നാടൻ വിഭവങ്ങൾക്ക് പേരുകേട്ട 'വഴിയോരക്കട' 

Last Updated:

ദീർഘദൂര യാത്രകളിൽ പലപ്പോഴും നാം ഭക്ഷണം കരുതാറില്ല. വയറിന് വലിയ കേടുപാട് ഇല്ലാതെ എന്നാൽ, രുചികരവും വൃത്തിയുള്ളതുമായ ഭക്ഷണം കഴിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി കഴിക്കാൻ പറ്റുന്ന ഒരിടം പരിചയപ്പെടുത്താം. വെഞ്ഞാറമൂട് തൈക്കാട് പ്രവർത്തിക്കുന്ന 'വഴിയോര കട' എന്ന ചെറിയ കട.വെഞ്ഞാറമൂട് തൈക്കാട് പ്രവർത്തിക്കുന്ന ഈ കടയിൽ നാടൻ വിഭവങ്ങൾ മാത്രമാണ് വിളമ്പുന്നത്.

+
വഴിയോരക്കട 

വഴിയോരക്കട 

ദീർഘദൂര യാത്രകളിൽ പലപ്പോഴും നാം ഭക്ഷണം കരുതാറില്ല. വയറിന് വലിയ കേടുപാട് ഇല്ലാതെ എന്നാൽ, രുചികരവും വൃത്തിയുള്ളതുമായ ഭക്ഷണം കഴിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി കഴിക്കാൻ പറ്റുന്ന ഒരിടം പരിചയപ്പെടുത്താം. വെഞ്ഞാറമൂട് തൈക്കാട് പ്രവർത്തിക്കുന്ന 'വഴിയോര കട' എന്ന ചെറിയ കട.വെഞ്ഞാറമൂട് തൈക്കാട് പ്രവർത്തിക്കുന്ന ഈ കടയിൽ നാടൻ വിഭവങ്ങൾ മാത്രമാണ് വിളമ്പുന്നത്.
രാവിലെ 6 മണിക്ക് തുറക്കുന്ന കടയിൽ പുലർച്ചെ 4 മണി വരെ ഭക്ഷണം ലഭിക്കും. രാത്രി യാത്ര വെഞ്ഞാറമൂട് വഴിയാണെങ്കിൽ ഈ കടയിലെ വിഭവങ്ങൾ ഒന്നും 'ട്രൈ' ചെയ്യാവുന്നതാണ്. പോത്തുകറിയും കോഴികറിയുമാണ് ഇവിടത്തെ സ്പെഷ്യൽ. ഇതിനോടൊപ്പം പോത്ത് റോസ്റ്റ്, കോഴി പെരട്ട്, നാടൻ രീതിയിൽ തയ്യാറാക്കുന്ന മുട്ടക്കറി, അപ്പം, ഇടിയപ്പം, ഇഡലി, ദോശ എന്നിങ്ങനെ എല്ലാത്തരം നാടൻ വിഭവങ്ങളും ഇവിടെ ലഭിക്കും.
രാവിലെ 10 മണിക്ക് തന്നെ ഇവിടെ ബിരിയാണി റെഡി ആണ്. പ്രഭാത ഭക്ഷണം കഴിക്കാൻ എത്തുന്നവർ കാണുക 'ബിരിയാണി റെഡി' എന്ന ബോർഡ് ആകും. ഈ ഹോട്ടൽ തേടി ഭക്ഷണ പ്രേമികൾ ദൂരെ നിന്നു പോലും എത്താറുണ്ട്. തൈക്കാട് ഇന്ത്യൻ കോഫി ഹൗസിന് തൊട്ടടുത്താണ് 'വഴിയോര കട' പ്രവർത്തിക്കുന്നത്. നാടൻ ഭക്ഷണ പ്രേമികൾക്ക് ധൈര്യമായി ഇവിടേക്ക് ചെല്ലാം.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
നാടൻ വിഭവങ്ങൾക്ക് പേരുകേട്ട 'വഴിയോരക്കട' 
Next Article
advertisement
മകനെയും മരുമകളെയും രണ്ട് കൊച്ചുമക്കളെയും വീട്ടിൽ പൂട്ടിയിട്ട് തീകൊളുത്തി കൊന്ന കേസിൽ പ്രതി ഹമീദിന് തൂക്കുകയർ
മകനെയും മരുമകളെയും രണ്ട് കൊച്ചുമക്കളെയും വീട്ടിൽ പൂട്ടിയിട്ട് തീകൊളുത്തി കൊന്ന കേസിൽ പ്രതി ഹമീദിന് തൂക്കുകയർ
  • ചീനിക്കുഴി ഹമീദിന് മകനെയും കുടുംബത്തെയും തീകൊളുത്തി കൊന്ന കേസിൽ വധശിക്ഷ വിധിച്ചു.

  • സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് മകനെയും കുടുംബത്തെയും വീട്ടില്‍ പൂട്ടി തീകൊളുത്തി കൊന്ന കേസാണ് ഇത്.

  • വീട്ടിലെ വെള്ളം ഒഴുക്കി കളഞ്ഞ് തീ അണയ്ക്കാനുള്ള എല്ലാ മാര്‍ഗങ്ങളും ഹമീദ് തടസപ്പെടുത്തി.

View All
advertisement