കേരള സവാരി 2.0 പ്രവർത്തനം തുടങ്ങി; തലസ്ഥാനത്ത് ഇനി കുറഞ്ഞ നിരക്കിൽ സുരക്ഷിത യാത്ര

Last Updated:

മെട്രോ, വാട്ടർ മെട്രോ, മെട്രോ ഫീഡർ ബസുകൾ, ടൂറിസം, റെയിൽവേ എന്നിവയുമായി ഈ സംവിധാനം 2025 ഡിസംബറോടെ ഏകോപിപ്പിക്കാൻ ആണ് ലക്ഷ്യമിടുന്നത്.

'കേരള സവാരി' ഔദ്യോഗികമായി ഫ്ലാഗ് ഓഫ് ചെയ്യുന്നു
'കേരള സവാരി' ഔദ്യോഗികമായി ഫ്ലാഗ് ഓഫ് ചെയ്യുന്നു
സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ഓൺലൈൻ ഓട്ടോ/ടാക്സി പ്ലാറ്റ്‌ഫോമായ 'കേരള സവാരി' അതിൻ്റെ 2.0 പതിപ്പിലൂടെ പൂർണ്ണ അർത്ഥത്തിൽ പ്രവർത്തനം ആരംഭിക്കുകയാണ്. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ പൂർണ്ണതോതിൽ പ്രവർത്തനം തുടങ്ങുന്നത്. താമസിയാതെ തന്നെ മറ്റ് ജില്ലകളിലേക്കും നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വ്യത്യസ്തമായി, കേരള സവാരി പ്രവർത്തിക്കുന്നത് സബ്സ്ക്രിപ്ഷൻ രീതിയിലാണ്. ഇത് കമ്മീഷൻരഹിതമായി ഡ്രൈവർമാർക്ക് ഉയർന്ന വരുമാനം ഉറപ്പാക്കുന്നു. സർക്കാർ നിശ്ചയിച്ച നിരക്കിലുള്ള ഈ സംവിധാനം പൊതുജനത്തിന് കുറഞ്ഞ നിരക്കിൽ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നു. കേരള സർക്കാർ, പോലീസ്, ഗതാഗതം, ഐ.റ്റി. തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ ഐ.ടി.ഐ. പാലക്കാടിൻ്റെ സാങ്കേതിക സഹായത്തോടെയാണ് ഈ പദ്ധതി യാഥാർത്ഥ്യമാക്കിയത്.
കേരള സവാരി വെറുമൊരു ഓട്ടോ/ടാക്സി ആപ്പ് എന്നതിലുപരി ഒരു മൾട്ടി മോഡൽ ഗതാഗത സംവിധാന ആപ്പ് ആയി മാറാനാണ് ലക്ഷ്യമിടുന്നത്. മെട്രോ, വാട്ടർ മെട്രോ, മെട്രോ ഫീഡർ ബസുകൾ, ടൂറിസം, റെയിൽവേ എന്നിവയുമായി ഈ സംവിധാനം 2025 ഡിസംബറോടെ ഏകോപിപ്പിക്കാൻ ആണ് ലക്ഷ്യമിടുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
കേരള സവാരി 2.0 പ്രവർത്തനം തുടങ്ങി; തലസ്ഥാനത്ത് ഇനി കുറഞ്ഞ നിരക്കിൽ സുരക്ഷിത യാത്ര
Next Article
advertisement
'വോട്ടർമാർ ആഗ്രഹിക്കുന്നത് നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബീഹാർ; തെരഞ്ഞെടുപ്പിൽ 160 സീറ്റുകൾ നേടും'; അമിത് ഷാ
'വോട്ടർമാർ ആഗ്രഹിക്കുന്നത് നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബീഹാർ; തെരഞ്ഞെടുപ്പിൽ 160 സീറ്റുകൾ നേടും'; അമിത് ഷാ
  • ബീഹാർ തിരഞ്ഞെടുപ്പിൽ 160ൽ അലധികം സീറ്റുകൾ നേടുമെന്ന് അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

  • അനധികൃത കുടിയേറ്റക്കാർക്കായി രാഹുൽ ഗാന്ധി പ്രചാരണം നടത്തുന്നു എന്ന് അമിത് ഷാ

  • വോട്ടർ പട്ടികയിൽ തിരുത്തലുകൾ തുടരുമെന്നും ഷാ

View All
advertisement