മൂന്നേമുക്കാൽ മണിക്കൂർ നീണ്ട പ്രസംഗം; ഉമ്മൻ ചാണ്ടിയുടെ റെക്കോഡ് മറികടന്ന് പിണറായി വിജയൻ

Last Updated:

തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് തീരേണ്ട സഭാസമ്മേളനമാണ് രാത്രി ഒൻപതര വരെ നീണ്ടത്. ധനകാര്യബില്ലും അവിശ്വാസപ്രമേയവും, രാജ്യസഭാ തെരഞ്ഞെടുപ്പുമായിരുന്നു ഒറ്റദിവസത്തെ നിയമസഭാ സമ്മേളനത്തിന്റെ അജണ്ട‌.

തിരുവനന്തപുരം: സർക്കാരിനെതിരായ അവിശ്വാസ പ്രമേയ ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിൽ സഭാ ചരിത്രത്തിൽ റെക്കോഡിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. സഭാ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രസംഗം നടത്തിയയാണ് മുഖ്യമന്ത്രി പിണറായി വിജയൻ റെക്കോഡിട്ടത്. മൂന്നേമുക്കാൽ മണിക്കൂരായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ഇതുവരെ ഏറ്റവും ദീർഘമേറയ പ്രസംഗം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടേതായിരുന്നു. യുഡിഎഫ് ഭരണകാലത്ത് രണ്ട് മണിക്കൂർ 55 മിനിറ്റായിരുന്നു ഉമ്മൻചാണ്ടിയുടെ ബജറ്റ് പ്രസംഗം. ഇതിനെയാണ് പിണറായി വിജയൻ മറികടന്നത്.
ഒറ്റ ദിവസത്തേക്ക് മാത്രം നിയമസഭ ചേരുന്നതും ചരിത്രത്തിൽ ആദ്യമായാണ്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് തീരേണ്ട സഭാസമ്മേളനമാണ് രാത്രി ഒൻപതര വരെ നീണ്ടത്. ധനകാര്യബില്ലും അവിശ്വാസപ്രമേയവും, രാജ്യസഭാ തെരഞ്ഞെടുപ്പുമായിരുന്നു ഒറ്റദിവസത്തെ നിയമസഭാ സമ്മേളനത്തിന്റെ അജണ്ട‌.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സർക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. കോൺഗ്രസിലെ വി.ഡി സതീശനാണ് പ്രമേയം അവതരിപ്പിച്ചത്.
advertisement
അതേസമയം മറുപടി നൽകാൻ മുഖ്യമന്ത്രി മൂന്നേമുക്കാൽ മണിക്കൂർ എടുത്തെങ്കിലും ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകിയില്ലെന്ന് പ്രതിപക്ഷാംഗങ്ങൾ പറയുന്നു. ചു. ലൈഫ് പദ്ധതിയെ കുറിച്ച് മുഖ്യമന്ത്രി പരാമർശിച്ചു പോലുമില്ലെന്നും പ്രതിപക്ഷത്തിന് പരാതിയുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മൂന്നേമുക്കാൽ മണിക്കൂർ നീണ്ട പ്രസംഗം; ഉമ്മൻ ചാണ്ടിയുടെ റെക്കോഡ് മറികടന്ന് പിണറായി വിജയൻ
Next Article
advertisement
അമേരിക്കയ്ക്ക് പിന്നാലെ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങൾക്ക് 50 ശതമാനം വരെ തീരുവ ചുമത്തി മെക്‌സിക്കോ
അമേരിക്കയ്ക്ക് പിന്നാലെ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങൾക്ക് 50 ശതമാനം വരെ തീരുവ ചുമത്തി മെക്‌സിക്കോ
  • മെക്സിക്കോയിൽ 50% വരെ പുതിയ തീരുവ ചുമത്തി, 1,400-ലധികം ഉൽപ്പന്നങ്ങൾ ലക്ഷ്യമിടുന്നു.

  • 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും, ഇന്ത്യയെ നേരിട്ട് ബാധിക്കും.

  • ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കലും ചൈനയുമായുള്ള വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കലും ലക്ഷ്യം.

View All
advertisement