advertisement

വൈവിധ്യമാർന്ന പരിപാടികളോടെ പുല്ലമ്പാറ ഗ്രാമപഞ്ചായത്തിൻ്റെ എജ്യൂ ഫെസ്റ്റ്

Last Updated:

വിദ്യാഭ്യാസരംഗത്ത് കുട്ടികൾക്ക് പുത്തൻ ആശയങ്ങൾ പകർന്നു നൽകുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഗ്രാമപഞ്ചായത്ത് എജുഫെസ്റ്റ് സംഘടിപ്പിച്ചത്.

പുല്ലമ്പാറയിലെ എജ്യു ഫെസ്റ്റിൽ നിന്ന് 
പുല്ലമ്പാറയിലെ എജ്യു ഫെസ്റ്റിൽ നിന്ന് 
വിദ്യാഭ്യാസ മേഖലയിൽ ഒരു ഉത്സവം അതും ഒരു ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്നത്... കേരളത്തിൽ തന്നെ ഇങ്ങനെയൊരു സംഭവം ആദ്യമായിട്ടായിരിക്കും. വൈവിധ്യമാർന്ന നിരവധി പരിപാടികൾ കൊണ്ട് ഏറെ ശ്രദ്ധേയമായ എജ്യൂ ഫെസ്റ്റ് വിജയമാക്കി മാറ്റിയതിൻ്റെ ആവേശത്തിലാണ് പുല്ലമ്പാറ ഗ്രാമപഞ്ചായത്ത്.
ദേശീയതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത് ആണ് വെഞ്ഞാറമൂടിന് സമീപമുള്ള പുല്ലമ്പാറ ഗ്രാമപഞ്ചായത്ത്. വിദ്യാഭ്യാസരംഗത്ത് കുട്ടികൾക്ക് പുത്തൻ ആശയങ്ങൾ പകർന്നു നൽകുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഗ്രാമപഞ്ചായത്ത് എജുഫെസ്റ്റ് സംഘടിപ്പിച്ചത്.
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ഇത്തരം നൂതനാശയങ്ങൾ ശക്തിപകരും എന്നാണ് സംഘാടകരുടെ പ്രതീക്ഷ.
അക്കാദമി സർഗോത്സവം, ഭരണഘടനാ ക്വിസ്, ഡ്രീംസ് അവതരണം, വിജ്ഞാന കേരളം: യുവജനങ്ങളുടെ സംഗമം, പ്രതിഭോത്സവം ഇങ്ങനെ ഒട്ടനവധി വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ഫെസ്റ്റ് ഏറെ ശ്രദ്ധ നേടി. വിദ്യാർഥികൾക്ക് ഒപ്പം തന്നെ രക്ഷിതാക്കൾക്കും പ്രത്യേകിച്ച് അമ്മമാർക്കും പരിപാടികളിൽ പങ്കെടുക്കാനുള്ള വേദി കൂടിയായി എജ്യു ഫെസ്റ്റ് മാറി. മുൻ മന്ത്രി ഡോക്ടർ തോമസ് ഐസക്, ഡി കെ മുരളി ഉൾപ്പെടെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പേർ പരിപാടിയിൽ പങ്കാളികളായി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
വൈവിധ്യമാർന്ന പരിപാടികളോടെ പുല്ലമ്പാറ ഗ്രാമപഞ്ചായത്തിൻ്റെ എജ്യൂ ഫെസ്റ്റ്
Next Article
advertisement
പാകിസ്ഥാനിൽ  മാൻഹോൾ മൂടി മോഷണം! സാമ്പത്തിക പ്രതിസന്ധിക്കിടെ ചർച്ച
പാകിസ്ഥാനിൽ മാൻഹോൾ മൂടി മോഷണം! സാമ്പത്തിക പ്രതിസന്ധിക്കിടെ ചർച്ച
  • പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധിക്കിടെ മാൻഹോൾ മൂടി മോഷണം വ്യാപകമായി ചർച്ചയാകുന്നു

  • മോഷ്ടിക്കുന്നവർക്കും വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും 1 മുതൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കും

  • മാൻഹോൾ കവറുകൾ ഇല്ലാതാകുന്നത് അപകടങ്ങൾക്കും മരണങ്ങൾക്കും കാരണമാകുന്നുവെന്ന് റിപ്പോർട്ടുകൾ

View All
advertisement