'ഒരു ചൊല്ലുണ്ട്, കോഴി കട്ടവന്റെ തലയിൽ പപ്പ്'; വീണയുടെ പരാതിയിൽ കേസെടുത്തതില്‍ ഷോൺ ജോർജ്

Last Updated:

അച്ഛനും ഭർത്താവും സിപിഎം നേതാക്കളായതിനാൽ പിന്തുടർന്ന് ആക്രമിക്കുകയാണെന്നായിരുന്നു വീണയുടെ പരാതി

ഷോണ്‍ ജോർജ്, ടി. വീണ
ഷോണ്‍ ജോർജ്, ടി. വീണ
കോട്ടയം: മുഖ്യമന്ത്രിയുടെ മകൾ ടി വീണയ്ക്ക് കനേഡിയൻ കമ്പനിയുണ്ടെന്ന് ആരോപണം ഉന്നയിച്ചുവെന്ന പേരിൽ ബിജെപി നേതാവും കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായ ഷോൺ ജോർജിനെതിരെ പൊലീസ് കേസെടുത്തത് കഴിഞ്ഞ ദിവസമാണ്. വീണ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സൈബർ ക്രൈം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കനേഡിയൻ കമ്പനിയുണ്ടെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ഇപ്പോൾ ഈ സംഭവത്തിൽ പ്രതികരണവുമായി ഷോൺ ജോർജ് രംഗത്ത് വന്നു.
ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിൽ എവിടെയാണ് താൻ പരാതിക്കാരിയേയോ അച്ഛനെയോ പരാമർശിച്ചതെന്ന് ഷോൺ ജോർജ് ചോദിക്കുന്നു. ഫേസ്ബുക്കിൽ ഷോൺ ജോർജിന്റെ കുറിപ്പ് ഇങ്ങനെ. ''താഴെ കാണുന്ന പോസ്റ്റിൽ എവിടെയാണ് ഞാൻ പരാതിക്കാരിയെയോ അവരുടെ അച്ഛനെയോ ഭർത്താവിനെയോ പരാമർശിച്ചത്. ഇത് കണ്ടപ്പോൾ അത് അവരെയാണ് ഉദ്ദേശിച്ചത് എന്ന് തോന്നിയെങ്കിൽ നാട്ടിൻ പുറത്തു ഒരു ചൊല്ലുണ്ട്. "കോഴി കട്ടവന്റെ തലയിൽ പപ്പ് "''.
advertisement
അച്ഛനും ഭർത്താവും സിപിഎം നേതാക്കളായതിനാൽ പിന്തുടർന്ന് ആക്രമിക്കുകയാണെന്നായിരുന്നു വീണയുടെ പരാതിയിൽ പറഞ്ഞത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ്. ആരോപണം പ്രസിദ്ധപ്പെടുത്തിയ ഓൺലൈൻ മാധ്യമത്തിനെതിരെയും കേസെടുത്തിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഒരു ചൊല്ലുണ്ട്, കോഴി കട്ടവന്റെ തലയിൽ പപ്പ്'; വീണയുടെ പരാതിയിൽ കേസെടുത്തതില്‍ ഷോൺ ജോർജ്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement