ക്ഷേമ പെൻഷൻ കുടിശികയുടെ ഒരു ഗഡു കൂടി ധനകാര്യ വകുപ്പ് അനുവദിച്ചു; അടുത്ത മാസം രണ്ട് ഗഡു ഒരുമിച്ച്

Last Updated:

രണ്ട് ഗഡു ഒരുമിച്ച് ലഭിക്കുന്നതോടെ ഓരോ ഗുണഭോക്താവിനും മെയ് മാസം 3200 രൂപ വീതം ലഭിക്കും

News18
News18
ക്ഷേമ പെൻഷൻ കുടിശികയുടെ ഒരു ഗഡു കൂടി അനുവദിക്കാൻ നിർദേശം നൽകിയതായി ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. മെയ് മാസത്തെ പെൻഷനൊപ്പമാണ് ഒരു ഗഡു കൂടി നൽകാൻ ധനകാര്യ വകുപ്പ് തീരുമാനിച്ചത്. രണ്ട് ഗഡു ഒരുമിച്ച് ലഭിക്കുന്നതോടെ ഓരോ ഗുണഭോക്താവിനും മെയ് മാസം 3200 രൂപ വീതം ലഭിക്കും. മെയ് മാസം പകുതിയോടെയാകും പെൻഷൻ വിതരണം. പെൻഷൻ വിതരണത്തിനായി 1800 കോടിയോളം രൂപ വേണ്ടിവരുമെന്നാണ് ധനവകുപ്പ് പറയുന്നത്.
കഴിഞ്ഞ വർഷം മാർച്ച് മുതൽ ക്ഷേമ പെൻഷൻ വിതരണം അതത് മാസം തന്നെ നടക്കുന്നുണ്ട്. മുമ്പ് സാമ്പത്തിക പ്രതിസന്ധികാരണം 5 ഗഡു കുടിശികയായിരുന്നു. ഇതിൽ രണ്ട് ഗഡു കഴഞ്ഞ സാമ്പത്തിക വർഷം തന്നെ വിതരണം ചെയ്തിരുന്നു
നിലവിൽ കുടിശികയുള്ള മൂന്ന് ഗഡുക്കളിൽ ഒരു ഗഡുവാണ് മെയ് മാസത്തെ പെൻഷനൊപ്പം നൽകുന്നത്. ഇതിന് ശേഷം രണ്ട് ഗഡു കൂടി വിതരണം ചെയ്യാനുണ്ടാകും. സംസ്ഥാനത്ത് ഇപ്പോൾ 62 ലക്ഷത്തോളം പേർക്കാണ്‌ ക്ഷേമ പെൻഷൻ ലഭിക്കുന്നത്‌.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ക്ഷേമ പെൻഷൻ കുടിശികയുടെ ഒരു ഗഡു കൂടി ധനകാര്യ വകുപ്പ് അനുവദിച്ചു; അടുത്ത മാസം രണ്ട് ഗഡു ഒരുമിച്ച്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement