'എൻ്റെ വാഹനം ഗുണ്ടകൾ ആക്രമിച്ചു; അവിടെ നിന്ന് രക്ഷപ്പെട്ടാണ് ആംബുലൻസിൽ എത്തിയത്': സുരേഷ് ​ഗോപി

Last Updated:

രാഷ്ട്രീയ കിങ്കരന്മാർ തന്റെ വാഹനം ആക്രമിച്ചുവെന്ന് സുരേഷ് ​ഗോപി

തൃശ്ശൂർ പൂരനഗരിയിൽ തന്റെ വാഹനം ​ഗുണ്ടകൾ ആ​ക്രമിച്ചുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. രാഷ്ട്രീയ കിങ്കരന്മാരാണ് അതിന് പിന്നാലെന്നും സുരേഷ് ​ഗോപി പറഞ്ഞു. അവിടെ നിന്നും തന്നെ രക്ഷിച്ച് കൊണ്ടുവന്നത് രാഷ്ട്രീയമില്ലാത്ത ചെറുപ്പക്കാര്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാലിന് വയ്യാത്തതിനാലാണ് ആംബുലൻസിൽ കയറിയത്.
15 ദിവസം കാൽ ഇഴച്ചാണ് നടന്നതെന്നും ഇതൊന്നും വിശദീകരിക്കേണ്ട കാര്യമില്ല സിബിഐ വരുമ്പോൾ അവരോട് പറഞ്ഞോളാമെന്നും അദ്ദേഹം പറഞ്ഞു. പൂരം കലക്കലിൽ എന്തുവേണമെങ്കിലും ചെയ്യട്ടെ. തൃശ്ശൂരിലെ ജനങ്ങൾ വോട്ട് ചെയ്തതിന് കാരണം കരവന്നൂർ വിഷയമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ആരുടെയും അപ്പന് വിളിച്ചതല്ല, വിളിക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ലെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് വ്യക്തമാക്കി.
എഡിഎമ്മിന്റെ മരണത്തിൽ റിപ്പോർട്ടിന്മേൽ മന്ത്രിയുടെ പ്രതികരണം ഇല്ലേ എന്നും ഈ വിഷയങ്ങൾ ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല. ഇന്നലെയും പെട്രോളിയം മന്ത്രിയുമായി സംസാരിച്ചിരുന്നു 10 വർഷത്തിനകത്ത് നൽകിയ എല്ലാ എൻഒസിയും പരിശോധിക്കുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു. അതേസമയം തൃശൂർ പൂരം കലങ്ങിയ സമയത്ത് ആംബുലൻസിൽ എത്തിയിട്ടില്ലെന്നും ചങ്കൂറ്റമുണ്ടെങ്കിൽ അന്വേഷണം സിബിഐക്ക് വിടണം എന്നുമായിരുന്നു സുരേഷ് ഗോപി ആദ്യം പ്രതികരിച്ചിരുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എൻ്റെ വാഹനം ഗുണ്ടകൾ ആക്രമിച്ചു; അവിടെ നിന്ന് രക്ഷപ്പെട്ടാണ് ആംബുലൻസിൽ എത്തിയത്': സുരേഷ് ​ഗോപി
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement