ആറു പതിറ്റാണ്ടു നീണ്ട ദാമ്പത്യം അവസാനിച്ചത് മണിക്കൂറുകളുടെ വ്യത്യാസത്തിലെ മരണത്തിൽ

Last Updated:

വാർധക്യസഹജമായ അനാരോഗ്യങ്ങളാൽ ഈ മാസം 18ന് ഇരുവരെയും ഒരുമിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം: ആറു പതിറ്റാണ്ടു നീണ്ട ദാമ്പത്യത്തിനിടയിൽ പിരിയാത്ത രവീന്ദ്രൻ നായരും(86) സത്യഭാമയും(82) മരണത്തിലും ഒന്നിച്ച് യാത്രയായി. വാർധക്യസഹജമായ അനാരോഗ്യങ്ങളാൽ ഈ മാസം 18ന് ഇരുവരെയും ഒരുമിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 60 വർഷം മുമ്പാണ് പള്ളിപ്പുറം സ്വദേശിയായ രവീന്ദ്രൻ നായർ പട്ടം സ്വദേശിനിയായ സത്യഭാമയെ വിവാഹം കഴിച്ചത്.
ദിവസങ്ങൾക്കു നീണ്ട ചികിത്സയ്ക്കു ശേഷം പകൽ പതിനൊന്നു മണിയോടെ സത്യഭാമ മരിച്ചു. അർധരാത്രിയോടെ രവീന്ദ്രന്‍ നായരും മരിച്ചു. ഇരുവരെയും തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. തിരുവനന്തപുരം മൃഗശാലയിലെ ഉദ്യോഗസ്ഥനായിരുന്നു രവീന്ദ്രൻ നായർ.
സിപിഐ ഇലിപ്പോട് ബ്രാഞ്ച് സെക്രട്ടറി അനിൽകുമാർ, വിനോദ് കുമാർ, ബിന്ദു എന്നിവരാണ് മക്കൾ. മരുമക്കൾ: സിന്ധു കുമാരി, ഹരികുമാർ, മഞ്ജു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആറു പതിറ്റാണ്ടു നീണ്ട ദാമ്പത്യം അവസാനിച്ചത് മണിക്കൂറുകളുടെ വ്യത്യാസത്തിലെ മരണത്തിൽ
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement