advertisement

മൂന്നേമുക്കാൽ മണിക്കൂർ നീണ്ട പ്രസംഗം; ഉമ്മൻ ചാണ്ടിയുടെ റെക്കോഡ് മറികടന്ന് പിണറായി വിജയൻ

Last Updated:

തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് തീരേണ്ട സഭാസമ്മേളനമാണ് രാത്രി ഒൻപതര വരെ നീണ്ടത്. ധനകാര്യബില്ലും അവിശ്വാസപ്രമേയവും, രാജ്യസഭാ തെരഞ്ഞെടുപ്പുമായിരുന്നു ഒറ്റദിവസത്തെ നിയമസഭാ സമ്മേളനത്തിന്റെ അജണ്ട‌.

തിരുവനന്തപുരം: സർക്കാരിനെതിരായ അവിശ്വാസ പ്രമേയ ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിൽ സഭാ ചരിത്രത്തിൽ റെക്കോഡിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. സഭാ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രസംഗം നടത്തിയയാണ് മുഖ്യമന്ത്രി പിണറായി വിജയൻ റെക്കോഡിട്ടത്. മൂന്നേമുക്കാൽ മണിക്കൂരായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ഇതുവരെ ഏറ്റവും ദീർഘമേറയ പ്രസംഗം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടേതായിരുന്നു. യുഡിഎഫ് ഭരണകാലത്ത് രണ്ട് മണിക്കൂർ 55 മിനിറ്റായിരുന്നു ഉമ്മൻചാണ്ടിയുടെ ബജറ്റ് പ്രസംഗം. ഇതിനെയാണ് പിണറായി വിജയൻ മറികടന്നത്.
ഒറ്റ ദിവസത്തേക്ക് മാത്രം നിയമസഭ ചേരുന്നതും ചരിത്രത്തിൽ ആദ്യമായാണ്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് തീരേണ്ട സഭാസമ്മേളനമാണ് രാത്രി ഒൻപതര വരെ നീണ്ടത്. ധനകാര്യബില്ലും അവിശ്വാസപ്രമേയവും, രാജ്യസഭാ തെരഞ്ഞെടുപ്പുമായിരുന്നു ഒറ്റദിവസത്തെ നിയമസഭാ സമ്മേളനത്തിന്റെ അജണ്ട‌.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സർക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. കോൺഗ്രസിലെ വി.ഡി സതീശനാണ് പ്രമേയം അവതരിപ്പിച്ചത്.
advertisement
അതേസമയം മറുപടി നൽകാൻ മുഖ്യമന്ത്രി മൂന്നേമുക്കാൽ മണിക്കൂർ എടുത്തെങ്കിലും ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകിയില്ലെന്ന് പ്രതിപക്ഷാംഗങ്ങൾ പറയുന്നു. ചു. ലൈഫ് പദ്ധതിയെ കുറിച്ച് മുഖ്യമന്ത്രി പരാമർശിച്ചു പോലുമില്ലെന്നും പ്രതിപക്ഷത്തിന് പരാതിയുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മൂന്നേമുക്കാൽ മണിക്കൂർ നീണ്ട പ്രസംഗം; ഉമ്മൻ ചാണ്ടിയുടെ റെക്കോഡ് മറികടന്ന് പിണറായി വിജയൻ
Next Article
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement