COVID 19 | കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന ഡോക്ടർ മരിച്ചു; മരണം സംഭവിച്ചത് അഞ്ചുമാസം ഗർഭിണിയായിരിക്കെ

Last Updated:

മൃതദേഹം തലശ്ശേരിയിൽ എത്തിച്ച് സ്റ്റേഡിയം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

തലശ്ശേരി: കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന വനിതാ ഡോക്ടർ മരിച്ചു. മംഗളൂരു തൊക്കോട്ട് ദേർളക്കട്ട കണച്ചൂർ മെഡിക്കൽ കോളേജിൽ എം ഡിക്ക് പഠിക്കുകയായിരുന്ന മഹ ബഷീർ ആണ് മരിച്ചത്. 25 വയസ് ആയിരുന്നു.
തലശ്ശേരി പാലിശ്ശേരി പൊലീസ് ക്വാർട്ടേഴ്സിനു പിറകിലെ നബാംസ് വീട്ടിൽ ഡോ മഹ ബഷീർ മംഗളൂരു ഇന്ത്യാന ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറിനായിരുന്നു അന്ത്യം. മരണസമയത്ത് അഞ്ചുമാസം ഗർഭിണി ആയിരുന്നു. ഗർഭസ്ഥ ശിശുവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
രണ്ടുദിവസം മുമ്പ് നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആയിരുന്നു. പക്ഷേ, ശ്വാസതടസം നേരിട്ടതിനെ തുടർന്ന് ചികിത്സയിൽ തുടരുകയായിരുന്നു. കാസർകോട് മേൽപ്പറമ്പിലെ ഡോ സവാഫറിന്റെ ഭാര്യയാണ്. പാലിശ്ശേരി പി സി അബ്ദുൾ ബഷീർ, നസറിയ ബഷീർ എന്നിവരാണ് മാതാപിതാക്കൾ.
advertisement
ഡ്രൈവർ
മൃതദേഹം തലശ്ശേരിയിൽ എത്തിച്ച് സ്റ്റേഡിയം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
കഴിഞ്ഞദിവസം, കോവിഡ് ബാധിച്ച് വയനാട്ടിലെ ലാബ് ടെക്നീഷ്യനായ ആരോഗ്യപ്രവർത്തകയും മരിച്ചിരുന്നു
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19 | കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന ഡോക്ടർ മരിച്ചു; മരണം സംഭവിച്ചത് അഞ്ചുമാസം ഗർഭിണിയായിരിക്കെ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement