'WCC-യ്ക്കുള്ള പിന്തുണ രാഷ്ട്രീയപരമായി കാണരുത്, തെറ്റ് ചെയ്തവരിൽ വ്യക്തിപരമായി അടുപ്പമുള്ളവരും'; വി ഡി സതീശൻ

Last Updated:

പൂർണ്ണമായും വനിത ഐപിഎസ് ഉദ്യോഗസ്ഥർ അന്വേഷിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാൽ അതിൽ പോലും രണ്ടു പുരുഷന്മാരെ തിരുകി കയറ്റി എന്നും സതീശൻ.

കോഴിക്കോട്: മലയാള സിനിമ മേഖലയിലെ വനിതകളുടെ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവന്( ഡബ്ല്യു.സി.സി ) ക്ക്‌ നൽകുന്ന പിന്തുണ രാഷ്ട്രീയപരമായി കാണരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഡബ്ല്യു.സി.സി ക്കുള്ള പിന്തുണ സ്ത്രീപക്ഷ നിലപാടാണെന്നും, തെറ്റ് ചെയ്തവരിൽ വ്യക്തിപരമായി അടുപ്പമുള്ളവരും ഉൾപ്പെട്ടിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.
കോഴിക്കോട് നാലാമത് എൻ രാജേഷ് സ്മാരക പുരസ്കാരം ഡബ്ല്യു.സി.സിക്ക് സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സിനിമ മേഖലയിൽ നിന്നും ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ പഴയ നൂറ്റാണ്ടിൽ പോലും കേട്ട് കേൾവി ഇല്ലാത്ത കാര്യങ്ങൾ ആണ്. സർക്കാരിന്റെ കയ്യിൽ ധാരാളം ഇരകൾ നൽകിയ മൊഴികൾ രേഖകളായി ഉണ്ട്. അത് പൂഴ്ത്തി വയ്ക്കുന്നത് തന്നെ കുറ്റകൃത്യമാണ്.
പൊതുസമൂഹത്തെ അപമാനിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും, തെറ്റുകാർ ആരായാലും അവർ ശിക്ഷിക്കപ്പെടണം. പ്രത്യേക അന്വേഷണസംഘം അന്വേഷിക്കാത്തത് ക്രൂരതയാണ്. പൂർണ്ണമായും വനിത ഐപിഎസ് ഉദ്യോഗസ്ഥർ അന്വേഷിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാൽ അതിൽ പോലും രണ്ടു പുരുഷന്മാരെ തിരുകി കയറ്റി എന്നും സതീശൻ കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'WCC-യ്ക്കുള്ള പിന്തുണ രാഷ്ട്രീയപരമായി കാണരുത്, തെറ്റ് ചെയ്തവരിൽ വ്യക്തിപരമായി അടുപ്പമുള്ളവരും'; വി ഡി സതീശൻ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement