യക്തമായ തെളിവുകൾ ലഭിച്ചാൽ ഷാജുവിനെ കസ്റ്റഡിയിലെടുത്തേക്കും.
advertisement
ഷാജുവിനെ കൂടാതെ മറ്റ് മൂന്നുപേരെ കൂടി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഭൂമി ഇടപാടുകൾക്ക് ജോളിയെ സഹായിച്ച ലീഗിന്റെ പ്രാദേശിക നേതാവ്, ജോളിയുടെ സുഹൃത്തായ അഭിഭാഷകൻ, മുൻ ഡെപ്യൂട്ടി തഹസീൽദാർ എന്നിവരെയാണ് വിളിപ്പിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് 11 പേർ ക്രൈെംബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണ്.
എന്‍.ഐ.ടിയില്‍ ജോലി ചെയ്യുകയായിരുന്നു എന്ന് പറഞ്ഞ് ജോളി തന്നെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് ഷാജു പറഞ്ഞിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊലപാതകം ഷാജുവിന് അറിയാമായിരുന്നു; ജോളിയുടെ മൊഴി
Next Article
advertisement
'ക്രിസ്മസ് ആഘോഷത്തിന്റെ പേരിൽ സ്‌കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ല'; മന്ത്രി വി ശിവൻകുട്ടി
'ക്രിസ്മസ് ആഘോഷത്തിന്റെ പേരിൽ സ്‌കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ല'; മന്ത്രി വി ശിവൻകുട്ടി
  • ക്രിസ്മസ് ആഘോഷത്തിന് വിലക്കേർപ്പെടുത്തിയ സ്വകാര്യ സ്‌കൂളുകൾക്കെതിരെ സർക്കാർ കടുത്ത നിലപാട് സ്വീകരിച്ചു.

  • മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ വിദ്യാലയങ്ങളിൽ വിഭജനം അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

  • വാർഗീയതയോ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കോ സ്‌കൂളുകൾ ഉപയോഗിച്ചാൽ കർശന നടപടി: മുന്നറിയിപ്പ്.

View All
advertisement