പൊന്നറ ശ്രീധറിൻ്റെ പേരിൽ സാംസ്കാരിക സമുച്ചയം കാട്ടാക്കടയിൽ

Last Updated:

പൊലീസ് മർദ്ദനങ്ങൾ ഉൾപ്പെടെ നിരവധി പ്രക്ഷോഭങ്ങളിൽ മരണത്തെ അരികിൽ കാണേണ്ടി വന്നിട്ടും ജനങ്ങളുടെ പോരാട്ടങ്ങൾക്കൊപ്പം നിന്ന അദ്ദേഹത്തിൻ്റെ സമരപാരമ്പര്യമാണ് ഈ സമുച്ചയം ഉയർത്തിപ്പിടിക്കുന്നത്.

News18
News18
തിരുവിതാംകൂറിൻ്റെ സംഘർഷഭരിതമായ രാഷ്ട്രീയകാലത്ത് ധൈര്യത്തിൻ്റെയും സമരോജ്ജ്വലമായ നേതൃത്വത്തിൻ്റെയും പ്രതീകമായി നിലകൊണ്ട പൊന്നറ ശ്രീധറിൻ്റെ സ്മരണക്കായി കാട്ടാക്കടയിൽ സാംസ്കാരിക സമുച്ചയം പിറവിയെടുക്കുന്നു. കോൺഗ്രസിലെ ഇടതുസ്വരമായി അറിയപ്പെട്ടിരുന്ന ശ്രീധർ, നാട്ടിൽ നിന്നുള്ള ആദ്യ നിയമസഭാസമാജികനും തിരുക്കൊച്ചി നിയമസഭയിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട അപൂർവ രാഷ്ട്രീയനേതാവുമായിരുന്നു.
പൊലീസ് മർദ്ദനങ്ങൾ ഉൾപ്പെടെ നിരവധി പ്രക്ഷോഭങ്ങളിൽ മരണത്തെ അരികിൽ കാണേണ്ടി വന്നിട്ടും ജനങ്ങളുടെ പോരാട്ടങ്ങൾക്കൊപ്പം നിന്ന അദ്ദേഹത്തിൻ്റെ സമരപാരമ്പര്യമാണ് ഈ സമുച്ചയം ഉയർത്തിപ്പിടിക്കുന്നത്. കിഫ്ബി അനുവദിച്ച 9.50 കോടി രൂപയാണ് പദ്ധതിക്ക് വിനിയോഗിക്കുന്നത്. 1.23 ഏക്കർ ഭൂമിയിൽ നിർമിക്കുന്ന ടൗൺഹാളിൻ്റെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്. പദ്ധതി പൂർത്തിയായാൽ കാട്ടാക്കട പ്രദേശത്തിൻ്റെ സാംസ്കാരിക മുന്നേറ്റത്തിനും പൊതുപ്രവർത്തനങ്ങൾക്കും പുതിയ ആത്മാവ് പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കല, സാഹിത്യം, പൊതുചർച്ചകൾ എന്നിവയ്ക്കായി സമുച്ചയത്തിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. നാട്ടുകാരുടെയും സാമൂഹിക സംഘടനകളുടെയും സജീവ സഹകരണത്തോടെയാണ് നിർമാണം മുന്നോട്ടുപോവുന്നത്.
advertisement
പൊന്നറ ശ്രീധറിൻ്റെ രാഷ്ട്രീയ പാരമ്പര്യത്തെ അടുത്ത തലമുറകൾക്ക് പരിചയപ്പെടുത്തുന്ന സ്മാരക മ്യൂസിയവും ഉൾപ്പെടുത്തി പദ്ധതി വികസിപ്പിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ഈ സമുച്ചയം തുറന്നുകഴിയുമ്പോൾ കാട്ടാക്കട മാത്രമല്ല, മുഴുവൻ ജില്ലാ തലത്തിലും സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് പുതിയ വേദി സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
പൊന്നറ ശ്രീധറിൻ്റെ പേരിൽ സാംസ്കാരിക സമുച്ചയം കാട്ടാക്കടയിൽ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement