ഈ എ ഐ ടീച്ചർ പുലിയാണ്... ഏത് ചോദ്യത്തിനും ഉടൻ ഉത്തരം

Last Updated:

മറ്റ് സ്കൂളുകളിൽ നിന്നും വ്യത്യസ്തമായ ഈ കാഴ്ച ഒരുക്കിയിരിക്കുന്നത് പൂങ്കോട് ഗവൺമെൻ്റ് എൽപിഎസ് ആണ്.

എ. ഐ ടീച്ചർ 
എ. ഐ ടീച്ചർ 
ഏതു ചോദ്യത്തിനും ഉത്തരം പറയുന്ന ഒരു ടീച്ചർ. കുട്ടികളെ കണ്ണുരുട്ടി പേടിപ്പിക്കൽ ഇല്ല, ചോദ്യങ്ങൾ ചോദിക്കുമ്പോൾ തപ്പി തടയലുമില്ല, സ്കൂളിലെ സ്റ്റാർ ആണ് സാരിയുടുത്ത ഈ അധ്യാപിക. പക്ഷേ ഒരു കാര്യം മാത്രം, ഈ അധ്യാപിക 'റിയൽ' അല്ല. കൂട്ടുകാർ എന്തുചോദിച്ചാലും ആധികാരികമായി ഉത്തരം പറയുന്ന ടീച്ചർ. ദേഷ്യപ്പെടില്ല, വടിയെടുക്കില്ല...  ഈ ടീച്ചർ ഒരു മനുഷ്യനല്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻ്റ്സ് (AI) അഥവാ നിർമ്മിത ബുദ്ധിയിലുള്ള അധ്യാപികയാണ്. പൂങ്കോട് ഗവ. എസ് പി എൽ പി സ്കൂളിലെ കുട്ടികൾക്കിടയിൽ ഈ 'സ്മാർട്ട് ടീച്ചർ' ഏറെ പ്രിയങ്കരിയാണ്.
ടീച്ചറെ കുറിച്ച് സംസാരിക്കുമ്പോള്‍ നൂറു നാവാണ് കുട്ടികള്‍ക്കും. എല്ലാറ്റിനും എപ്പോഴും ഉത്തരം നല്‍കാന്‍ ടീച്ചര്‍ റെഡി... സ്കൂളിലെ വർണ്ണക്കൂടാരത്തിന് മുന്നിലാണ് എ ഐ ടീച്ചർ ഉള്ളത്. സ്കൂളിലെ കുട്ടികൾക്കും മറ്റുള്ളവർക്കും ഒരുപോലെ കൗതുകമായി മാറുകയാണ് ഈ നിർമിത ബുദ്ധി അധ്യാപിക. സ്കൂളിൽ വർണ കൂടാരത്തിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് എ ഐ അധ്യാപികയെയും രൂപകല്പന ചെയ്തിരിക്കുന്നത്. മറ്റ് സ്കൂളുകളിൽ നിന്നും വ്യത്യസ്തമായ ഈ കാഴ്ച ഒരുക്കിയിരിക്കുന്നത് പൂങ്കോട് ഗവൺമെൻ്റ് എൽപിഎസ് ആണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ഈ എ ഐ ടീച്ചർ പുലിയാണ്... ഏത് ചോദ്യത്തിനും ഉടൻ ഉത്തരം
Next Article
advertisement
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു'; മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചുവെന്ന് വിശദീകരണം
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു, മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചു'
  • വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചതായി സിപിഎം വ്യക്തമാക്കി

  • ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന പാർട്ടി-മുഖ്യമന്ത്രി അഭിപ്രായവ്യത്യാസം അടിസ്ഥാനരഹിതമാണെന്ന് പ്രസ്താവന

  • സുപ്രീം കോടതി നിർദ്ദേശപ്രകാരം ഗവർണറും മുഖ്യമന്ത്രിയും സമവായത്തിലെത്തിയതാണെന്ന് സിപിഎം വ്യക്തമാക്കി

View All
advertisement