advertisement

പൈതൃകവും ആത്മീയതയും ഒത്തുചേർന്ന പെരുംകുളത്തൂർ ശ്രീകൃഷ്ണക്ഷേത്രം

Last Updated:

ക്ഷേത്രത്തിൻ്റെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്ന് വർഷം തോറും നടക്കുന്ന ദശാവതാരച്ചാർത്ത് മഹോത്സവമാണ്. വൃശ്ചിക മാസത്തിൽ നടക്കുന്ന ഈ ഉത്സവം ഭഗവാൻ മഹാവിഷ്ണുവിൻ്റെ പത്ത് അവതാരങ്ങളെയും ഭക്തർക്ക് ദർശിക്കാൻ അത്യപൂർവമായ അവസരം ഒരുക്കുന്നു.

പെരുംകുളത്തൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
പെരുംകുളത്തൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ നിന്ന് ഏകദേശം 1.7 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന പുരാതനമായ പെരുംകുളത്തൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ആ നാടിൻ്റെ സാംസ്കാരികവും ആത്മീയവുമായ പൈതൃകത്തിന് ഒരു മുതൽക്കൂട്ടാണ്. പൗരാണിക പ്രാധാന്യമുള്ള ഈ ക്ഷേത്രം കാട്ടാക്കട ദേശത്തിൻ്റെ സമഗ്രമായ ഐശ്വര്യങ്ങൾക്കും ക്ഷേമത്തിനും ഒരുറവിടമായി നിലകൊള്ളുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലാണ് ഈ ക്ഷേത്രം പ്രവർത്തിക്കുന്നത്.
ഈ ക്ഷേത്രത്തിൻ്റെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്ന് വർഷം തോറും നടക്കുന്ന ദശാവതാരച്ചാർത്ത് മഹോത്സവമാണ്. വൃശ്ചിക മാസത്തിൽ നടക്കുന്ന ഈ ഉത്സവം ഭഗവാൻ മഹാവിഷ്ണുവിൻ്റെ പത്ത് അവതാരങ്ങളെയും ഭക്തർക്ക് ദർശിക്കാൻ അത്യപൂർവമായ അവസരം ഒരുക്കുന്നു. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ഭഗവദ് ബിംബത്തിൽ, ശുദ്ധമായ ചന്ദനം ഉപയോഗിച്ച് അതിമനോഹരമായ ശില്പചാതുരിയോടും കലാവൈഭവത്തോടും കൂടി ഓരോ അവതാര രൂപവും കൊത്തിയെടുക്കുന്നതാണ് 'ദശാവതാരച്ചാർത്ത്'.
ഭഗവാൻ്റെ വ്യത്യസ്ത അവതാരപ്പകർച്ചകളെ ഒരേ സമയം കാണാൻ ഭക്തർക്ക് ലഭിക്കുന്ന ഒരു പുണ്യ ദർശനമാണിത്. ക്ഷേത്രത്തിലെ വാർഷികോത്സവം വൃശ്ചിക മാസത്തിലെ സ്വർഗ്ഗവാതിൽ ഏകാദശിയോടനുബന്ധിച്ച് 10 ദിവസങ്ങളിലായി വിപുലമായി ആഘോഷിക്കുന്നു. ഈ ഉത്സവകാലത്ത് ദൂരെ നിന്നുവരെ നിരവധി ഭക്തർ ക്ഷേത്രത്തിലെത്തുകയും ദശാവതാരച്ചാർത്തിൽ പങ്കുചേരുകയും ചെയ്യുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
പൈതൃകവും ആത്മീയതയും ഒത്തുചേർന്ന പെരുംകുളത്തൂർ ശ്രീകൃഷ്ണക്ഷേത്രം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement