ആറു പതിറ്റാണ്ടു നീണ്ട ദാമ്പത്യം അവസാനിച്ചത് മണിക്കൂറുകളുടെ വ്യത്യാസത്തിലെ മരണത്തിൽ

Last Updated:

വാർധക്യസഹജമായ അനാരോഗ്യങ്ങളാൽ ഈ മാസം 18ന് ഇരുവരെയും ഒരുമിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം: ആറു പതിറ്റാണ്ടു നീണ്ട ദാമ്പത്യത്തിനിടയിൽ പിരിയാത്ത രവീന്ദ്രൻ നായരും(86) സത്യഭാമയും(82) മരണത്തിലും ഒന്നിച്ച് യാത്രയായി. വാർധക്യസഹജമായ അനാരോഗ്യങ്ങളാൽ ഈ മാസം 18ന് ഇരുവരെയും ഒരുമിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 60 വർഷം മുമ്പാണ് പള്ളിപ്പുറം സ്വദേശിയായ രവീന്ദ്രൻ നായർ പട്ടം സ്വദേശിനിയായ സത്യഭാമയെ വിവാഹം കഴിച്ചത്.
ദിവസങ്ങൾക്കു നീണ്ട ചികിത്സയ്ക്കു ശേഷം പകൽ പതിനൊന്നു മണിയോടെ സത്യഭാമ മരിച്ചു. അർധരാത്രിയോടെ രവീന്ദ്രന്‍ നായരും മരിച്ചു. ഇരുവരെയും തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. തിരുവനന്തപുരം മൃഗശാലയിലെ ഉദ്യോഗസ്ഥനായിരുന്നു രവീന്ദ്രൻ നായർ.
സിപിഐ ഇലിപ്പോട് ബ്രാഞ്ച് സെക്രട്ടറി അനിൽകുമാർ, വിനോദ് കുമാർ, ബിന്ദു എന്നിവരാണ് മക്കൾ. മരുമക്കൾ: സിന്ധു കുമാരി, ഹരികുമാർ, മഞ്ജു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആറു പതിറ്റാണ്ടു നീണ്ട ദാമ്പത്യം അവസാനിച്ചത് മണിക്കൂറുകളുടെ വ്യത്യാസത്തിലെ മരണത്തിൽ
Next Article
advertisement
ശിവകാർത്തികേയൻ ചിത്രം 'പരാശക്തി' നിരോധിക്കണമെന്ന് തമിഴ്‌നാട് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടാൻ കാരണമെന്ത്?
ശിവകാർത്തികേയൻ ചിത്രം 'പരാശക്തി' നിരോധിക്കണമെന്ന് തമിഴ്‌നാട് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടാൻ കാരണമെന്ത്?
  • ശിവകാർത്തികേയൻ നായകനായ 'പരാശക്തി' സിനിമയിൽ ചരിത്രം വളച്ചൊടിച്ചതായി യൂത്ത് കോൺഗ്രസ് ആരോപിച്ചു

  • ചിത്രത്തിലെ കോൺഗ്രസ് പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു

  • നിർമാതാക്കൾ മാപ്പ് പറയില്ലെങ്കിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി

View All
advertisement