advertisement

ഇടുക്കിയിൽ പെൺകുട്ടിയെ ആക്രമിച്ച സിംഹവാലൻ കുരങ്ങിനെ പിടികൂടി

Last Updated:

പ്രദേശത്ത് കൂടുതൽ കുരങ്ങുകൾ ഉണ്ടോ എന്ന് വനം വകുപ്പ് നിരീക്ഷണം നടത്തുന്നുണ്ട്

സിംഹവാലൻ കുരങ്ങ്
സിംഹവാലൻ കുരങ്ങ്
ഇടുക്കി: കഞ്ഞിക്കുഴിയിൽ കഴിഞ്ഞ ദിവസം പെൺകുട്ടിയെ ആക്രമിച്ച സിംഹവാലൻ കുരങ്ങിനെ വനം വകുപ്പ് പിടികൂടി. വനംവകുപ്പ് ഉദ്യോഗസ്ഥർ കൂട് സ്ഥാപിച്ച് പിടികൂടിയ കുരങ്ങിനെ വൈദ്യ പരിശോധനക്ക് ശേഷം വേളൂർ വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടുപോയി.
കഞ്ഞിക്കുഴി പഞ്ചായത്തിലെ വിദൂര ഗ്രാമമായ മക്കുവള്ളിയുടെ സമീപത്തു നിന്നുമാണ് സിംഹവാലൻ കുരങ്ങിനെ പിടികൂടിയത്. കുരങ്ങിനെ കഞ്ഞിക്കുഴി മൃഗാശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനകൾക്ക് ശേഷം വേളൂർ വന്യജീവി വിഭാഗം ഓഫീസിലേക്ക് കൊണ്ടുപോയി. സിംഹവാലൻ കുരങ്ങിന്റെ ആവാസ വ്യവസ്ഥയ്ക്ക് യോജ്യമായ തേക്കടിയിലോ വാഴച്ചാലിലോ ഇവയെ തുറന്നു വിടാനാണ് അധികൃതരുടെ തീരുമാനം.
കഴിഞ്ഞദിവസം മക്കുവള്ളി നെല്ലിക്കുന്നേൽ ഷിജു പോളിന്റെ മകൾ നിത്യയ്ക്കു നേരെയാണ് സിംഹവാലൻ കുരങ്ങിന്റെ ആക്രമണമുണ്ടായത്. പരിക്കേറ്റകുട്ടിയെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ച് ചികിൽസ നൽകി.
advertisement
പ്രദേശത്ത് കൂടുതൽ കുരങ്ങുകൾ ഉണ്ടോ എന്ന് വനം വകുപ്പ് നിരീക്ഷണം നടത്തുന്നുണ്ട്. തുടർന്നും ആക്രമണം ഉണ്ടാവുമോ എന്ന ആശങ്ക മക്കുവളളി നിവാസികൾക്കുണ്ട്. വേളൂർ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജോയി തോമസ്, കെ എം നൗഷാദ്, കെ ബാബു എന്നിവരും നാട്ടുകാരും ചേർന്നാണ് കുരങ്ങിനെ പിടികൂടിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇടുക്കിയിൽ പെൺകുട്ടിയെ ആക്രമിച്ച സിംഹവാലൻ കുരങ്ങിനെ പിടികൂടി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement