കാട്ടാക്കടയ്ക്ക് പുതുപുത്തൻ കോടതി സമുച്ചയം; ആറുനിലകളിലായി നീതിമന്ദിരം ഉയരുന്നു

Last Updated:

നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഐ.ബി. സതീഷ് എം.എൽ.എ. കോടതി സമുച്ചയം സന്ദർശിച്ചു.

News18
News18
കാട്ടാക്കട നിവാസികളുടെ അരനൂറ്റാണ്ട് കാലത്തെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട്, അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച കാട്ടാക്കട കോടതി സമുച്ചയത്തിൻ്റെ ഒന്നാംഘട്ട നിർമ്മാണം പൂർത്തിയായി. അഞ്ചുതെങ്ങിൻമൂട്ടിൽ ആറുനിലകളിലായി 4342.19 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് ഈ ബഹുനില മന്ദിരം ഉയർന്നിരിക്കുന്നത്.
നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഐ.ബി. സതീഷ് എം.എൽ.എ. കോടതി സമുച്ചയം സന്ദർശിച്ചു. നിലവിൽ പരിമിതമായ സൗകര്യങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കാട്ടാക്കട മജിസ്ട്രേറ്റ് കോടതിയെ എത്രയും വേഗം പുതിയ മന്ദിരത്തിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഇതിനാവശ്യമായ സജ്ജീകരണങ്ങൾ നടപ്പിലാക്കി വരുന്നതായും സന്ദർശനവേളയിൽ എം.എൽ.എ. അറിയിച്ചു.
കോടതിയുടെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ അഭിഭാഷകർക്കും ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും മികച്ച സേവനവും സൗകര്യങ്ങളും ഉറപ്പാക്കാൻ സാധിക്കും. മേഖലയിലെ നീതിന്യായ വ്യവസ്ഥയുടെ വികസനത്തിൽ നിർണ്ണായകമായ നാഴികക്കല്ലാണ് ഈ പുതിയ കോടതി സമുച്ചയം. നിലവിൽ പരിമിതമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന കോടതിക്ക് പുതിയ കെട്ടിടം ഉയരുന്നതോടെ പ്രവർത്തനം മികച്ച രീതിയിൽ ആക്കാൻ കഴിയും. കോടതി വ്യവഹാരങ്ങൾക്ക് എത്തുന്നവർക്കും ഇത് ഏറെ സൗകര്യപ്രദമാകും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
കാട്ടാക്കടയ്ക്ക് പുതുപുത്തൻ കോടതി സമുച്ചയം; ആറുനിലകളിലായി നീതിമന്ദിരം ഉയരുന്നു
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement