ശബരിമല സ്ത്രീപ്രവേശനത്തെ ചൊല്ലിദേവസ്വം ബോർഡിൽ ഭിന്നത

Last Updated:
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ ചൊല്ലി ദേവസ്വം ബോർഡിൽ ഭിന്നത. ദേവസ്വം കമ്മീഷണർക്കെതിരെ ദേവസ്വം പ്രസിഡന്‍റ് എ പത്മകുമാർ രംഗത്തെത്തി. കമ്മീഷണർ പുറത്തിറക്കിയെന്ന് പറയുന്ന സർക്കുലറിനെക്കുറിച്ച് അറിയില്ലെന്നാണ് ബോർഡ് പ്രസിഡന്‍റ് പറയുന്നത്. ബോർഡിനോട് ആലോചിക്കാതെയാണ് ഇത്തരമൊരു സർക്കുലർ ഇറക്കിയതെന്ന് ദേവസ്വം പ്രസിഡന്‍റും അംഗങ്ങളും പറയുന്നു. ഇക്കാര്യം ഇന്ന് ദേവസ്വം മന്ത്രിയെ ബോർഡ് പ്രസിഡന്‍റ് എ പത്മകുമാർ അറിയിച്ചു. ഇതേത്തുടർന്ന് മന്ത്രി ഇടപെട്ട് ദേവസ്വം കമ്മീഷണറെ വിളിച്ചുവരുത്തി വിശദീകരണം തേടിയതായാണ് അറിയുന്നത്.
സ്ത്രീപ്രവേശത്തിനുള്ള ഒരുക്കങ്ങളെക്കുറിച്ചു ദേവസ്വം കമ്മീഷണർ സർക്കുലർ ഇറക്കുകയും മാധ്യമങ്ങളോട് പ്രതികരിച്ചതിനു എതിരെയാണ് പ്രസിഡന്റ് രംഗത്തെത്തിയത്. ശബരിമലയിൽ സ്ത്രീകളെ തടയില്ലെന്ന് ദേവസ്വം കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മണ്ഡലം-മകരവിളക്ക്, മാസ പൂജ സമയങ്ങളിൽ പമ്പയിൽ ഉൾപ്പടെ സ്ത്രീ ജീവനക്കാരെ വിന്യസിക്കണമെന്ന് പറഞ്ഞാണ് സർക്കുലർ ഇറക്കിയത്. പമ്പയിൽ പരസ്യപ്രതികരണം നടത്തിയ കമ്മീഷണറുടെ നടപടിയിൽ ദേവസ്വം പ്രസിഡന്‍റ് അതൃപ്തി രേഖപ്പെടുത്തി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല സ്ത്രീപ്രവേശനത്തെ ചൊല്ലിദേവസ്വം ബോർഡിൽ ഭിന്നത
Next Article
advertisement
SIR കരട് പട്ടിക പ്രസിദ്ധീകരിച്ചു; സംസ്ഥാനത്ത് 24 ലക്ഷം പേർ പുറത്ത്; ജനുവരി 22വരെ പരാതി അറിയിക്കാം
SIR കരട് പട്ടിക പ്രസിദ്ധീകരിച്ചു; സംസ്ഥാനത്ത് 24 ലക്ഷം പേർ പുറത്ത്; ജനുവരി 22വരെ പരാതി അറിയിക്കാം
  • എസ്‌ഐആര്‍ കരട് വോട്ടര്‍പട്ടികയില്‍ 2,54,42,352 പേര്‍ ഉള്‍പ്പെട്ടതും 24 ലക്ഷം പേര്‍ ഒഴിവായതുമാണ്.

  • പട്ടികയില്‍ നിന്ന് ഒഴിവായവര്‍ ജനുവരി 22 വരെ ഫോം 6 സമര്‍പ്പിച്ച് പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാം.

  • വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ ceo.kerala.gov.in, voters.eci.gov.in, ecinet ആപ്പ് എന്നിവ ഉപയോഗിക്കാം.

View All
advertisement