പാർട്ടി ഓഫീസ് കതിർമണ്ഡപമായി; കാവ്യാ മുരളീധരനെ ജീവിതസഖിയാക്കി ജിജോ ജോൺ

Last Updated:

രണ്ടു വിഭാഗങ്ങളിൽ പെട്ടവരാണ് ഇരുവരും എങ്കിലും ഇരു വീട്ടുകാർക്കും വിവാഹത്തിൽ എതിർപ്പില്ല

ജിജോ ജോണും കാവ്യാ മുരളീധരനും
ജിജോ ജോണും കാവ്യാ മുരളീധരനും
വേറിട്ടൊരു വിവാഹത്തിന് വേദിയായി കായംകുളം സിപിഎം ഏരിയ കമ്മിറ്റി ഓഫീസാണ്. സിപിഎം പെരിങ്ങാല ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ കായംകുളം ബ്ലോക്ക് കമ്മിറ്റി അംഗവുമായ ജിജോ ജോണും എസ്എഫ്ഐ കായംകുളം മുൻ ഏരിയ കമ്മിറ്റി അംഗവുമായ കാവ്യാ മുരളീധരനും തമ്മിലുള്ള വിവാഹമാണ് ലളിതമായ ചടങ്ങുകളോട് കൂടി നടന്നത്. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം നടന്ന രജിസ്റ്റർ വിവാഹത്തിനുശേഷം കായംകുളം സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ എത്തിയ ഇരുവരെയും പാർട്ടി നേതാക്കൾ സ്വീകരിച്ചു. തുടർന്ന് നേതാക്കൾ ഓരോരുത്തരായി ആശംസകൾ നേരുന്നു. തുടർന്ന് ദമ്പതികൾ പരസ്പരം പൂമാലയനിഞ്ഞ് പുതുജീവിതത്തിന് തുടക്കം കുറിച്ചു.
രണ്ടു വിഭാഗങ്ങളിൽ പെട്ടവരാണ് ഇരുവരും എങ്കിലും ഇരു വീട്ടുകാർക്കും വിവാഹത്തിൽ എതിർപ്പില്ല. വിവാഹങ്ങൾ ആർഭാടങ്ങളുടെ ഇടമാകുമ്പോൾ ഇത്തരം ചില വിവാഹങ്ങൾ മാതൃകാപരവുമാണ്. സംഘടനാ പ്രവർത്തനങ്ങൾക്കിടയിലാണ് തങ്ങൾ കണ്ടുമുട്ടിയതെന്നും അങ്ങനെ ജീവിതത്തിൽ കൂടെ കൂടാൻ തീരുമാനിക്കുകയായിരുന്നു എന്നും ജിജോയും കാവ്യയും ഒരേ സ്വരത്തിൽ പറയുന്നു. വിവാഹം ലളിതമായിരിക്കണമെന്ന് ആഗ്രഹവും ഉണ്ടായിരുന്നു. അങ്ങനെയാണ് ആർഭാടങ്ങളില്ലാതെ തങ്ങൾ ഇരുവരും വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ പ്രധാന കേന്ദ്രമായ പാർട്ടി ഓഫീസിൽ വെച്ച് ചടങ്ങ് നടത്തിയത്. ലളിതമായ ജീവിതത്തിൽ സ്നേഹ സന്തോഷങ്ങൾ നിറയട്ടെ എന്ന് ആശംസിച്ചു നേതാക്കന്മാരും സുഹൃത്തുക്കളും മടങ്ങിയതോടെ ചടങ്ങുകൾക്ക് വിരാമമായി. പുതുജീവിതത്തിന് തുടക്കവും.
advertisement
Summary: Kayamkulam block committee member Jijo John and former area committee member of SFI Kayamkulam Kavya Muraleedharan got married in the CPM area committee office in Kayamkulam
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാർട്ടി ഓഫീസ് കതിർമണ്ഡപമായി; കാവ്യാ മുരളീധരനെ ജീവിതസഖിയാക്കി ജിജോ ജോൺ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement