തൊഴിലുറപ്പ് തൊഴിലാളിയായ 104 വയസ്സുള്ള ചെല്ലമ്മ മുത്തശ്ശി, ജീവിത വഴിയിൽ ഇപ്പോഴും പോരാട്ടം തുടരുന്ന പെൺകരുത്ത്

Last Updated:

104ാം വയസ്സിലും യാതൊരുവിധ അവശതകളും ഇല്ലാതെ ചുറുചുറുക്കോടെ ചെറുപ്പക്കാരായ സ്ത്രീകൾക്ക് ഒപ്പമാണ് ചെല്ലമ്മ മുത്തശ്ശി പണിക്കിറങ്ങുന്നത്.

ചെല്ലമ്മ മുത്തശ്ശിയെ ആദരിക്കുന്നു
ചെല്ലമ്മ മുത്തശ്ശിയെ ആദരിക്കുന്നു
നിരവധി വീട്ടമ്മമാർക്കും സാധാരണക്കാരായ ആളുകൾക്കും ഉപജീവനമാർഗമായി മാറുന്ന ഒരു പദ്ധതിയാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. സാമൂഹിക മാധ്യമങ്ങളിൽ ഒക്കെ ഇത്രയധികം ട്രോൾ ചെയ്യപ്പെട്ടിട്ടുള്ള മറ്റൊരു സർക്കാർ പദ്ധതി ഉണ്ടോ എന്ന് സംശയം ആണ്. എന്നാൽ ഈ തൊഴിലുറപ്പ് പദ്ധതി ഒരുപാട് വീട്ടമ്മമാർക്ക് വരുമാനം നൽകുന്ന ഒരു സ്രോതസ്സ് കൂടിയാണ്. തൊഴിലുറപ്പ് പദ്ധതിയുടെ മേന്മകൾ ഒക്കെ അവിടെ നിൽക്കട്ടെ. 104ാം വയസ്സിലും തൊഴിലുറപ്പിനിറങ്ങിയ 'മിടുക്കി'യായ ഒരു മുത്തശ്ശിയെ പരിചയപ്പെടാം.
തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയായ ചെല്ലമ്മ എന്ന 104 വയസ്സ് പിന്നിടുന്ന മുത്തശ്ശിയാണ് ഇപ്പോഴും തൊഴിലുറപ്പ് ജോലിയിൽ സജീവമായി തുടരുന്നത്. കഴിഞ്ഞ ദിവസം മലയിൻകീഴ് ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികളെ ആദരിച്ചപ്പോൾ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വേദിയിൽ എത്തിയത് ഈ മുത്തശ്ശിയായിരുന്നു. പ്രായത്തിൻ്റെ യാതൊരുവിധ അവശതകളും ഇല്ലാതെ ചുറുചുറുക്കോടെ ചെറുപ്പക്കാരായ സ്ത്രീകൾക്ക് ഒപ്പമാണ് മുത്തശ്ശി പണിക്കിറങ്ങുന്നത്.
നിയമസഭാ സ്പീക്കർ ഷംസീർ മുത്തശ്ശിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ഒരു നേരം പോലും വെറുതെ ഇരിക്കാൻ ഇഷ്ടമില്ലാത്ത മുത്തശ്ശിക്ക് ഇപ്പോഴുള്ള ഈ ആരോഗ്യം 'എല്ലുമുറിയെ' പണി ചെയ്തു നേടിയതാണ്. തന്നെക്കാൾ പ്രായത്തിൽ കുറവ് ഉള്ളവർ പോലും ശാരീരിക അവശതകൾ കാരണം തൊഴിലെടുക്കാൻ മടിക്കുന്ന ഒരു മേഖലയിലേക്കാണ് സധൈര്യം ചെല്ലമ്മ മുത്തശ്ശി നടന്നു കയറുന്നത്. ചിലർക്ക് വാർദ്ധക്യത്തിലും ജീവിതമൊരു പോരാട്ടമായി മാറുമ്പോൾ മടിച്ചിരിക്കാൻ കഴിയില്ല.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
തൊഴിലുറപ്പ് തൊഴിലാളിയായ 104 വയസ്സുള്ള ചെല്ലമ്മ മുത്തശ്ശി, ജീവിത വഴിയിൽ ഇപ്പോഴും പോരാട്ടം തുടരുന്ന പെൺകരുത്ത്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement