'ഗവർണറുടെ പേരക്കുട്ടികളുടെ പ്രായമാണ് എസ്.എഫ്.ഐ പ്രവർത്തകർക്ക്; പ്രതിഷേധത്തെ ആ സ്പിരിറ്റിൽ കണ്ടാൽ മതി'; സ്പീക്കര്‍ എ.എന്‍ ഷംസീര്‍

Last Updated:

ചരിത്രം അറിഞ്ഞിരുന്നെങ്കിൽ എസ്എഫ്ഐക്കാരെ ക്രിമിനലുകൾ എന്ന് ഗവർണർ വിളിക്കില്ലായിരുന്നെന്ന് എ.എൻ.ഷംസീർ പറഞ്ഞു.

ഗവ‍ര്‍ണര്‍ക്കെതിരായ എസ്എഫ്ഐ സമരത്തെ ന്യായീകരിച്ച് നിയമസഭ സ്പീക്കർ എ. എൻ ഷംസീർ.ചരിത്രം അറിഞ്ഞിരുന്നെങ്കിൽ എസ്എഫ്ഐക്കാരെ ക്രിമിനലുകൾ എന്ന് ഗവർണർ വിളിക്കില്ലായിരുന്നെന്ന് എ.എൻ.ഷംസീർ പറഞ്ഞു.
ഗവർണറുടെ പേരക്കുട്ടികളുടെ പ്രായമാണ് എസ്.എഫ്.ഐ പ്രവർത്തകർക്ക്.  എസ്എഫ്ഐയുടേത് സ്വാഭാവിക പ്രതിഷേധമാണ്. ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കാൻ അവർക്ക് അവകാശമുണ്ടെന്നും പ്രതിഷേധത്തെ ആ സ്പിരിറ്റിൽ കണ്ടാൽ മതിയെന്നും  സ്പീക്കർ പറഞ്ഞു.
അതേസമയം, കാലിക്കറ്റ് സർവകലാശാലയില്‍ എസ്എഫ്ഐ ഉയർത്തിയ ബാനറുകൾ അഴിച്ചു മാറ്റാൻ  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിര്‍ദേശം നല്‍കി. ബാനർ കെട്ടാൻ അനുവദിച്ചതിന് വി സിയോട് വിശദീകരണം തേടണമെന്ന് രാജ്ഭവൻ സെക്രട്ടറിക്ക് ഗവർണർ നിർദേശം നൽകി.
advertisement
കോഴിക്കോട് നടന്ന  സാദിഖലി ശിഹാബ് തങ്ങളുടെ മകന്‍റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം സർവകലാശാലയിൽ മടങ്ങിയെത്തിയപ്പോഴാണ് ഗവർണർ ബാനറുകൾ മാറ്റാൻ അധികൃതർക്ക് നിർദേശം നൽകിയത്.
‘സംഘി ചാൻസലർ വാപ്പസ് ജാവോ’ എന്ന ബാനറാണ് എസ്എഫ്ഐ ക്യാംപസില്‍ ഉയർത്തിയിരുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഗവർണറുടെ പേരക്കുട്ടികളുടെ പ്രായമാണ് എസ്.എഫ്.ഐ പ്രവർത്തകർക്ക്; പ്രതിഷേധത്തെ ആ സ്പിരിറ്റിൽ കണ്ടാൽ മതി'; സ്പീക്കര്‍ എ.എന്‍ ഷംസീര്‍
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement