advertisement

കല്ലറയുടെ കായിക സ്വപ്നങ്ങൾക്ക് പുതുജീവൻ; നവീകരിച്ച പഞ്ചായത്ത് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു

Last Updated:

സംസ്ഥാന സർക്കാരിൻ്റെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' എന്ന ബൃഹത്തായ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്റ്റേഡിയത്തിൻ്റെ മുഖച്ഛായ മാറ്റിയത്.

സ്റ്റേഡിയം 
സ്റ്റേഡിയം 
കല്ലറ ഗ്രാമപഞ്ചായത്തിലെ കായികപ്രേമികളുടെയും നാട്ടുകാരുടെയും ചിരകാല സ്വപ്നമായിരുന്ന പഞ്ചായത്ത് സ്റ്റേഡിയം നവീകരണം പൂർത്തിയാക്കി നാടിന് സമർപ്പിക്കുന്നു. നവീകരിച്ച സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടനം ജനുവരി 14-ാം തീയതി വൈകിട്ട് 4.30-ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവ്വഹിച്ചു. പ്രദേശത്തെ കായിക പ്രതിഭകൾക്കും യുവാക്കൾക്കും മികച്ച രീതിയിൽ പരിശീലനം നടത്തുന്നതിനും മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനും ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് സ്റ്റേഡിയം ഒരുങ്ങിയിരിക്കുന്നത്.
സംസ്ഥാന സർക്കാരിൻ്റെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' എന്ന ബൃഹത്തായ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്റ്റേഡിയത്തിൻ്റെ മുഖച്ഛായ മാറ്റിയത്. ഇതിനായി എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയും, സംസ്ഥാന കായിക വകുപ്പിൻ്റെ പ്ലാൻ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയും ഉൾപ്പെടെ ആകെ ഒരു കോടി രൂപയാണ് ചെലവഴിച്ചത്. ശാസ്ത്രീയമായ രീതിയിൽ നിർമ്മാണം പൂർത്തിയാക്കിയതോടെ കല്ലറയിലെ കായിക രംഗത്തിന് ഇതൊരു വലിയ മുതൽക്കൂട്ടായി മാറും.
മന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മറ്റ് ജനപ്രതിനിധികളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. വർഷങ്ങളായി കല്ലറയിലെ കായിക പ്രേമികൾ ഉന്നയിച്ചിരുന്ന ഈ ആവശ്യം യാഥാർത്ഥ്യമായതോടെ ഗ്രാമത്തിലെ കായിക സംസ്കാരം പുതിയ ഉയരങ്ങളിലെത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് നാട്ടുകാർ. ഗ്രാമീണ മേഖലയിലെ കായിക ഉന്നമനത്തിന് ഈ സ്റ്റേഡിയം മികച്ചൊരു വേദിയായി മാറുമെന്നതിൽ സംശയമില്ല.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
കല്ലറയുടെ കായിക സ്വപ്നങ്ങൾക്ക് പുതുജീവൻ; നവീകരിച്ച പഞ്ചായത്ത് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു
Next Article
advertisement
മാർച്ചിൽ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോയത് 220 കപ്പലുകൾ; എണ്ണത്തിൽ മുന്നിൽ ഇന്ധന ടാങ്കറുകൾ
മാർച്ചിൽ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോയത് 220 കപ്പലുകൾ; എണ്ണത്തിൽ മുന്നിൽ ഇന്ധന ടാങ്കറുകൾ
  • മാർച്ചിൽ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ 220 കപ്പലുകളിൽ 51% ഇന്ധന ടാങ്കറുകളായിരുന്നു

  • LNG വഹിച്ചുകൊണ്ടുള്ള ഒരു കപ്പൽ പോലും ഈ മാസത്തിൽ ഹോർമുസ് കടലിടുക്ക് വഴി കടന്നില്ല

  • ഫ്രഞ്ച് ഉടമസ്ഥതയിലുള്ള CMA CGM ഗ്രൂപ്പിന്റെ 'ക്രിബി' കണ്ടെയ്നർ കപ്പൽ വിജയകരമായി കടന്നു

View All
advertisement