'പിവി അൻവർ ക്രിമിനലും വ്യക്തിത്വമില്ലാത്ത നേതാവും'; കേരളത്തിലെ തൃണമൂൽ നേതൃത്വം

Last Updated:

പിവി അൻവറിന്റെ നേതൃത്വത്തെ അംഗീകരിക്കില്ലെന്ന് ടിഎംസി സംസ്ഥാന പ്രസിഡന്റ് സി.ജി ഉണ്ണി

News18
News18
പി വി അൻവർ ക്രിമിനലും നിലപാടും വ്യക്തിത്വവും ഇല്ലാത്ത നേതാവുമാണെന്ന് കേരളത്തിലെ തൃൺമൂൽ  നേതൃത്വം.  നേതാക്കളോട് കൃത്യമായി ആശയവിനിമയം നടത്താതെയാണ് അൻവറിനെ പാർട്ടിയിലേക്ക് എടുത്തത്. പിവി അൻവറിന്റെ നേതൃത്വത്തെ അംഗീകരിക്കില്ലെന്ന് ടിഎംസി കേരള സംസ്ഥാന പ്രസിഡന്റ് സി.ജി ഉണ്ണി  അഭിപ്രായപ്പെട്ടു.
തങ്ങളോട് ആശയവിനിമം നടത്താതെയാണ് അൻവറിനെ പാർട്ടിയിലേക്ക് കൊണ്ടുവന്നത്. പാർട്ടിശക്തമായതിന് ശേഷമാവണം മുന്നണി പ്രവേശനം. എന്നാൽ മുന്നണി പ്രവേശത്തിനായി അൻവർ നിരന്തരം അപേക്ഷയുമായി യുഡിഎഫിലേക്ക് പോവുകയാണെന്നും സി.ജി ഉണ്ണി കൂട്ടിച്ചേർത്തു.
കേരളത്തിൽ തൃണമൂൽ  കോൺഗ്രസ് ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്.നിരവധി പേരാണ് അൻവറിനെ തട്ടിപ്പിനിരയായത്. സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി അൻവർ നടത്തുന്ന ശ്രമങ്ങൾക്കെതിരെ ദേശീയ നേതൃത്വത്തിന് പരാതി നൽകി.  ദേശീയ നേതൃത്വം ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നും അതിൽ പിവി അൻവറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പിവി അൻവർ ക്രിമിനലും വ്യക്തിത്വമില്ലാത്ത നേതാവും'; കേരളത്തിലെ തൃണമൂൽ നേതൃത്വം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement