advertisement

'സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നു': വൈറലായ 'ഉസ്മാൻ' മുഖ്യമന്ത്രിക്ക് പരാതി നൽകി

Last Updated:

ഗര്‍ഭിണിയായ മകള്‍ക്കൊപ്പം ഞായറാഴ്ചയാണ് ഉസ്മാൻ നാട്ടിലെത്തിയത്.

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ഖത്തർ പ്രവാസിയും ഇൻകാസ് സംഘടന​ നേതാവുമായ കെ.കെ. ഉസ്​മാൻ മുഖ്യമന്ത്രിക്ക്​ പരാതി നൽകി. കോവിഡുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പ്രവാസി സംഘടന നേതാക്കളെ ഫോണിൽ വിളിക്കുന്ന വീഡിയോ പുറത്തു വന്നതിന്​ പിന്നാലെയാണ് ഉസ്മാനെ പരിഹസിച്ചുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്.
TRENDING:ഹലോ ഉസ്മാനാണോ.... ട്രോളുകളിൽ നിറഞ്ഞു നിന്ന ഉസ്മാൻ നാട്ടിലെത്തി [NEWS]'മദ്യത്തിന് വിൽപ്പന നികുതി 35 ശതമാനം വരെ കൂട്ടും' അപ്പോൾ എന്തു വില കൊടുക്കേണ്ടി വരും? [NEWS] 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്: ധനമന്ത്രി വൈകിട്ട് നാലിന് വിശദാംശങ്ങൾ പ്രഖ്യാപിക്കും [NEWS]
വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഗർഭിണിയായ മകളോടൊപ്പം ഖത്തറിൽ നിന്നും നെടുമ്പാശേരിയിലെത്തിയ  ആദ്യ വിമാനത്തിൽ​ ഉസ്മാനും നാട്ടിലെത്തിയിരുന്നു. ​
advertisement
രമേശ് ചെന്നിത്തല സദുദ്ദേശ്യത്തോടെ ചെയ്ത കാര്യങ്ങളുടെ പേരിൽ മോശമായി ചിത്രീകരിക്കുന്നതില്‍ വിഷമമുണ്ടെന്നാണ് ഉസ്മാൻ നേരത്തെ വ്യക്തമാക്കിയിരു്നു. ഒഐസിസി വര്‍ഗീസ് പുതുക്കുളങ്ങര, രാജു കല്ലമ്പുറം തുടങ്ങിയവരെയും പ്രതിപക്ഷ നേതാവ് ഫോണിൽ വിളിച്ചിരുന്നു. ദോഹയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഭക്ഷണമില്ലാതെ ദുരിതമനുഭവിക്കുന്ന ഒരു മലപ്പുറം സ്വദേശിയുടെ നമ്പര്‍ അദ്ദേഹം നല്‍കി. അവർക്ക് ഭക്ഷണം എത്തിച്ചെന്നും ഉസ്മാൻ പറഞ്ഞു.
ഗര്‍ഭിണിയായ മകള്‍ക്കൊപ്പം ഞായറാഴ്ചയാണ് ഉസ്മാൻ നാട്ടിലെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ അദ്ദേഹം ഉച്ചയോടെ സ്വദേശമായ നാദാപുരത്തെ പാറക്കടവിലെത്തി ക്വാറന്റീൻ കേന്ദ്രത്തിലേക്ക് പോയി.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നു': വൈറലായ 'ഉസ്മാൻ' മുഖ്യമന്ത്രിക്ക് പരാതി നൽകി
Next Article
advertisement
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement