advertisement

'പാർട്ടി ആവശ്യപ്പെട്ടാൽ മങ്കടയിൽ മത്സരിക്കും; സീറ്റിൽ അവകാശം കൈവിടാതെ ടി.എ അഹമ്മദ് കബീർ

Last Updated:

ത്തവണ മങ്കടയിൽ ഒരു മൂന്നാം അങ്കത്തിന് അദ്ദേഹത്തിന് പാർട്ടി അവസരം നൽകുമോ എന്ന കാര്യത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കെയാണ് അഹമ്മദ് കബീർ ന്യൂസ് 18 നോട് മനസ്സ് തുറന്നത്.

മലപ്പുറം: പാർട്ടി  നിർദേശിച്ചാൽ വീണ്ടും മത്സരിക്കാൻ തയാറാണെന്ന് മങ്കട എം.എൽ.എ ടി.എ അഹമ്മദ് കബീർ. എവിടെ മത്സരിക്കണമെന്നത് തീരുമാനിക്കേണ്ടത് പാർട്ടി ആണെന്നും മണ്ഡലം മാറി മത്സരിക്കുന്നതിനെ പറ്റി ഇപ്പൊൾ അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം ന്യൂസ്  18 നോട് പറഞ്ഞു. മണ്ഡല പുനർ നിർണയത്തിന് ശേഷം 2011 മുതൽ ടി.എ അഹമ്മദ് കബീറാണ് മങ്കട മണ്ഡലത്തിലെ എം.എൽ.എ. ഇത്തവണ മങ്കടയിൽ ഒരു മൂന്നാം അങ്കത്തിന് അദ്ദേഹത്തിന് പാർട്ടി അവസരം നൽകുമോ എന്ന കാര്യത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കെയാണ് അഹമ്മദ് കബീർ ന്യൂസ് 18 നോട് മനസ്സ് തുറന്നത്.
"എല്ലാം പാർട്ടിയും മുന്നണിയും ആണ്  നിശ്ചയിക്കേണ്ടത് . മങ്കട  മത്സരിക്കാൻ  പാർട്ടി നിർദേശിച്ചാൽ സന്തോഷത്തോടെ  അനുസരിക്കും ." ഇത്തവണ മാറി നിൽക്കുമെന്ന അഭ്യൂഹങ്ങളെ  തള്ളുന്നതാണ് അഹമ്മദ് കബീറിന്റെ  വാക്കുകൾ.
എറണാകുളം ജില്ലക്കാരനായ അഹമദ് കബീറിനെ കളമശേരി മണ്ഡലത്തിലേക്ക് പരിഗണിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. പക്ഷേ അത് സംബന്ധിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹത്തിൻ്റെ മറുപടി ഇങ്ങനെ" അത്തരം വ്യക്തിപരമായ ചോദ്യങ്ങളോട് ഇപ്പോൾ മറുപടി പറയുന്നില്ല . പാർട്ടി നിശ്ചയിക്കട്ടെ".
advertisement
മഞ്ഞളാംകുഴി അലി മങ്കട മണ്ഡലത്തിലേക്ക് വരാൻ നടത്തുന്ന ശ്രമങ്ങൾ ഇതിനോടകം ചർച്ചയായിട്ടുണ്ട്. അതേസമയം മങ്കടയിൽ ഒരിക്കൽ കൂടി മത്സരിക്കാൻ സന്നദ്ധനാണെന്നാണ് പരോക്ഷമായി ട. എ അഹമ്മദ് കബീർ പറഞ്ഞു വയ്ക്കുന്നത്.
2011 ലാണ് അഹമ്മദ് കബീർ ആദ്യം എം.എൽഎയായത് . മഞ്ഞളാംകുഴി അലി ആയിരുന്നു അതിനു മുൻപ് മങ്കട എം .എൽ. എ. അദ്ദേഹം പിന്നീട് ഇടതുപക്ഷത്ത്  നിന്നും മുസ്ലീംലീഗിലെത്തി  മങ്കടക്ക് പകരം പെരിന്തൽമണ്ണ പിടിച്ചെടുത്തു . അഹമ്മദ് കബീർ മങ്കടയിൽ യുഡിഫ് മേധാവിത്വം ജയത്തോടെ ഉറപ്പിക്കുകയും ചെയ്തു .
advertisement
രൂപം കൊണ്ട കാലം മുതൽ മുസ്ലീംലീഗിനൊപ്പം നിൽക്കുന്ന മങ്കടയിൽ ചരിത്രം തിരുത്തിയത്  2001 ൽ  മഞ്ഞളാംകുഴി അലിയാണ് . 2006 ലും അദ്ദേഹം വിജയം ആവർത്തിച്ചു . അലി ലീഗിലേക്ക് മാറിയപ്പോൾ മങ്കടയും ഇടതിന് കൈമോശം വന്നു. 2016 ൽ  1508 വോട്ടിന്റെ  നേരിയ ഭൂരിപക്ഷത്തോടെയാണ് അഹമ്മദ് കബീർ മങ്കട നില നിർത്തിയത് . സിപിഎമ്മിലെ  ടി .കെ റഷീദ് അലിയായിരുന്നു എതിർ സ്ഥാനാർഥി . ഇത്തവണയും മങ്കടയിൽ  റഷീദ് അലി  തന്നെയാകും ഇടത് സ്ഥാനാർഥിയെന്നാണ് സൂചന.
advertisement
ഇത്തവണ മണ്ഡലം പിടിക്കാൻ മികച്ച അവസരവും സാധ്യതയും  ഉണ്ടെന്ന കണക്ക് കൂട്ടലിലാണ് ഇടത് പക്ഷം റഷീദ് അലിയെ രംഗത്തിറങ്ങുന്നത് . മറുവശത്ത് സീറ്റിൽ തനിക്ക് അവകാശം  ഉണ്ടെന്ന്  അഹമ്മദ് കബീർ വ്യക്തമാക്കുമ്പോൾ  മങ്കടയിലെ സ്ഥാനാർഥി നിർണയം ലീഗിന് എളുപ്പമാകില്ല . അഹമ്മദ് കബീർ തുടരുമോ ? അലി മങ്കടയിലേക്ക് തിരിച്ചെത്തുമോ  അതോ ഇവർ രണ്ടു പേരും അല്ലാതെ മറ്റാരെങ്കിലും ലീഗിന്റെ സ്ഥാനാർത്ഥിയാകുമോയെന്നു കണ്ടറിയാം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പാർട്ടി ആവശ്യപ്പെട്ടാൽ മങ്കടയിൽ മത്സരിക്കും; സീറ്റിൽ അവകാശം കൈവിടാതെ ടി.എ അഹമ്മദ് കബീർ
Next Article
advertisement
പ്ളാസ്റ്റിക്ക് തരംതിരിക്കുന്നതിനിടെ ലഭിച്ച 2 പവൻ്റെ സ്വർണ്ണ മോതിരങ്ങൾ ഉടമയ്ക്ക് തിരികെ നൽകി ഹരിത കർമ്മ സേനാംഗങ്ങൾ
പ്ളാസ്റ്റിക്ക് തരംതിരിക്കുന്നതിനിടെ ലഭിച്ച 2 പവൻ്റെ സ്വർണ്ണ മോതിരങ്ങൾ ഉടമയ്ക്ക് തിരികെ നൽകി ഹരിത കർമ്മ സേനാംഗങ്ങൾ
  • ആലപ്പുഴ ചിങ്ങോലിയിൽ പ്ലാസ്റ്റിക് തരംതിരിക്കുന്നതിനിടെ ലഭിച്ച 2 പവൻ്റെ മോതിരങ്ങൾ തിരികെ നൽകി

  • പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ മോതിരങ്ങൾ ഉടമയ്ക്ക് കൈമാറി

  • ഹരിത കർമ്മ സേനാംഗങ്ങൾ മാതൃകയായി സ്വർണമോതിരങ്ങൾ ഉടമയ്ക്ക് തിരിച്ചുനൽകിയതായി റിപ്പോർട്ട്

View All
advertisement