ശബരിമല സ്ത്രീപ്രവേശനത്തെ ചൊല്ലിദേവസ്വം ബോർഡിൽ ഭിന്നത

Last Updated:
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ ചൊല്ലി ദേവസ്വം ബോർഡിൽ ഭിന്നത. ദേവസ്വം കമ്മീഷണർക്കെതിരെ ദേവസ്വം പ്രസിഡന്‍റ് എ പത്മകുമാർ രംഗത്തെത്തി. കമ്മീഷണർ പുറത്തിറക്കിയെന്ന് പറയുന്ന സർക്കുലറിനെക്കുറിച്ച് അറിയില്ലെന്നാണ് ബോർഡ് പ്രസിഡന്‍റ് പറയുന്നത്. ബോർഡിനോട് ആലോചിക്കാതെയാണ് ഇത്തരമൊരു സർക്കുലർ ഇറക്കിയതെന്ന് ദേവസ്വം പ്രസിഡന്‍റും അംഗങ്ങളും പറയുന്നു. ഇക്കാര്യം ഇന്ന് ദേവസ്വം മന്ത്രിയെ ബോർഡ് പ്രസിഡന്‍റ് എ പത്മകുമാർ അറിയിച്ചു. ഇതേത്തുടർന്ന് മന്ത്രി ഇടപെട്ട് ദേവസ്വം കമ്മീഷണറെ വിളിച്ചുവരുത്തി വിശദീകരണം തേടിയതായാണ് അറിയുന്നത്.
സ്ത്രീപ്രവേശത്തിനുള്ള ഒരുക്കങ്ങളെക്കുറിച്ചു ദേവസ്വം കമ്മീഷണർ സർക്കുലർ ഇറക്കുകയും മാധ്യമങ്ങളോട് പ്രതികരിച്ചതിനു എതിരെയാണ് പ്രസിഡന്റ് രംഗത്തെത്തിയത്. ശബരിമലയിൽ സ്ത്രീകളെ തടയില്ലെന്ന് ദേവസ്വം കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മണ്ഡലം-മകരവിളക്ക്, മാസ പൂജ സമയങ്ങളിൽ പമ്പയിൽ ഉൾപ്പടെ സ്ത്രീ ജീവനക്കാരെ വിന്യസിക്കണമെന്ന് പറഞ്ഞാണ് സർക്കുലർ ഇറക്കിയത്. പമ്പയിൽ പരസ്യപ്രതികരണം നടത്തിയ കമ്മീഷണറുടെ നടപടിയിൽ ദേവസ്വം പ്രസിഡന്‍റ് അതൃപ്തി രേഖപ്പെടുത്തി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല സ്ത്രീപ്രവേശനത്തെ ചൊല്ലിദേവസ്വം ബോർഡിൽ ഭിന്നത
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement